Friday, September 26, 2014

വിനോദവാർത്തകൾ വിലയ്ക്കു വാങ്ങുന്നവർ

"And of mankind is he who purchases idle talks to mislead (men) from the path of Allaah..." [Luqmaan 31:6]. ഇതിൽ പറഞ്ഞത് “യാതൊരു അറിവുമില്ലാതെ ദൈവമാർത്തിൽ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീർക്കുവാനും വേണ്ടി വിനോദവാർത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാർക്കാണ് അപമാനകരമായ ശിക്ഷയുള്ളത്.“  ഈ ആയത്തിനെ എന്തിനാണ് മ്യൂസിലേക്ക് ചുരുക്കികെട്ടുന്നത്? എല്ലാത്തിലും ഹറാമും ഹലാലും ഉണ്ട്.

അവർ ഒരു കച്ചവടമോ വിനോദമോ കണ്ടാൽ അവയുടെ അടുത്തേക്ക് പിരിഞ്ഞ് പോകുകയും നിന്നനിൽപിൽ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്. നീ പറയുക: അല്ലാഹുവിന്റെ അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനാകുന്നു. ഖുർആൻ, ജുമുഅ: 11, ഇവിടെ കച്ചവടത്തിന്റെ കൂടെയാണ് അല്ലാഹു വിനോദത്തെ ചേർത്തുപറഞ്ഞിരിക്കുന്നത്. ഒരു ഹലാലിന്റെ കൂടെ ഹറാമും ചേർത്തുപറയാറില്ല, കച്ചവടം ഹലാലാണ് എന്നതിൽ ആർക്കും എതിരഭിപ്രായമില്ലല്ലൊ. അപ്പോൾ വിനോദത്തെ വിലക്കുമാങ്ങുന്നവർ എന്നതിന്റെ ഉദ്ദേശ്യം അത് ദൈവമാർഗത്തിൽ നിന്നും തെറ്റിച്ചു കളയുന്നതും പരിഹാസ്യമാക്കുന്നതും എന്ന് സൂറത്തുൽ ലുഖ്‌മാനിലെ ആയത്തിൽ തന്നെ വ്യക്തമാക്കപെട്ടതാണ്.

കവിതകൾ:
കവിതയെ ഖുർആൻ വിമർശിച്ചിട്ടുണ്ട്, അത് അല്ലാഹുവിന്റെ ആയത്തുകളെ പരിഹാസമാക്കുന്ന കവിതകളെ കുറിച്ചാണ്. “കവികളാകട്ടെ, ദുർമാർഗികളാകുന്നു അവരെ പിൻപറ്റുന്നത്. സൂറത്ത് ശുഅറാഅ് (കവികൾ) :224, ഈ ആയത്തിൽ ആക്ഷേപിക്കുന്നത് ദുർമാർഗികളായ കവികളെയാണ്. കാൽപനിക വര്ണടനയുള്ള കവിതകളൊക്കെ ദുഷിച്ചതാണെന്നല്ല ഇതിൽ നിന്ന്‌ ഗ്രഹിക്കാവുന്നത്‌, തുടർ ആയത്തിൽ അത് വ്യകത്മാണ്.  അറേബ്യയിലുണ്ടായിരുന്ന പ്രശസ്ത കവി കഅ്ബുബ്നു സുഹൈർ തന്റെ വാഗ്വിലാസത്തിന്റെ വാൾമുനകൊണ്ട് പ്രവാചകനെ കുത്തി നോവിച്ചു, മക്കാവിജയ ശേഷം ഇനി പ്രവാചകനിൽ അഭയംതേടുകയല്ലാതെ രക്ഷിയില്ലെന്ന് കണ്ടു വേഷപ്രച്ഛന്നനായി നബിയുടെ സദസ്സിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട്. ‘ബാനത് സുആദ്‘ എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രവാചക കീർത്തനകാവ്യം അദ്ദേഹം പരസ്യമായി ആലപിച്ചു ഇസ്ലാം സ്വീകരിച്ചു. നബി സന്തുഷ്ടനായി അദ്ദേഹത്തിനഭയം നൽകി. മനോഹരമായ ഈ പ്രവാചക മദ്ഹ് ഗാനം ഭാഷാപഠിതാക്കൾക്ക് ഇന്നും ഒന്നാന്തരം സാഹിത്യകൃതിയാണ്. ബാനത്‌ സുഊദു എന്ന കാവ്യത്തിന്റെ ആദ്യ വരിതന്നെ കാമുകിയെ സംബന്ധിച്ച കാൽപനിക വർണ്ണനയാണ്‌. എന്നിട്ടും നബി(സ) അദ്ദഹേത്തെ അഭിനന്ദിക്കുകയാണുണ്ടായത്‌. പ്രവാചക സദസ്സിൽ നിന്നംഗീകാരം ലഭിച്ചതിനെക്കാൾ നല്ല പ്രവാചക മദ്ഹ് വേറെയില്ലല്ലോ, എന്നീട്ടും നബി അംഗീകരിച്ച ഒരു കീർത്തന കാവ്യമായി പുണ്യത്തിനു പാരായണം ചെയ്തിട്ടില്ല, ചെയ്യാവതുമല്ല. പക്ഷെ ഇസ്ലാം അത്തരം കവിതകളെ നിരുത്സാഹപെടുത്തുന്നില്ല. ബുആസ്‌ യുദ്ധത്തിൽ കൊല്ലപ്പെട്ട പൂര്വിലകരെ വാഴ്‌ത്തുന്ന കവിത തന്റെ വീട്ടിൽ വെച്ചു ചൊല്ലിക്കൊള്ളാന്‍ നബി(സ) അനുവദിച്ചുവെന്ന്‌ പ്രാമാണികമായ ഹദീസ് ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്.

