Showing posts with label ഇസ്ലാം. Show all posts
Showing posts with label ഇസ്ലാം. Show all posts

Friday, May 5, 2023

ആർജിത അറിവും മനുഷ്യമനസ്സും


മനുഷ്യർ വിവിധ തരക്കാരും സ്വഭാവക്കാരുമാണ്. മനുഷ്യ വ്യവഹാരങ്ങൾ വളരെ സങ്കീർണ്ണവുമാണ്. മനുഷ്യ വ്യവഹാരങ്ങളെയും മാനസ്സികാവസ്ഥളെയും നിരീക്ഷിച്ച് അവയെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതാണ് മനശാസ്ത്രം.

ആരാണ് മനുഷ്യൻ എന്ന ചോദ്യത്തിന് മനുഷ്യൻ്റെ മനസ്സുമായ് മാത്രമേ ചേർത്തുപറയാനാവുകയുള്ളൂ. ബാഹ്യമായ പല അടയാളങ്ങളിലും മനുഷ്യർ വ്യതിരിക്തമായ് നിലകൊള്ളുന്നു. മനുഷ്യ ശരീരത്തിൽ മുഖം വിരലുകളുടെ ഘടന, വിരൽ തുമ്പ്, കണ്ണ്, മുടി, ഗന്ധം തുടങ്ങി ഈ ഭൗതിക ലോകത്ത് അവൻ്റെ വ്യവഹാരങ്ങളെ രേഖപ്പെടുത്താവുന്നവയൊക്കെ അവൻ്റെ ഓരോ ഐഡൻ്റിറ്റിയാണ്. ഓരോ ഐഡൻ്റിറ്റിയും ഓരോ തലത്തിലാണ് ഉപയോഗപെടുത്താറ്. ഏതൊരൂ സാധാരണക്കാരനും മറ്റൊരാളെ മനസ്സിലാക്കുന്ന പ്രധാന ഐഡൻ്റിറ്റി മനുഷ്യൻ്റെ മുഖമാണ്, മുഖം വഴി കുടുംബവും വംശവും രാജ്യവുമൊക്കെ തിരിച്ചറിയാനാകുന്നു. എന്നാൽ ശാരീരികമായല്ലാത്ത ഒരു പ്രധാന ഐഡൻ്റിറ്റി മനസ്സാണ്. മനുഷ്യ മനസ്സിനെ അടിസ്ഥാനമാക്കിയാണ് ഏതൊരാളെയും മറ്റുള്ളവർ മനസ്സിലാക്കുക. ഒരു മനുഷ്യൻ അദ്ദേഹത്തെ സ്വയം മറ്റുള്ളവർക്ക് പരിചയപെടുത്തുന്നതിന് അനുസരിച്ചല്ല, അദ്ദേഹത്തിൻ്റെ ഇടപെടലുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയുമാണ് ആ വ്യക്തിത്വത്തെ മറ്റുള്ളവർ മനസ്സിലാക്കുക. അധർമ്മങ്ങൾക്കെതിരെ വലിയ രീതിയിൽ സംസാരിക്കുകയും പ്രവർത്തിയിൽ അധർമ്മം ഉണ്ടാവുകയും ചെയ്താൽ അയാളെ ആരും ധർമ്മിഷ്ടനായി പറയുകയില്ല. ഒരാളെ ഇന്ന രാഷ്ട്രീയക്കാരനാണ് അതല്ലെങ്കിൽ ഇന്ന സംഘടനക്കാരനാണ് എന്നൊ ആശയക്കാരനാണ് എന്നൊ മനസ്സിലാക്കുക അദ്ദേഹമത് വെളിപെടുത്തുന്നതിനേക്കാളുപരി അദ്ദേഹത്തിൻ്റെ വ്യക്തികളോടും പൊതുസമൂഹത്തോടുമുള്ള ഇടപെടലുകളിലൂടെയാണ്. അതാകട്ടെ, ആ മനുഷ്യൻ്റെ മനസ്സുമായ് ബന്ധപെട്ടതാണ് താനും. ഒരാളെ ശരിയാംവിധം മനസ്സിലാക്കാൻ യാത്രയൊ, സാമ്പത്തിക ഇടപാടോ തുടങ്ങിയവയിലൂടെ അറിയാനാകുമല്ലൊ, അതുവഴി അയാളുടെ ശരിയായ സ്വഭാവം അടുത്തറിയാനാകും. അത്തരം സന്ദർഭങ്ങളിൽ അയാളുടെ മനസ്സ് ശരിയായി പ്രതിഫലിക്കപ്പെടും.

എന്താണ് മനസ്സ്? ചില സംജ്ഞകളിൽ നമ്മൾ മനസ്സിലാക്കിയ പദങ്ങളുണ്ട്, ചിന്ത, ബുദ്ധി, മനസ്സ്, ആത്മാവ്, ജീവൻ തുടങ്ങിയവ. മനസ്സിനെ ആത്മാവ് എന്ന് സൂചിപ്പിക്കാറുണ്ട്. യഥാർത്ഥത്തിൽ അവ രണ്ടും രണ്ടാണ്, എന്നാൽ പരസ്പര പൂരകങ്ങളാണ്.

ഏതൊരൂ ജീവിയിലും ജീവൻ നില നിർത്തുന്നത് ആ ജീവിയിൽ കുടികൊള്ളുന്ന ജീവാത്മാവാണ്. എന്നാല്‍, ഇതര ജീവികളില്‍ നിന്ന് വിഭിന്നമായി മനുഷ്യനു മാത്രമുള്ളതാണ് മനുഷ്യാത്മാവ്. (ആത്മാവിനെ കുറിച്ച് മുമ്പ് എഴുതിയത് ഇവിടെ വായിക്കാം).

മനുഷ്യന് പല ഇന്ദ്രിയങ്ങളിൽ മനുഷ്യൻ്റെ വിശേഷ ബുദ്ധിയുമായ് ഏറെ ബന്ധപെട്ടുകിടക്കുന്നവയാണ് കേൾവിയും കാഴ്ച്ചയും, അതുവഴി നിക്ഷേപിക്കപ്പെടുന്ന വിവരങ്ങളെ മനുഷ്യൻ്റെ ബുദ്ധികൊണ്ട് കൈകാര്യം ചെയ്തു ലഭിക്കുന്ന ഉല്പന്നമാണ് അറിവ്, ആ അറിവിനെ ഓർമ്മയിൽ സൂക്ഷിക്കുന്നതിനെ മനസ്സെന്ന് പറയാം. അറിവിനെ പ്രാതിഭാസികം, ആധ്യാത്മികം എന്നിങ്ങനെ തിരിക്കാം. ഭൗതികമായവയാണ് പ്രാതിഭാസികമായ അറിവ്. ആധ്യാത്മിക യാഥാര്‍ഥ്യങ്ങളെ സംബന്ധിക്കുന്ന അറിവ് ആധ്യാത്മികമായ അറിവും.

മനുഷ്യൻ്റെ തലച്ചോറുമായ് ബന്ധപെട്ടതാണ് ബുദ്ധിയും ഓർമ്മയുമെല്ലാം. ചിലർക്ക് ചില കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാൻ കഴിയുന്നത് തലച്ചോറുമായ് ബന്ധപെട്ടാണ്. ഒരേ പോലെ കാണുകയും കേൾക്കുകയും ചെയ്യുന്ന വ്യക്തികൾക്ക് വ്യത്യസത ഉത്തരങ്ങൾ ലഭിക്കുന്നതും ഉത്തരം ലഭിക്കുന്നതിലെ കാലതാമസവുമെല്ലാം തലച്ചോറിൻ്റെ പ്രൊസസിങ്ങിനനുസരിച്ചും മെമ്മറിക്കനുസരിച്ചുമാണ്, പ്രൊസസിങ്ങിനെ ചിന്ത എന്നും ചിന്തിക്കാനുള്ള കഴിവിനെ ബുദ്ധി എന്നും പറയാം. അങ്ങനെ ബുദ്ധികൊണ്ട് ചിന്തിച്ചു ലഭിക്കുന്ന ഉല്പന്നം (ഔട്ട്പുട്ട്) ആണ് അറിവ്, ആ അറിവിനെ ഓർമ്മയിൽ സൂക്ഷിക്കുന്നതിനെ മനസ്സ് എന്നുപറയാം. മനസ്സിലായി എന്നുപറയുന്നത് ശരിയാം വിധം അറിവ് ലഭിച്ചെന്ന് ഉറപ്പ് വരുത്തലാണല്ലൊ. അങ്ങനെ ജീവിത ചുറ്റുപാടുകളിൽ നിന്നും മനുഷ്യ മനസ്സിൽ ശേഖരിക്കപ്പെട്ട അനേകം വിവരങ്ങൾക്കനുസരിച്ച് മനുഷ്യൻ്റെ എല്ലാ ക്രയവിക്രയങ്ങളും നടക്കുന്നത്.

മനുഷ്യൻ ആർജ്ജിച്ചെടുത്ത അറിവുകൾക്കനുസരിച്ച് ചുറ്റുപാടുകളെ വീക്ഷിക്കുകയും പുതിയ അനേകം അറിവുകൾ നേടുകയും ചെയ്യുന്നു. ചിന്തയിലൂടെ രൂപം കൊള്ളുന്ന ആശയങ്ങളെ സീമാതീതമായി വികസിപ്പിക്കാന്‍ മനുഷ്യനു സാധിക്കുന്നു.

അനേകം മനുഷ്യൻ വ്യവഹരിക്കുന്ന ഒരു പട്ടണത്തിൽ എല്ലാ വ്യക്തികളും തങ്ങളുടെ ചുറ്റുപാടുകളിൽ കാണുന്നതും കേൾക്കുന്നതും ഒരുപോലെയുള്ളവയാണ് എങ്കിലും ഓരോ വ്യക്തികളിലും കുടികൊള്ളുന്ന അറിവുകൾക്കനുസരിച്ച് രൂപപ്പെടുന്ന ചിന്തകൾ വ്യത്യാസപെട്ടിരിക്കുന്നു, അതുവഴി രൂപപ്പെടുത്തുന്ന മനസ്സും. അതുകൊണ്ടാണ് തെറ്റുകാരനായ ഒരാൾക്ക് വീണ്ടും തെറ്റിലേക്ക് വഴിമാറാൻ അവൻ്റെ മനസ്സ് പ്രേരിപ്പിക്കുന്നത്. അങ്ങനെ തെറ്റ് ചെയ്യുന്നതിൽ മനസ്സ് അവനെ പിന്തിരിപ്പിക്കുകയോ ഭയപെടുത്തുകയോ ചെയില്ല. 

ഭയം താൽക്കാലികമാണ്, യുക്തി ഉപയോഗിച്ച് ഭയത്തെ നിയന്ത്രിക്കാനാകും. ഭയം മനുഷ്യന് ആവശ്യമായ ഘടകമാണ്. ആവശ്യകരവുമായ ഭാഗമാണ്. അത് നമ്മെ അപായപ്പെടുത്തുന്ന സാഹചര്യങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നു, അനിവാര്യമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് എപ്പോൾ എങ്ങനെ രക്ഷപ്പെടാമെന്ന് തീരുമാനിക്കുന്നതിലും ഭയം ഒരു വ്യക്തിയെ സഹായിക്കുന്നു. ഭയം ഒരാളുടെ ജീവിതത്തെ യുക്തിഹീനരാക്കുകയില്ല. എന്നാൽ ഫോബിയ ഒരു തരം ഉത്കണ്ഠാ രോഗമാണ്, ഫോബിയ എന്നാൽ ഭയമല്ല, പലതരം ഫോബിയകളുണ്ട്. എന്നാൽ ചില രാഷ്ട്രീയ സാമുദായിക നേട്ടങ്ങൾ ലക്ഷ്യം വെച്ച് ഒരു കൂട്ടം ആളുകൾ പുറത്ത് വിടുന്ന വികല വിവരങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തുന്ന ഫോബിയകളുണ്ട്, അത് ഏതാനും വ്യക്തികൾക്കപ്പുറം വലിയൊരൂ സമൂഹത്തെ തന്നെ ഫോബിക് ആക്കി മാറ്റുന്നു. അതിൻ്റെ ഒരു ഉദാഹരണമാണ് ഇസ്ലാമോഫോബിയ.

ഇസ്ലാമൊഫോബിയയിൽ ജീവിക്കുന്ന ഒരാൾ ഒരു മുസ്ലിം വ്യക്തിയെ കാണുന്നത് പോലെയല്ല മറ്റു ഇതര മതവിഭാഗങ്ങളിലുള്ളവരെ കാണുന്നത്. പ്രതേകിച്ച് ശിരോവസ്ത്രം ധരിച്ചവരും താടിവളർത്തിയവരുമായ ഒരു മുസ്ലിമിനെ കാണുമ്പോൾ അക്രമണത്തിന് തുനിയാൻ ഫോബിക് മനസ്സ് പ്രേരിപ്പിക്കുന്നു. ഇനി താടിയും തലപ്പാവും ഒന്നുമില്ലെങ്കിലും മുഖഭാവത്തിൽ മുസ്ലിമെന്ന് തോന്നിയാൽ അതിക്രമണങ്ങൾക്ക് തുനിയുന്നു, പ്രായവെത്യാസമില്ലാതെ, ചെറിയ കുട്ടികളെന്നൊ സ്ത്രീകളെന്നൊ വ്യത്യാസമില്ലാതെ അതിക്രൂരമായ അക്രമണങ്ങൾക്ക് വിധേയരാകുന്നു. ചെറിയ കുട്ടികളെയടക്കം കഴുത്ത് ഞെരിച്ച് കൊന്നതും വെട്ടികൊന്നതും തീയിട്ട് കൊന്നതടക്കം നാട്ടിൽ നമ്മൾ കണ്ടതാണ്. 

ഇസ്ലാമോഫോക് ആയ ഒരാളുടെ മനസ്സിലേക്ക് എത്തിച്ചേരുന്ന അറിവുകളെ അയാളുടെ ഫോബിക് മനസ്സിൽ കുടികൊള്ളുന്ന അറിവുകളുമായ് ചേർത്താണ് ചിന്ത പ്രവർത്തിക്കുക, ലഭിക്കുന്ന അറിവ് ഫോബിയ വർദ്ധിപ്പിക്കുന്നതാണെങ്കിൽ അതിനനുസരിച്ച് അയാളുടെ ഫോബിക് അവസ്ഥ കൂടികൊണ്ടിരിക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങൾ ആ വ്യക്തിയിൽ സൃഷ്ടിക്കുകയും ചെയ്യുന്നു. എല്ലാ ഫോബിയകളെ പോലെ തന്നെ തെറ്റായ അനേകം അറിവുകളിലാണല്ലൊ ഇസ്ലാമോഫോബിയ രൂപപ്പെടുത്തുന്നത്, അങ്ങനെയുള്ള ഒരാളിൽ രൂപം കൊള്ളുന്ന ഫോബിയ വളരെ ഭീകരമായി വ്യക്തിയെ സ്വാധീനിക്കുന്നു, ഫോബിക് ആയ വിഷയത്തെ ഇല്ലായ്മ ചെയ്യാൻ വേണ്ടി വലിയ രീതിയിലുള്ള അക്രമണങ്ങൾക്ക് ഇറങ്ങാൻ മനസ്സ് ആ വ്യക്തിയെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത്തരം അവസ്ഥകളിൽ ജീവിക്കുന്ന അനേകം ആളുകളിലൂടെയാണ് വലിയ കലാപങ്ങൾ നടക്കുന്നത്. അതിക്രൂരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള മാനസ്സികാവസ്ഥയിലായിരിക്കും അത്തരം ആളുകൾ. 