കവിതയിൽ നല്ലതും ചീത്തയും. നല്ലതു പ്രോത്സാഹിപ്പിക്കുകയും ചീത്തയെ എതിര്ക്കു കയും ചെയ്തു. കവിതയെ കുറിച്ചു നബി(സ) പറഞ്ഞു: ”അതു ഒരിനം ഭാഷണമാണ്. അതില്‍ നല്ലതു നല്ലതു തന്നെ. ചീത്ത ചീത്തയും. (ദാറഖുത്‌നി, ഹാകിം, ബൈഹഖി) ”കവിതയില്‍ തത്വജ്ഞാനമുണ്ട്. സാഹിത്യത്തിൽ ഇന്ദ്രജാലവുമുണ്ട്.” (ബുഖാരി, മുസ്‌ലിം) സാഹിത്യ സംപുഷ്ടവും ആശയ പ്രധാനവുമായ നല്ല കവിതകൾക്ക് നബി(സ) അംഗീകാരം നൽകിയതിനു ധാരാളം രേഖകളുണ്ട്. പ്രമുഖ സ്വഹാബി ശരീദ്(റ) ഒരു ദിവസം നബി(സ)യുടെ സഹയാത്രികനായി വാഹനപ്പുറത്തു പോകുമ്പോള്‍ അവിടുന്നു ചോദിച്ചു: ”ഉമയ്യത്തുബ്‌നു അബീസ്വല്ത്തി ന്റെ കവിതകള്‍ വല്ലതും നിന്റെ വശത്തുണ്ടോ?” ഉണ്ടെന്നദ്ദേഹം മറുപടി പറഞ്ഞു. ”എങ്കില്‍ വരട്ടെ” -നബി(സ) പറഞ്ഞു. ഒരു വരി പാടിക്കേൾപ്പിച്ചപ്പോൾ വീണ്ടും വരട്ടെ എന്നു പറഞ്ഞു. അങ്ങനെ നൂറുവരികള്‍ കേൾപ്പിക്കുകയുണ്ടായി (മുസ്‌ലിം). നല്ല പാട്ട്, കവിത എന്നിവ രചിക്കുന്നതും ശ്രദ്ധിച്ചു കേൾക്കുന്നതും അനുവദനീയമാണ്. 