ആയതിനാൽ തെറ്റായ വിവരങ്ങളിൽ ജീവിക്കുന്നവരെ അവഗണിക്കാതെ ശരിയായ അറിവ് എത്തിച്ചുകൊടുക്കുക എന്നത് സാമൂഹികമായ സുരക്ഷക്ക് അതിപ്രധാനമാണ്. സമൂഹ നന്മയെ ലക്ഷ്യമാക്കിയ സാമുദായിക സാമൂഹിക രാഷ്ട്രീയ സംഘടനകളും വ്യക്തികളും അത്തരം കള്ളവാദങ്ങളെയും കൊള്ളരുതായ്മകളേയും ഉയർത്തികകാണിക്കുന്നതും പൊളിച്ചടക്കുന്നതും. അങ്ങനെ സത്യസന്ധമായ അറിവുകൾ കൈമാറ്റം ചെയ്യപെടുന്നതിനാലാണല്ലൊ ഫാസിസ്റ്റുകൾക്ക് മലയാള മനസ്സിൽ ഇടമില്ലാതായത്. എന്നാൽ പോലും മലയാള മണ്ണിൽ സ്വകാര്യ വാട്സാപ് ഗ്രൂപ്പുകൾ പോലെയുള്ള ചില നിയന്ത്രിത വഴികളിലൂടെ നിരന്തരം അസത്യങ്ങൾ പ്രചരിപ്പിക്കുക വഴി ചിലരെങ്കിലും തെറ്റായ കാര്യങ്ങൾ വിശ്വസിക്കുന്നുണ്ട്. അതിനെ തിരുത്താൻ മാർഗങ്ങളൊന്നുമില്ല, എന്നാൽ എല്ലാവരെയും ഉൾകൊള്ളുന്ന പൊതു ഇടങ്ങളിൽ സത്യസന്ധമായ വിവരകൈമാറ്റം നടക്കേണ്ടതുണ്ട്, തെറ്റായ വിവരങ്ങളിൽ ജീവിക്കുന്നത് ചെറുകൂട്ടങ്ങളെന്ന നിലയിൽ അവരെ അവഗണിക്കാവതല്ല. കാരണം ഒരാളുടെ മാനസ്സികാവസ്ഥ അയാളെ എന്ത് പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നു. 

വിശുദ്ധ ഖുർആനിൽ പലതരം മനസ്സുകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അവയെല്ലാം പരിശോധിക്കുകയാണെങ്കിൽ മനുഷ്യൻ ചുറ്റുപാടുകളിൽ നിന്ന് ആർജ്ജിച്ചെടുത്ത അറിവുകളുമായ് ബന്ധപെട്ടാണവയുള്ളത്. ഒരു മനുഷ്യൻ മോശപെട്ട കൂട്ടുകെട്ടുകളിലൂടെ ജീവിക്കുമ്പോൾ അവനിൽ രൂപപെടുന്ന അറിവുകളിൽ അവൻ്റെ പ്രവർത്തനങ്ങൾ പ്രതിഫലിക്കുന്നു, അതിനനുസരിച്ചവൻ കുറ്റകൃത്യങ്ങളിൽ ജീവിക്കുന്നു. ഈ ഒരു അവസ്ഥയെ വിശുദ്ധ ഖുർആൻ പറയുന്നത് നഫ്സുൽ അമ്മാറ എന്നാണ്. കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്ന മനസ്സ്. നല്ലൊരൂ സാമൂഹികാന്തരീക്ഷത്തിലും അത്തരം മനസ്സുകൾ അന്വേഷിച്ചുകൊണ്ടിരിക്കുക തെറ്റുകൾ ചെയ്യാനായിരിക്കും.

എന്തുകൊണ്ടാവാം ഒരാളെ ഫാസിസം പിടികൂടുന്നത് എന്നും ഒരു സാഹചര്യം ലഭിച്ചാൽ അയാൾ എത്രത്തോളം ക്രൂരനാകുമെന്നും അയാളിൽ കുടിയേറിയ അറിവുകൾക്കനുസരിച്ച് രൂപപെട്ട മനസ്സുകൊണ്ടാണ്, അങ്ങനെയാണ് ഗർഭിണിയുടെ വയറ്റിൽ നിന്ന് ഗർഭസ്ഥ ശിശുവിനെ കുത്തിയെടുക്കാൻ പ്രേരിപ്പിക്കുന്ന മനസ്സ് രൂപപ്പെടുന്നത്. ഒരു സാധാരണക്കാരന് മനസ്സ് താളം തെറ്റാനും ഹൃദയംതകർന്ന് വീഴാനും അത്തരം അക്രമണ കാഴ്ച്ചകൾ മാത്രം മതിയാകും.

മറ്റു ചില മനുഷ്യരുണ്ട്, തെറ്റുകൾ ചെയ്യുകയും ചെയ്തുകഴിഞ്ഞാൽ ചെയ്ത തെറ്റിൽ പശ്ചാതപിക്കുകയും ചെയ്യുന്നവർ. അതായത് ചുറ്റുപാടുകൾക്കനുസരിച്ചും സാഹചര്യങ്ങൾക്കനുസരിച്ചും തെറ്റുകളിൽ വ്യാപൃതരാവുകയും എന്നാൽ അവ ചെയ്തുകഴിഞ്ഞാൽ തൻ്റെ ചെയ്തികളിൽ സ്വയം കുറ്റബോധം തോന്നുകയും ചെയ്യുന്ന മനസ്സ്. അത്തരം മനസ്സുള്ളവരിൽ പ്രവർത്തനങ്ങളിൽ ആത്മ സംതൃപ്തിയുണ്ടാകില്ല. പോരാ എന്നോ ചെയ്തത് ശരിയായില്ല എന്നൊ കുറ്റപെടുത്തികൊണ്ടിരിക്കുന്ന മനസ്സ്. അത്തരം മനസ്സുകളെ കുറിച്ചാണ് ഖുർആൻ നഫ്സുൽ ലവ്വാമ എന്ന് പറയുന്നത്.

എന്നാൽ സമാധാനം കൊണ്ട മനസ്സുണ്ട്. തൻ്റെ അറിവുകളിൽ സംതൃപ്തിയുള്ളവർ, അത്തരം അറിവുകൾക്കനുസരിച്ച് ചിന്തിച്ചുകൊണ്ട് മനസ്സിൽ എല്ലാ അവസ്ഥയിലും സാഹചര്യങ്ങളുലും സംതൃപ്തി നില നിർത്തുന്നവർ. മനസ്സമാധാനത്തോടെ ജീവിക്കുന്ന മനുഷ്യർ, എല്ലാം തൻ്റെ രക്ഷിതാവിങ്കൽ സമർപ്പിച്ചവർ, അവരെ കുറിച്ചാണ് തത്മയിന്നൽ ഖുലൂബ്, സംതൃപ്തിയടഞ്ഞ മനസ്സ് എന്നുപറഞ്ഞത്. അത്തരം മനസ്സിൽ ചാഞ്ചാട്ടമുണ്ടാവില്ല, കുറ്റപ്പെടുത്തലുകളുണ്ടാവില്ല, ആദർശാശയങ്ങളിൾ ലവലേശം സംശയം വകയില്ല. ആധുനിക മനഷ്യൻ്റെ പ്രകൃതി എന്താണോ, ആ പ്രകൃതിയോട് ഏറ്റവും അനുഗുണമായതാണ് മനുഷ്യന് നൽകിയിട്ടുള്ള സത്യജ്ഞാനം. (ഖുർആൻ 30:30) അതിലേക്ക് മുഖം തിരിക്കാനാണ് സൃഷ്ടാവ് മനുഷ്യരോട് കൽപ്പിക്കുന്നത്. അതല്ലാതെ മെറ്റെന്തുണ്ട് മനുഷ്യ മനസ്സിനെ സമാധാനപെടുത്തുന്നത്?

ഇസ്ലാമിനെ മതമായും വിശുദ്ധ ഖുർആനും പ്രവാചക മാതൃകയും പൂർണ്ണ മനസ്സോടെ അംഗീകരിച്ച ആദർശത്തിലുറച്ച മനസ്സാണത്. ഇഹലോകത്തും മരണ സമയത്തും പരലോകത്തും ആ മനസ്സിന് സമാധാനമായിരിക്കും. അവരോടാണ് പറഞ്ഞത്, “അല്ലയോ ശാന്തി നേടിയ ആത്മാവെ, നീ നിൻ്റെ നാഥങ്കലിലേക്ക് തൃപ്തിപെടവനായും തൃപ്തിനേടിയവനായും തിരിച്ചു ചെല്ലുക.“



Thursday, January 14, 2021

പരിണാമം മതവിരുദ്ധമൊ?


പരിണാമം മതവിരുദ്ധമൊ?

നമ്മുടെ പ്രപഞ്ച നിർമ്മിതിയെ രണ്ട് ഘട്ടങ്ങളായ് കണക്കാക്കാം, റേഡിയേഷൻ ഘട്ടവും ദ്രവ്യഘട്ടവും. റേഡിയേഷൻ ഘട്ടമാണ് ആദ്യം, എനർജ്ജിയുടെ ഘട്ടങ്ങളായ് പ്ലാങ്ക് എപെക്, ഇൻഫ്ലേഷനറി എപെക്, എലക്ട്രോ വീക് എപെക്, ശേഷം ക്വാർക് എപെക്, ഹാർഡ്രോൺ എപെക്, ലെപ്റ്റോൺ എപെക്, ന്യൂക്ലിയർ എപെക് എന്നീ ഘട്ടങ്ങളാണ്. ഈ പ്ലാങ്ക് കാലയളവ് പോയിന്റ് 0 മുതൽ ഏകദേശം 10^-43 സെക്കൻഡ് വരെ നീളുന്നു, സമയം രൂപപെടുന്നതിന് മുമ്പുള്ള കാര്യക്രമം എന്ന നിലയിൽ പ്ലാങ്ക് സമയം എന്നു നിലയിൽ മാത്രമേ ഇത് അളക്കാൻ കഴിയൂ. ദ്രവ്യത്തിന്റെ കടുത്ത ചൂടും സാന്ദ്രതയും കാരണം പ്രപഞ്ചത്തിന്റെ അവസ്ഥ വളരെ അസ്ഥിരമായിരുന്നു, അത് വികസിക്കാനും തണുപ്പിക്കാനും തുടങ്ങി. ദ്രവ്യഘട്ടത്തിൽ അറ്റോമിക് എപെക് ആണ് ആദ്യം, ബിഗ്‌ബാംഗിൽ രൂപം കൊണ്ട് ഏറ്റവും കൂടിയ താപനില 1 ട്രില്ല്യൻ ഡിഗ്രി സെൽ‌ഷ്യസിൽ നിന്നും മില്ല്യൻ സെൽ‌ഷ്യസിലേക്ക് കുറഞ്ഞപ്പോൾ ഐയേണൈസട് ഇൽക്ട്രോണുകൾ ഒരു ന്യൂക്ലിയർ കണ്ടെത്തി ഒരു റീകൊമ്പിനേഷൻ സാധ്യമായി. ആ പ്രോസസ് വഴിയാണ് ഹൈഡ്രജൻ എലമെൻ്റ് രൂപപെടുന്നത്.
ബിഗ് ബാംഗ് വഴി ദ്രവ്യ നിർമ്മിതിയുടെ ആദ്യ ഘടകങ്ങളായ ക്വാർക്കുകളും ഇലക്ട്രോണുകളും ആണ് സൃഷ്ടിക്കപെട്ടത്. ക്വാർക്കുകൾ ആറ് വിധമുണ്ട്, ക്വാർക്കുകൾ വ്യത്യസ്ത രീതിയിൽ ചേർന്നാണ് ന്യൂട്രോണും (2 അപ് ക്വാർക്കും 1 ഡൌൺ ക്വാർക്കും), പ്രോട്ടോണും (1 അപ് ക്വാർക്കും 3 ഡൌൺ ക്വാർക്കും) ഉണ്ടാകുന്നതും അവ ചേർന്നാണ് ഒരു ആറ്റം രൂപപെട്ടതും. അങ്ങിനെ രൂപപെട്ട രണ്ട് ആറ്റങ്ങൾ കൂടി ചേർന്ന് ഹീലിയവും ഒരു ആറ്റം മാത്രമുള്ള മൂലകമായ് ഹൈഡ്രജനും ഉണ്ടായി.

ആദ്യത്തിൽ സൂചിപ്പിച്ചത് പോലെ ബിഗ്‌ബാംഗ് വഴി സ്പേസും മാസും ഉണ്ടായി. എന്നാൽ എല്ലം ഒട്ടിചേർന്ന ഒന്നായിരുന്നു. അല്ലാഹു വിശുദ്ധ ഖുർ‌ആനിലൂടെ പറയുന്നത് നോക്കുക, “അതിനു പുറമെ അവൻ ആകാശത്തിനു നേർക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നീട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു, “നിങ്ങൾ അനുസരണ പൂർവ്വമോ നിർബന്ധിതമായോ വരിക”. അവ രണ്ടും പറഞ്ഞു, ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. ثُمَّ استَوىٰ إِلَى السَّماءِ وَهِيَ دُخانٌ فَقالَ لَها وَلِلأَرضِ ائتِيا طَوعًا أَو كَرهًا قالَتا أَتَينا طائِعينَ  (ഖുർ‌ആൻ 41:11)

വലിയ തോതിൽ ഹൈഡ്രജൻ ഹീലിയ വാതകങ്ങളിൽ ഭീമൻ പുകപടലങ്ങൾ മേഘങ്ങളായ് രൂപം പ്രാപിച്ചു. ഹൈഡ്രജൻ ആറ്റങ്ങൾ പരസ്പരം കൂടിച്ചേർന്ന് അവക്കിടയിൽ വൈദ്യുതകാന്തികശക്തി രൂപം കൊണ്ട് തന്മാത്രകൾക്കിടയിൽ ഗുരുത്വാഗർഷണം വളരെ കൂടുകയും അവ വളരെ സാന്ദ്രതയോടെ തന്മാത്രകളെ ബന്ധിപ്പിക്കുകയു സാന്ദ്രത കൂടി ന്യൂക്ലിയ ഫ്യൂഷൻ ആരംഭിക്കുന്നു, അങ്ങിനെ അതൊരൂ നക്ഷത്രമായി പരിവർത്തനം ചെയ്യപെടുന്നു. അതിലെ ഫ്യൂഷൻ പ്രതിപ്രവർത്തനം വഴി നക്ഷത്രത്തിന്റെ ഉൾഭാഗത്ത് ഉയർന്ന താപം രൂപപെടുകയും അത് ആറ്റങ്ങളെ കൂട്ടിചേർത്ത് പുതിയ മൂലകങ്ങളെ രൂപപെടുത്തുകയും ചെയ്തു. മൂന്ന് ഹീലിയം ന്യൂക്ലിയസ് ചേർന്നു കാർബണും രണ്ട് കാർബൺ ന്യൂക്ലിയസ് ചേർന്ന് മഗ്നീഷ്യവും അങ്ങനെ സിലികോൺ തുടങ്ങിയ മൂലകങ്ങളുണ്ടായി. സിലികോൺ ന്യൂക്ലിയസ് ചേർന്നാണ് ഭാരം കൂടിയ അയേൺ ഉണ്ടാകുന്നത്. അയേൺ ഭാരം കൂടിയ മൂലകവും അതിന്റെ ന്യൂക്ലിയസിൽ പ്രോട്ടോണും ന്യൂട്രോണും ദൃഢബദ്ധമായി വളരെ ശക്തിയിൽ പരസ്പരം ബന്ധിച്ചിരിക്കുന്നതിനാൽ അയേൺ ന്യൂക്ലിയസിൽ നിന്നും പുതിയ മൂലകങ്ങൾ രൂപം കൊണ്ടു. അയേണിനു ശേഷം ഭാരം കൂടിയ മൂലകങ്ങളായ ക്രോമിയം, സിങ്ക്, ഗോൾഡ്, പ്ലാറ്റിനം എന്നിവ ഉണ്ടായിട്ടില്ല. ആ മൂലകങ്ങൾ സൃഷ്ടിക്കപെടുന്നത് നക്ഷത്ര തകർച്ച നേരിട്ട് വലിയ രീതിയിലുള്ള സൂപ്പർ‌നോവ എക്സ്പ്ലോഷൻ വഴിയാണ്.  സൂപ്പർനോവ വൻ സ്ഫോടനം വഴി നക്ഷത്രത്തിനുള്ളിലെ താപത്തേക്കാൾ 300 ഇരട്ടി താപം (8ബില്ല്യൻ ഡിഗ്രി) ഉണ്ടാവുകയും അതുവഴി അയേൺ ന്യൂക്ലിയസ് ചേർന്ന് ബാക്കിയുള്ള ഭാരം കൂടിയ മൂലകങ്ങളായ ക്രോമിയം, സിങ്ക്, ഗോൾഡ്, പ്ലാറ്റിനം തുടങ്ങിയവ രൂപപെടുകയും ചെയ്തു. 