ഉപദ്രവകരമായ ആക്ഷേപം, അസത്യകാര്യങ്ങള്‍ പറഞ്ഞു പ്രശംസിക്കൽ, അന്യസ്ത്രീയെ വ്യക്തിപരമായി വര്ണിപക്കൽ ഭാര്യയുടെ ഗോപ്യമായ ശരീരഭാഗങ്ങളെയൊ ദാമ്പത്യ രഹസ്യങ്ങളോ അവൾക്കു  വിഷമം നേരിടുന്നവിധം വർണ്ണിക്കൽ, കൗമാരപ്രായത്തിലുള്ള സുന്ദരനെ വർണ്ണിക്കൽ, നരകാവകാശിയെന്ന് ഉറപ്പില്ലാത്തവനെ വ്യക്തിപരമായി ശപിക്കൽ എന്നിവയടങ്ങിയ കവിതയും ഗാനവും രചിക്കലും പാടലും ശ്രദ്ധിച്ചുകേൾക്കലും നിഷിദ്ധമാണ്. (ഇമാം മാവർദി(റ):തുഹ്ഫ 10/223). 

കഥകൾ:
ഇന്നത്തേതു പോലുള്ള ചെറുകഥകളോ നോവലുകളോ നബി(സ)യുടെ കാലത്ത്‌ ഉണ്ടായിരുന്നില്ല. എന്നാലും അക്കാലത്ത്‌ പലതരം കഥകൾ അറബികള്ക്കിനടയിൽ പ്രചരിച്ചിരുന്നു. അവയിൽ ചിലത്‌ അവരുടെ പൂര്വി്കര്ക്കി ടയിൽ നടന്ന യുദ്ധങ്ങളുടെ കഥകളായിരുന്നു. ചിലത്‌ യഥാര്ഥലത്തിൽ നടന്ന സംഭവങ്ങളുടെ വിവരണമായിരുന്നു. ചില കഥനങ്ങൾ കുറച്ചൊക്കെ അതിശയോക്തി കലര്ന്നരതായിരുന്നു. ചിലതാകട്ടെ അസാത്വീര്‍ (കെട്ടുകഥകൾ/ഐതിഹ്യങ്ങൾ) എന്ന വിഭാഗത്തിൽ പെട്ടവയും. ഇത്തരം കഥകൾ കേള്ക്കു കയോ പറയുകയോ ചെയ്യരുതെന്ന്‌ നബി(സ) കര്ശപനമായി വിലക്കിയതായി പ്രാമാണികമായ ഹദീസുകളിൽ കാണുന്നില്ല. സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യം സംഭവിച്ചുവെന്ന്‌ ധരിപ്പിക്കാനോ വിശ്വസിപ്പിക്കാനോ ഉദ്ദേശിച്ച്‌ പറയുന്നതാണ്‌ കള്ളം. കഥ, കവിത തുടങ്ങിയ കാല്‌പനിക സാഹിത്യങ്ങളിൽ, ഇല്ലാത്തത്‌ ഉണ്ടെന്ന്‌ വിശ്വസിപ്പിക്കുക എന്ന ഉദ്ദേശ്യമില്ല. അത്‌ കേവലം ഭാവനയുടെ ആവിഷ്‌കാരം മാത്രമാണെന്ന്‌ അതിനെക്കുറിച്ച്‌ ധാരണയുള്ളവര്ക്കെ ല്ലാം അറിയാം.

അഭ്യാസ പ്രകടനങ്ങൾ:
ആഇശ(റ) നിവേദനം: “ഒരു ദിവസം നബി(സ) എന്റെ മുറിയുടെ വാതിൽക്കൽ നിൽക്കുന്നത്‌ ഞാന്‍ കണ്ടു. അബ്‌സീനിയക്കാർ അന്നേരം പള്ളിയിൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. തിരുമേനി(സ) തട്ടംകൊണ്ട്‌ അവർ എന്നെ കാണാതെ മറച്ചു. ഞാന്‍ അവരുടെ കളി നോക്കിക്കൊണ്ടിരുന്നു.“ അതൊരു പെരുന്നാൾ ദിവസമായിരുന്നു. (ബുഖാരി)