സൂപ്പർ നോവ എൿസ്പ്ലോഷൻ വഴിയാണ് അനേകം പുതിയ നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം രൂപപെട്ടത്. സ്പേസിൽ ഏത് മൂലകങ്ങൾക്കും മാഗനെറ്റിക് ഫീൽഡ് ഉണ്ടാകുമെന്നതിനാൽ അവ പരസ്പരം അടുത്തുള്ളവയെ ആകർഷിക്കും. സൂപർ നോവ എക്പ്ലോഷൻ വഴി ചിന്നിചിതറിയ മൂലകങ്ങൾ പരസ്പരം ആകർഷിച്ച് നക്ഷത്രങ്ങളും ഗ്രഹങ്ങളുമൊക്കെ ഉണ്ടാകുന്നത്. അങ്ങനെ സംഭവിച്ച ഒരു സൂപർനോവ എക്സ്പ്ലോഷൻ വഴി വലിയ തോതിൽ വ്യാപിച്ച ഗ്യാസും പൊടിപടലങ്ങളും നക്ഷത്രങ്ങളും സൂര്യനും ഗ്രഹങ്ങളുമൊക്കെയായി മാറി. ഹൈഡ്രജൻ വാതകം വലിയ ഗുരുത്വാഗർഷണത്തോടെ അടുക്കുകയും ഇലക്ട്രോമാഗനെറ്റിക് ഫീൽഡ് വഴി അവക്ക് ഒരു കോർ രൂപപെടുകയും അതിൽ ന്യൂക്ലിയർ ഫ്യൂഷൻ ആരംഭിച്ച് സൂര്യനായി രൂപപെട്ടു, അതിന്റെ ശക്തമായ കാന്തിക മണ്ഢലത്തിൽ അവക്ക് ചുറ്റും മറ്റു മൂലകങ്ങളുടെ പൊടിപടലങ്ങൾ ചേർന്ന് ഗ്രഹങ്ങളും രൂപം കൊണ്ടു. അയേൺ നിക്കൽ തുടങ്ങിയവ കൂടി ചേർന്നാണ് ഭൂമിയുടെ ആദ്യ ഘട്ടം (കോറ്) രൂപപെടുന്നത്. അതിലേക്ക് സിലികോൺ തുടങ്ങിയ അനേകം മൂലകങ്ങൾ ആകർഷിക്കപെട്ടാണ് ഭൂമിയുണ്ടാകുന്നത്. അതേ പോലെ അനേകം ഗ്രഹങ്ങളും. (ഭൂമിയെ കുറിച്ച് ചിലത് ഇവിടെ വായിക്കാം). സൂപ്പർ നോവ എക്പ്ലോഷൻ വഴി മൂലകങ്ങൾ കൂടാതെ വ്യത്യസ്ത മൂലകങ്ങൾ ചേർന്ന പദാർത്ഥങ്ങളും (ജലം) രൂപപെട്ടു. ഭൂമിയുടെ കോറിലേക്ക് ജലവും ആഗിരണം ചെയ്യപെടുകയും ഭൂമിയുടെ ഭാഗമാകുകയും ചെയ്തു. 

ആറ്റങ്ങൾ കൂടിചേർന്ന് ആറ്റങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് ലോകത്തെ എല്ലാ പദാർത്ഥങ്ങളും ഉണ്ടായത്. 26 ആറ്റങ്ങൾ ചേർന്നാൽ ഇരുമ്പും 79 ആറ്റങ്ങൾ കൂടി ചേർന്നാൽ സ്വർണ്ണവും 80 ആറ്റങ്ങൾ ചേർന്നാൽ മെർ‌ക്കുറിയുമായി തീരുന്നു. ഒരു മൂലകത്തിന്റെ ന്യൂക്ലിയസ്സിലുള്ള ആറ്റത്തിന്റെ ഘടനയും എണ്ണത്തിനും അനുസരിച്ചാണ് ലോകത്തെ എല്ലാ മൂലകത്തിന്റെ ഘടനയും സ്വഭാവവും തീരുമാനിക്കപെടുന്നത്. ആറ്റൊമിക് നമ്പർ 47 ആയ സിൽ‌വറും ആറ്റൊമിക് നമ്പർ 79 ആയ സ്വർണ്ണവും സോളിഡ് മെറ്റലാണെങ്കിൽ ആറ്റൊമിക് നമ്പർ 35 ആയ ബ്രോമിനും ആറ്റൊമിക് നമ്പർ 80 ആയ മെർക്കുറി ലിക്യുഡ് അവസ്ഥയിലാണ് ആണ്. അപ്പോൾ ആറ്റങ്ങളുടെ എണ്ണത്തിൽ മാത്രമല്ല അതിന്റെ സ്വഭാവം നിർണ്ണയിക്കുന്നത്. 

സ്വർണ്ണത്തെക്കാൾ ഒരു ആറ്റം കൂടിയ മെർക്കുറിയുടെ കോർ സ്വർണ്ണത്തെ പോലെ അത്ര ദൃഢതയിലുള്ളതല്ല, ഒരു മെറ്റലാണെങ്കിലും അത് ദ്രാവകരൂപത്തിലാണ്. അപ്പോൾ ലോകത്തെ ഓരോ മൂലകങ്ങളും ഒരു പ്രത്യേകതയോടെ രൂപപെട്ടതാണ് എന്നുമനസ്സിലാക്കാം. എന്തുകൊണ്ട് സ്വർണ്ണത്തിന്റെ അതേ ന്യൂക്ലിയസിനെ പോലെ മെർക്കുറിയുടെ ന്യൂക്ലിയസിലെ ന്യൂട്രോണും പ്രോട്ടോണും ചേർന്നില്ല, എന്തുകൊണ്ട് മെർക്കുറിയുടെ അതേ പോലെ ആറ്റങ്ങളുള്ളതും ന്യൂക്ലിയ ശക്തമായതുമായ മറ്റൊരൂ മൂലകം രൂപപെട്ടില്ല?  ഈ ലോകത്തുള്ള ഓരോ മൂലകങ്ങളും എങ്ങിനെ ആയിരിക്കണമെന്നും അതിന്റെ ഗുണവും സ്വഭാവവുമെല്ലാം വളരെ വ്യക്തമായ് നിർണ്ണയിക്കപെട്ടതായ് സൃഷ്ടിക്കപെട്ടു എന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ.

ഈ ലോകത്തുള്ള എല്ലാ മൂലകങ്ങളും ക്വാർക്ക് എന്ന അടിസ്ഥാന വസ്തുവിൽ നിന്ന് രൂപം കൊണ്ടതാണെങ്കിലും അവ വ്യതിരിക്തമായ മൂലകങ്ങളായി നില നിൽക്കുന്നു, വ്യത്യസ്ത മൂലകങ്ങൾ ചേർന്ന് പല വസ്തുക്കളും രൂപപെടുന്നു, അവർക്കും വ്യതിരിക്തമായ സ്വഭാവ ഗുണങ്ങളുമുണ്ട്. അതേ പോലെ തന്നെ ജൈവലോകത്തുള്ള ഓരോന്നും ജൈവ കണങ്ങൾ ചേർന്ന് വ്യതിരിക്തമായ് സൃഷ്ടിക്കപെട്ടു. നിലവിലെ 118 മൂലകങ്ങളോരോന്നും വ്യത്യാസപെട്ടിരിക്കുന്നു, മെർക്കുറിയും സ്വർണ്ണവും ആറ്റങ്ങളുടെ എണ്ണത്തിൽ അടുത്ത മൂലകങ്ങളാണെങ്കിലും സ്വഭാവഗുണത്തിൽ ഏരെ വ്യത്യാസപ്പെട്ടിരിക്കുന്നത് പോലെ തന്നെ ജൈവലോകത്തും ഓരോന്നും വ്യത്യാസപെട്ടിരിക്കുന്നു.