സംഗീതം:
ഇസ്ലാമിൽ സംഗീതത്തിന് അംഗീകാരമുണ്ട്, എന്നാൽ ഏറെ നിയന്ത്രണങ്ങളുണ്ട്. അറേബ്യയിൽ അന്നുണ്ടായിരുന്ന സംഗീത ഉപകരണങ്ങൾ എന്തൊക്കെയായിരുന്നു എന്നും അതിൽ ഏത് ഉപകരണങ്ങൾക്ക് നിയന്ത്രണമുണ്ടായത് എന്നും പരിശോധിക്കുകയാണെങ്കിൽ ചിത്രം ഏറെ വ്യക്തമാക്കപെടും. ഇസ്ലാമിക ലോകത്തുള്ള പണ്ഢിതന്മാരുടെ ഉദ്ദരണികളിൽ സംഗീതത്തിലെ ഹറാമും ഹലാലും വേര്തി്രിക്കുന്ന കര്മ ശാസ്ത്രരീതികൾ പരിശോധിക്കുമ്പോഴും കൃത്യമായ ഒരു ചിത്രം ലഭിക്കുകയില്ല. കാരണം, ഉപകരണങ്ങളുടെ ഭൗതികരൂപത്തെ അടിസ്ഥാനപ്പെടുത്തിയാണ് അവയെ നിർവചിക്കുന്നത്. ഉദാഹരണത്തിന് മധ്യവശം ഉള്ളിലേക്ക് വളഞ്ഞ ഉപകരണത്തിൽ നിന്നുള്ള ശബ്ദം ഹറാം, നിരന്ന പ്രതലത്തിൽ നിന്നുള്ളത് ഹലാല്‍ എന്നിങ്ങനെ. അതിനൊപ്പം സംഗീതം നിര്വനഹിക്കുന്ന ദൗത്യത്തെ ആശ്രയിച്ചും അതിന്റെ നിഷിദ്ധാനുമതികൾ വിശദീകരിക്കപ്പെടാറുണ്ട്.

മക്കയില്‍ നിന്ന് പലായനം ചെയ്ത് നബിയും സഹചാരി അബൂബക്കറും മദീനയിലെത്തുമ്പോൾ അവിടുത്തെ പെണ്കുകട്ടികൾ പാട്ടുപാടിയും ദഫ്മുട്ടിയുമാണ് അവരെ സ്വീകരിച്ചത്. അതേസമയം ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിയുന്ന തരത്തിലുള്ള കവിതയും സംഗീതവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.

ആഇശ(റ) പറയുന്നു: “അബൂബക്കർ(റ) കടന്നുവന്നു. അയ്യാമുത്തശ്‌രീഖിന്റെ ദിവസങ്ങളിലായിരുന്നു അത്‌. അപ്പോൾ രണ്ടു പെണ്കുറട്ടികൾ ദഫ്‌മുട്ടി പാടുന്നുണ്ടായിരുന്നു. ബുആസ്‌-ഔസും ഖസ്‌റജും ഏറ്റുമുട്ടിയ- യുദ്ധ ദിവസം അന്സ്വാറുകൾ പരസ്‌പരം അഭിമാനം പ്രകടിപ്പിച്ചു പാടിയ ഗാനങ്ങളായിരുന്നു അവ. നബി(സ) തന്റെ വസ്‌ത്രം കൊണ്ട്‌ പുതച്ചിരിക്കുകയായിരുന്നു. അവിടെ കടന്നുവന്ന അബൂബക്കർ(റ) അവർ രണ്ടുപേരെയും കണ്ണുരുട്ടി വിരട്ടി. അപ്പോൾ നബി(സ) മുഖം പുറത്തുകാട്ടി പറഞ്ഞു: താങ്കൾ അവരെ അവരുടെ പാട്ടിനുവിട്ടേക്കുക. ഇത്‌ നമ്മുടെ ആഘോഷദിവസമല്ലേ.“ (ബുഖാരി, മുസ്‌ലിം).

സാഇബുബ്‌നിൽ യസീദ് പറയുന്നു: നബി(സ)യുടെ അടുത്ത് ഒരു സ്ത്രീ വന്നു. അപ്പോൾ നബി(സ) ആഇശയോട് ചോദിച്ചു: ഇവള്‍ ആരാണെന്ന് നിനക്കറിയാമോ? ഇല്ലായെന്ന് ആഇശ(റ) മറുപടി പറഞ്ഞു. അപ്പോൾ നബി(സ) പറഞ്ഞു: ഇവർ ഇന്ന ഗോത്രക്കാരുടെ ഗായികയാണ്. നിനക്കവളെ കേള്ക്ക്ണമോ? വേണമെന്ന് ആഇശ(റ) മറുപടി പറഞ്ഞപ്പോൾ നബി(സ) അവർക്ക്  ഒരു സംഗീതോപകരണം നൽകി, അവൾ അതുപയോഗിച്ച് പാട്ടുപാടുകയും ചെയ്തു (അഹ്മദ്). ബുറൈദ അൽ അസ്‌ലമിയില്നിെന്ന് നിവേദനം: നബി(സ) ഒരു യുദ്ധത്തിന് ശേഷം തിരിച്ചുവരികയായിരുന്നു. അപ്പോൾ ഒരു കറുത്ത വനിത പറഞ്ഞു: ദൈവദൂതരേ, അല്ലാഹു താങ്കളെ സുരക്ഷിതനായി തിരിച്ചെത്തിച്ചാൽ താങ്കള്ക്ക്ന മുന്നിൽ ദഫ്ഫ് മുട്ടി പാടുമെന്ന് ഞാന്‍ നേര്ച്ചുയാക്കിയിട്ടുണ്ട്. അപ്പോൾ തിരുമേനി അവളോടു പറഞ്ഞു: നീ നേര്ച്ചുയാക്കിയിട്ടുണ്ടെങ്കിൽ കൊട്ടിപ്പാടിക്കൊള്ളൂ. ഇല്ലെങ്കിൽ വേണ്ട. അപ്പോളവർ കൊട്ടിപ്പാടാന്‍ തുടങ്ങി (തുർമുദി).

അബൂമൂസ(റ)യിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) അദ്ദേഹത്തോട് (അദ്ദേഹത്തിന്റെ ശ്രവണസുന്ദരമായ ഖുർആൻ പാരായണത്തെ അഭിനന്ദിച്ചു കൊണ്ട്) പറഞ്ഞു: "അബൂമൂസാ, താങ്കൾക്ക് ദാവൂദ് നബിയുടെ കുടുംബത്തിനു കിട്ടിയത് പോലെ സംഗീതോപകരണം (മിസ്മാർ) കിട്ടിയിട്ടുണ്ടല്ലോ." (ബുഖാരി, Volume 6, Book 61, Number 568) നിവേദനം ചെയ്ത ഒരു ഹദീസില്‍ ആഇശ പറയുന്നു: ഞാന്‍ ഒരു സ്ത്രീയെ അൻസാരിയുടെ മണവാട്ടിയായി ഒരുക്കി അയച്ചു. അപ്പോൾ തിരുമേനി ചോദിച്ചു: "ആഇശാ, അവരുടെ കൂടെ നേരമ്പോക്കിന് ഒന്നുമുണ്ടായിരുന്നില്ലേ? അൻസ്വാറുകൾക്ക്  നേരമ്പോക്ക് ഇഷ്ടമാണ്.'' (ബുഖാരി, അഹ്മദ്)