ഈ ഭൌതിക ലോകത്ത് കണ്ടെത്തിയ എലമെന്റുകൾ എത്രയാണെന്ന് ശാസ്ത്ര ലോകത്ത് വ്യക്തമാണ്, ആറ്റൊമിക് റിയാക്ഷനിൽ സൃഷ്ടിക്കപെട്ട ഐസോടോപ്പുകൾ അല്ലാതെ മറ്റൊന്നും പുതുതായി രൂപീകൃതമാകുന്നില്ല. അതായത് ഈ ഭൌതിക ലോകത്തുള്ള എല്ലാ മൂലകങ്ങളിലെ ന്യൂക്ലിയസിലുള്ള ആറ്റങ്ങളുടെ എണ്ണത്തിലും ഘടനയിലുമാണ് ഓരോ മൂലകങ്ങൾക്കും തനതായ സ്വഭാവ ഘടനകൾ രൂപം കൊള്ളുന്നത്. ഈ മൂലകങ്ങളുടെ രൂപീകരണം അത് സ്വാഭാവികമായ് ഉണ്ടാകുന്നതാണോ? സ്വാഭാവികമായ് രൂപപെട്ടതാണെങ്കിൽ പലതരത്തിലുള്ള മൂലകങ്ങൾ ഇനിയും രൂപപെടേണ്ടതായിരുന്നു, അതായത് ന്യൂക്ലിയസിലെ ആറ്റങ്ങളുടെ എണ്ണം ഒരേ പോലെ ആയിക്കൊണ്ട് തന്നെ ന്യൂക്ലിയസിലെ ആറ്റങ്ങളുടെ ഡെൻ‌സിറ്റിയിൽ വ്യത്യാസപെട്ടുകൊണ്ട് തന്നെ വ്യത്യസ്ത മൂലകങ്ങൾ രൂപം സ്വീകരിക്കുമായിരുന്നു, ഉദാഹരണത്തിന് 79 എണ്ണം ആറ്റങ്ങൾ ന്യൂക്ലിയസിൽ ഉള്ള സ്വർണ്ണവും 80 ആറ്റങ്ങൾ ഉള്ള മെർക്കുറിയും വ്യത്യാസപെട്ടിരിക്കുന്നത് ആറ്റങ്ങളുടെ എണ്ണത്തിൽ മാത്രമല്ല, ന്യൂക്ലിയസിലെ അറ്റങ്ങളുടെ ബന്ധങ്ങളിലുമാണ്. മെർകുറി സാധാരണ അവസ്ഥയിൽ തന്നെ ദ്രവ രൂപത്തിലാണ് എങ്കിൽ സ്വർണ്ണം ഉരുകുന്നതിന് 1,064 °C താപം നൽകണം. എന്തുകൊണ്ട് 80 ആറ്റങ്ങൾ ആയതിനാൽ ന്യൂക്ലിയസിന്റെ ഡെൻ‌സിറ്റിയിൽ മാറ്റം വന്നു സാധാരണ അവസ്ഥയിൽ തന്നെ മെർക്കുരി എന്ന ലോഹം ദ്രവ രൂപത്തിലായി? അപ്പോൾ ആറ്റങ്ങളുടെ കൂടിച്ചേരലും ഘടനയുമെല്ലാം യാദൃശ്ചികതയിൽ രൂപപെടുന്നവയായിരുന്നെങ്കിൽ ഒരേ ആറ്റങ്ങളുള്ള വ്യത്യസ്ത മൂലകങ്ങൾ ഉണ്ടാകേണ്ടിയിരുന്നു, അതുണ്ടായില്ല. അപ്പോൾ വളരെ കൃത്യമായ ഒരു പ്ളാനിങിൻ്റെയും ഡിസൈനിങ്ങിന്റെയും ഭാഗമായ് ആണ് ഓരോ മൂലകങ്ങളും രൂപം കൊണ്ടിട്ടുള്ളത്. പ്രപഞ്ച രൂപീകരണത്തിന്റെ ഭാഗമായ് ഘട്ടം ഘട്ടമായ് ആറ്റങ്ങളും മൂലകങ്ങളും മൂലകങ്ങൾ വ്യത്യസ്തമായി കൂടി ചേർന്ന് പദാർത്ഥങ്ങളും പ്രപഞ്ചത്തിലുള്ളവയെല്ലാം രൂപപെടുന്നത്.

വിശുദ്ധ ഖുർ‌ആൻ പറയുന്നത്, ഘട്ടമായ്; വ്യവസ്ഥാപിതമായ്; ആണ് എല്ലാം സൃഷ്ടിച്ചിട്ടുള്ളത് എന്നാണ്. അങ്ങനെയുള്ള ഒരു ലോക നിർമ്മിതിയാണ് മുകളിൽ സൂചിപ്പിച്ചതും.

പദാർത്ഥ ലോകത്തെ പോലെ ജൈവ ലോക നിർമ്മിതിയെ കുറിച്ചും അല്ലാഹു പറയുന്നുണ്ട്, എല്ലാ ജീവനുള്ളവയും വെള്ളത്തിൽ നിന്നാണ് സൃഷ്ടിക്കപെട്ടിട്ടുള്ളത് എന്ന്. അതും ഘട്ടം ഘട്ടമായ് സൃഷ്ടിക്കപെട്ടു എന്നാണ് ഖുർ‌ആൻ വചനങ്ങളിൽ നിന്നും സൃഷ്ടിപ്പുമായ് ബന്ധപെട്ട് കാണുന്നത്. അതിനപ്പുറം മറ്റൊരൂ സൂചനയും കാണാൻ സാധിക്കുന്നില്ല.

أَأَنتُم أَشَدُّ خَلقًا أَمِ السَّماءُ ۚ بَناها നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു. (ഖുർആൻ 79:27)

ജൈവ സൃഷ്ടിപ്പിൽ ഏറെ സങ്കീർണ്ണതകളുള്ള മനുഷ്യ സൃഷ്ടിപ്പിനേക്കാളും സങ്കീർണ്ണതകളുള്ള പ്രപഞ്ചത്തെ സൃഷ്ടിച്ച രക്ഷിതാവ് മനുഷ്യനോട് ചോദിക്കുന്നതാണ് മുകളിലെ ആയത്തിൽ. ആകാശങ്ങളെ പല ഘട്ടങ്ങളായ് ആണ് സൃഷ്ടിച്ചിട്ടുള്ളത്.  അറ്റങ്ങൾ സൃഷ്ടിക്കുകയും ആറ്റങ്ങൾ വഴി മൂലകങ്ങളും പദാർത്ഥങ്ങളും സൃഷ്ടിച്ചതിന് ശേഷം അതിൽ നിന്നും ജൈവ കണങ്ങളെ സൃഷ്ടിച്ചു. അനേകം ആറ്റങ്ങൾ ചേർന്നതാണല്ലൊ ഒരു ജൈവ കണം, അതിന് സ്വഭാവവും രൂപവും നൽകി. ഓരോന്നിൻ്റെയും സ്വഭാവ ഗുണങ്ങളെല്ലാം ജെനിതകമായി രേഖപെടുത്തുകയും അതിനനുസരിച്ച് അവയെ പരിവർത്തനം ചെയ്തുകൊണ്ട് ജീവ ജാലങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. ആറ്റങ്ങളിൽ നിന്നും മൂലകങ്ങളെ സൃഷ്ടിച്ചത് പോലെ ഒന്നിന് മറ്റൊന്നിനെ സൃഷ്ടിച്ചെങ്കിലും ഓരോ മൂലകങ്ങളും വ്യതിരിക്തമായ് മാറിയത് പോലെ ഓരോ ജൈവകണങ്ങളും സൃഷ്ടാവിനെ കൃത്യമായ ഡിസൈനിങ് അനുസരിച്ച് ജനിതക കോഡുകളിൽ ജൈവ ജീവിയായ് രൂപാന്തരപെട്ടു. അതെ ഈ ലോകത്തുള്ള ജൈവ ജീവികളേയും വെള്ളത്തിൽ നിന്നും സൃഷ്ടിച്ചു എന്ന് ഖുർആൻ പറയുന്നു.  

വെള്ളത്തിൽ നിന്നും ജൈവ കണങ്ങൾ രൂപപെടുകയും അതിൽ നിന്ന് ജെനിതകമായ മാറ്റങ്ങളോടെ ജീവി വർഗങ്ങൾ സൃഷ്ടിക്കപെട്ടു എന്നു വിശ്വസിക്കുന്നത് മത വിരുദ്ധമാണോ? സൃഷ്ടിപ്പിനെ കുറിച്ച് അതെങ്ങനെയാണെന്ന് വ്യക്തമായി പ്രമാണങ്ങളിൽ കാണാൻ സാധ്യമല്ല. മനുഷ്യന്റെ ആദ്യ മോഡൽ എങ്ങനെയാണ് സൃഷ്ടിക്കപെട്ടത് എന്ന് ഖു‌ർ‌ആനിൽ വ്യക്തമായ് ഉണ്ട്, മുട്ടിയാൽ മുഴങ്ങുന്ന കളിമണ്ണിൽ നിന്നാണെന്ന്. അങ്ങനെ സൃഷ്ടിച്ച ആദമിനെയാണ് അല്ലാഹു ഭൂമിയിലേക്ക് എത്തിച്ചത്. സ്വർഗത്തിൽ നിന്നും ആദമിനെ എങ്ങനെയാണ് ഭൂമിയിലേക്ക് കൊണ്ടുവന്നത് എന്നതിന് യാതൊരൂ പ്രാമാണിക തെളിവുമില്ല. ഈ പ്രപഞ്ച സൃഷ്ടിപ്പും അതിന്റെ ഓരോ ഘട്ടങ്ങളും ഖുർ‌ആനിൽ വ്യക്തമായ് കാണാൻ സാധിക്കുന്നു, എന്നാൽ മനുഷ്യൻ എങ്ങനെയാണ് ഭൂമിയിൽ സൃഷ്ടിക്കപെട്ടത് എന്നത് കാണാനും സാധ്യമല്ല. എന്നാൽ ജീവനുള്ള എല്ലാം സൃഷ്ടിക്കപെട്ടത് വെള്ളത്തിൽ നിന്നാണ് എന്നും പല വിശുദ്ധ വചനങ്ങളിൽ കാണാനും സാധിക്കുന്നു. എങ്കിൽ ജനിതകമായ മാറ്റങ്ങളോടെ പരിണാമങ്ങൾ വഴിയാണ് എല്ലാ ജീവികളും സൃഷ്ടിക്കപെട്ടത് എന്നു വിശ്വസിക്കുന്നതിന് എന്തിന് മതം എതിരു നിൽക്കണം?

വിശുദ്ധ ഖുർ‌ആൻ പറയുന്നു,  وَهُوَ الَّذي خَلَقَ مِنَ الماءِ بَشَرًا فَجَعَلَهُ نَسَبًا وَصِهرًا ۗ وَكانَ رَبُّكَ قَديرًا

“അവന്‍ (അല്ലാഹു) തന്നെയാണ്‌ വെള്ളത്തില്‍ നിന്ന്‌ മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്‌. നിന്‍റെ രക്ഷിതാവ്‌ കഴിവുള്ളവനാകുന്നു. (ഫുർഖാൻ 52)”

وَجَعَلنا مِنَ الماءِ كُلَّ شَيءٍ حَيٍّ ۖ أَفَلا يُؤمِنونَ വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ? (അമ്പിയാ‌അ് 30)

ഹാഡ്രോണിൽ നിന്നും ക്വാർക്കുകളും ക്വാർക്കിൽ നിന്ന് ആറ്റങ്ങളും ആറ്റങ്ങളിൽ നിന്ന് മൂലകങ്ങളും മൂലകങ്ങളിൽ നിന്ന് ഈ ലോകത്തുള്ള എല്ലാ പദാർത്ഥങ്ങളും സൃഷ്ടിച്ചു, അതിൻ്റെ തുടർച്ചയെന്നോളം പദാർത്ഥങ്ങളിൽ നിന്നും പ്രോട്ടീനുകളും ജൈവ കണങ്ങളും ജീവികളും സൃഷ്ടിക്കപെട്ടു എന്നത് സൃഷ്ടികർത്താവിൻ്റെ വ്യക്തമായ ഡിസൈനിങും പദ്ധതിയും പ്രകാരമാകുന്നു എന്ന് ഖുർആൻ വചനങ്ങളിൽ കാണാവുന്നതാണ്. ഓരോ ജീവികളേയും അങ്ങനെ രൂപപെടുത്തുകയും അവയുടെ ഇണകളെ അവയിൽ നിന്ന് സൃഷ്ടിക്കുകയും ചെയ്തു.

خَلَقَكُم مِن نَفسٍ واحِدَةٍ ثُمَّ جَعَلَ مِنها زَوجَها  ഒരൊറ്റ അസ്തിത്വത്തില്‍ നിന്ന്‌ അവന്‍ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട്‌ അതില്‍ നിന്ന്‌ അതിന്‍റെ ഇണയെയും അവന്‍ ഉണ്ടാക്കി. (ഖുർആൻ 39:6)

ഭൂമിയിലെ ജീവൻ സൃഷ്ടിക്കുന്നത് അല്ലാഹുവിന്റെ ലക്ഷ്യപരമായ പ്രവർത്തനമാണെന്ന് ഖുർആൻ വിശേഷിപ്പിക്കുമെങ്കിലും, ചില മുസ്‌ലിം തത്ത്വചിന്തകർ മഹത്തായ ശൃംഖലയെന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കി പരിണാമവും ദൈവം സൃഷ്ടിച്ചതാണെന്ന് അവർ അവകാശപ്പെടുന്നു. അത്തരമൊരു തത്ത്വചിന്തകനായിരുന്നു ഇബ്നു ഖൽദുൻ (1332-1406), ഒരു പരിണാമ സിദ്ധാന്തം മുന്നോട്ടുവച്ചു, അതിൽ ജീവൻ സൃഷ്ടിച്ചത് ധാതുക്കളിൽ നിന്ന് ഉത്ഭവിക്കുകയും സസ്യങ്ങളായി പരിണമിക്കുകയും പിന്നീട് മൃഗങ്ങളായി പരിണമിക്കുകയും ചെയ്തു.

പരിണാമസിദ്ധാന്തത്തെ ആദ്യം എതിർത്ത അൽ-അഫ്ഗാനി (1839-1897) പിന്നീട് അത് അംഗീകരിച്ചു, പരിണാമ സിദ്ധാന്തത്തെ വാദിക്കുന്നതിൽ മുസ്ലീം ചിന്തകർ ഡാർവിനേക്കാൾ മുൻപുള്ളവരാണെന്ന് കാണാവുന്നതാണ്.

മനുഷ്യനടക്കം ജീവനുള്ള എല്ലാത്തിനേയും സൃഷ്ടിച്ചിട്ടുള്ളത് വെള്ളത്തിൽ നിന്നാണെന്നുള്ള പരിണാമങ്ങൾക്ക് മതം എതിരല്ല, എന്നാൽ പരിണാമം സംഭവിച്ചത് യാദൃശ്ചികമായ് സംഭവിച്ചതാണ്, ഒരു സൃഷ്ടാവിന്റെ വ്യക്തമായ പ്ലാനിങ് വഴിയല്ല എന്നു വിശ്വസിക്കാവുന്നതല്ല. മുകളിൽ മൂലങ്ങളുടെ രൂപീകരണത്തെ പോലെ തന്നെ ഒരു സൃഷ്ടാവിന്റെ കൃത്യമായ പ്ലാനിങ് അതിന് പുറകിലുണ്ട്, അതല്ലാതെ പരിണാമങ്ങൾ സംഭവിക്കുക സാധ്യമല്ല. ഒരോ ജീവികളും വ്യത്യസ്ഥമായ് സൃഷ്ടിക്കപെടാൻ വേണ്ട ജെനിതകമായ പ്ലാനിങ് കോശങ്ങളിൽ ഉണ്ടാവുകയും അതിനനുസരിച്ച് ജീവലോകം വികസിക്കപെടുകയും ചെയ്തു എന്നുവേണം കരുതാൻ.  ഒരു സൃഷ്ടാവിന്റെ പ്ലാനിങ് ഇല്ലായിരുന്നു എങ്കിൽ സ്വാഭാവികമായ പരിണാമങ്ങൾക്ക് കാരണമായ് പറയുന്ന ജെനറ്റിക് മ്യൂട്ടേഷൻ വഴി പുതിയ സ്പീഷീസ് രൂപപെടുക അസാധ്യമാണ്, കാരണം മ്യൂട്ടേഷൻ വഴി ഉണ്ടാവുക നാശമാണ്, അതിജീവനമല്ല എന്നാണ് പഠനങ്ങളിൽ കാണുന്നത്.

അനേകം കാലങ്ങൾ കൊണ്ട് ജനിതകമായ ഡിസൈനിങ് പ്രകാരം ആദിമ മനുഷ്യന്റെ അവസ്ഥ സൃഷ്ടിക്കപെട്ടതിന് ശേഷം ആദം നബിയുടെ ആത്മാവ് അതിലേക്ക് കൊണ്ടുവരുന്നതോടെ ആദിമ മനുഷ്യന്റെ ജീവിതം ആരംഭിക്കുന്നു എന്നുകരുതാവുന്നതാണ്, ആത്മാവ് എന്നത് സൃഷ്ടാവിന്റെ ഒരു പ്രത്യേക സൃഷ്ടിപ്പാണ്. ജീവൻ എന്നത് ആത്മാവല്ല, ആത്മാവിനെയും ജീവനേയും കുറിച്ച് നേരത്തെ എഴുതിയ ലേഖനം ഇവിടെ വായിക്കാവുന്നതാണ്. (ആത്മാവും ജീവനും

ആ ആദിമ മനുഷ്യ സൃഷ്ടിയിൽ നിന്നും ഇന്നത്തെ ആധുനിക മനുഷ്യൻ എത്രമാത്രം ജനിതകമായ് മാറിയിരിക്കുന്നു!!

ആദിമ മനുഷ്യർക്ക് ഒരു മനുഷ്യ സമൂഹം രൂപപെടുത്താൻ ആവശ്യമായ ശാരീരിക ഘടനയും ആയുസ്സും ജനിതകപരമായ മാറ്റങ്ങളും നൽകി. അതുവഴി ആദിമ മനുഷ്യൻ്റെ പിന്തലമുറ രൂപപെട്ടത് സഹോദരന്മാരും സഹോദരിമാരിൽ നിന്നും ആണ്. അവിടെ സ്വന്തം രക്തബന്ധങ്ങളിൽ പുതു തലമുറ രൂപപെടുന്നതിൽ ജനിതകപരമായ് വൈകല്ല്യങ്ങൾ ഉണ്ടായില്ല. അവർ ആയിരകണക്കിന് വർഷങ്ങൾ ജീവിച്ചു, അവരിലൂടെ മനുഷ്യ സമൂഹം രൂപപെട്ടു, നൂഹിൽ നിന്നും വർഷങ്ങൾ കടന്നു പോകുന്നതിന് അനുസരിച്ച് ജനിതകപരമായ മാറ്റങ്ങളിലൂടെ മനുഷ്യൻ രൂപാന്തരപെട്ടുകൊണ്ടിരുന്നു, ഇന്ന് ആധുനിക മനുഷ്യൻ, വലുപ്പത്തിലും ആയുസിലും ജനിതകപരമായ് രക്തബന്ധങ്ങളിലും എത്രമാത്രം മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു! ആ മറ്റങ്ങളെ ഉൾകൊണ്ടുള്ള നിയമ സംഹിതയാണ് ആധുനിക മനുഷ്യന് പ്രവാചകൻ മുഹമ്മദ് നബിയിലൂടെ നൽകിയിട്ടുള്ളത്. ആദിമ പ്രവാചകന്മാരുടെ കാലത്തെ സാമൂഹിക നിമയങ്ങളല്ല ആധുനിക മനുഷ്യന്.

فَأَقِم وَجهَكَ لِلدّينِ حَنيفًا ۚ فِطرَتَ اللَّهِ الَّتي فَطَرَ النّاسَ عَلَيها ۚ لا تَبديلَ لِخَلقِ اللَّهِ ۚ ذٰلِكَ الدّينُ القَيِّمُ وَلٰكِنَّ أَكثَرَ النّاسِ لا يَعلَمونَ ആകയാല്‍ ( സത്യത്തില്‍ ) നേരെ നിലകൊള്ളുന്നവനായിട്ട്‌ നിന്‍റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ച്‌ നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല. (ഖുർആൻ 30:30)

പറഞ്ഞു വരുന്നത് ഈ ലോകത്ത് എല്ലാം യാദൃശ്ചികതയിൽ രൂപം കൊള്ളുന്നതല്ല. അനേകം പ്രപഞ്ചങ്ങളും അതിൽ നമ്മൾ ജീവിക്കുന്ന ഈ പ്രപഞ്ചത്തെ അതീവ ഉത്കൃഷ്ടമായ നിലയിൽ 68 ശതമാനം ഡാർക്ക് എനർജ്ജിയും 27 ശതമാനം ഡാർക്ക് മാറ്ററും 5 ശതമാനം മാറ്ററും എന്ന നിലയിലാണ് നിലവിലെ പ്രപഞ്ചത്തെ ശാസ്ത്രലോകം കാണുന്നത്. അങ്ങനെ ഒരു കൃത്യമായ ഒരു തോത് ഓരോന്നിനും നിശ്ചയിച്ച് വളരെ ഫൈൻ ട്യൂൺ ചെയ്തതിനാലാണ് ഇവിടെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഭൂമിയും അതിൽ ജൈവ ലോകവും ഈ ലോകത്ത് സൃഷ്ടിക്കപെട്ടത്. മറ്റ് ലോകങ്ങളിൽ ഇങ്ങനെ ഒരു ഫൈൻ ട്യൂണിങ് ഇല്ലാത്തതിനാൽ അവിടെ ഗാലക്സികളും ഗ്രഹങ്ങളുമൊന്നും രൂപപെട്ടില്ല എന്നാണ് ആധുനിക നിഗമനം. ഒരു കൃത്യമായ പ്ലാനിങ് ഇല്ലാതെ ഇവ സ്വമേധയാ സൃഷ്ടിക്കപെടുകയാണെങ്കിൽ ലോകത്തിന് മാത്രമായി ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഇത് ഒരു സൃഷ്ടാവിന്റെ വ്യക്തമായ പ്ലാനിങ്ങിനെ ഭാഗയായ് ആണ് രൂപപെട്ടത് എന്നത് സൃഷ്ടാവ് എന്ന അവകാശപെടുന്നവർ അവന്റെ വചനങ്ങളിലൂടെ ലോക നിർമ്മിതിയെ കുറിച്ച് കാണിച്ചു തരുന്നുണ്ട്.

إِنّا كُلَّ شَيءٍ خَلَقناهُ بِقَدَرٍ തീർച്ചയായും ഏത് വസ്തുവേയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു.  (ഖുർ‌ആൻ 54:49)

ആ സൃഷ്ടിപ്പിൽ യാതൊരൂ ഏറ്റക്കുറവും കാണുകയില്ല, നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചുകൊണ്ടുവരൂ, വല്ല വിടവും നീ കാണുന്നുണ്ടോ എന്നാണ് ലോക സൃഷ്ടാ‍വ് നമ്മോട് ചോദിക്കുന്നത്.

തുടരും.