സംഗീതത്തിന്റെ വിഷയത്തിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അഭിപ്രായ വ്യത്യാസമനുസരിച്ച് അവരുടെ പെരുമാറ്റത്തിലും മാറ്റം കാണും. ചിലർ എല്ലാതരം സംഗീതവും കേൾക്കും . അതൊക്കെ അല്ലാഹു അനുവദിച്ച നല്ല കാര്യമാണന്ന് പറയുന്നു. ചിലർ സംഗീതം കേൾക്കുമ്പോൾ തന്നെ റേഡിയോ ഓഫ് ചെയ്യും. അല്ലെങ്കിൽ ചെവിപൊത്തിപ്പിടിച്ച് പറയും: 'സംഗീതം പിശാചിന്റെ കുഴലൂത്താണ്. അനാവശ്യവുമാണ്. അത് ദൈവസ്മരണയിൽ നിന്നും നമസ്കാരത്തിൽ നിന്നും മനുഷ്യന്റെ ശ്രദ്ധ തിരിക്കും.' പാടുന്നത് സ്ത്രീയാണെങ്കിൽ പറയാനുമില്ല. അവരുടെ അഭിപ്രായത്തിൽ സ്ത്രീയുടെ ശബ്ദം ‏‏‏‏‏‏‏ സംഗീതമില്ലാതെ തന്നെ ‏‏‏‏‏ ഔറത്താ(നഗ്നത)കുന്നു. അപ്പോൾ സംഗീതത്തോടുകൂടിയാണെങ്കിൽ പറയാനുമില്ല. അതിന് ഖുര്ആെനിന്റെയും ഹദീസിന്റെയും തെളിവ് ഉദ്ധരിക്കുകയും ചെയ്യും.

ഇവരിൽ ചിലർ ഏതുതരം സംഗീതത്തെയും എതിർക്കുന്നവരാണ്. വാർത്തകൾക്ക് മുമ്പുള്ള ടൈറ്റിൽ മ്യൂസിക്, മൊബൈൽ ടോണുകൾ, അലാറം തുടങ്ങിയവ പോലും തെറ്റാണെന്ന് കരുതുന്നു.

മൂന്നാമതൊരു വിഭാഗം ഇവ രണ്ടിനും ഇടയിലുള്ളവരാണ്. അവർ ഇരുവശത്തേക്കും ചായും. ഗൌരവതരമായ ഈ വിഷയത്തിൽ പണ്ഡിതന്മാരിൽ നിന്ന് അവർ യുക്തമായ തീരുമാനം പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇത് മനുഷ്യരുടെ വികാരവും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടകാര്യവുമാണ്. ദൃശ്യശ്രാവ്യ മാധ്യമങ്ങൾ ജനങ്ങളുടെ വീടുകളില്‍ പ്രവേശിക്കുകയും മനുഷ്യർ നിര്ബെന്ധിതരായോ അല്ലാതെയോ അതിലെ പാട്ടും സംഗീതവും കേൾക്കാൻ ഇടയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

അസഭ്യം, അധാർമികത, പ്രേരിപ്പിക്കൽ എന്നീ കാര്യങ്ങൾ ഉൾക്കൊള്ളുന്ന എല്ലാ ഗാനവും ഹറാമാണെന്ന് അവർ യോജിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നു. കാരണം ഗാനം കേവലം വാക്കാണ്. അതിലെ നന്മ നന്മയും തിന്മ തിന്മയുമാണ്. ഹറാം ഉൾകൊള്ളുന്ന എല്ലാ വാക്കും ഹറാമാണ്. അപ്പോള്‍ അതിൽ വൃത്തവും രാഗവും ആകർഷണീയതയും ഉണ്ടാകുമ്പോൾ ഏതായാലും ഹറാമായിരിക്കും. എന്നാൽ ഉപകരണവും ദുഃസ്വാധീനവുമില്ലാത്ത പ്രകൃതിപരമായ ഗാനം ഹലാലാണെന്ന കാര്യത്തിൽ അവർ യോജിച്ചിരിക്കുന്നു. സന്തോഷാവസരങ്ങളിൽ സ്ത്രീ, അന്യപുരുഷന്മാരുടെ സാന്നിദ്ധ്യത്തിൽ പാടരുത് എന്ന നിബന്ധനയോടെ അതുപയോഗിക്കാം. കല്യാണം, യാത്ര കഴിഞ്ഞു തിരിച്ചുവരിക, പെരുന്നാൾ സുദിനങ്ങൾ എന്നിങ്ങനെ.

എന്നാൽ ഇതല്ലാത്ത സംഗീതങ്ങളുടെ കാര്യത്തിൽ അവർ ഭിന്നിച്ചിരിക്കുന്നു. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയും അല്ലാതെയുമുള്ള എല്ലാ ഗാനങ്ങളും ചിലർ നിരുപാധികം അനുവദനീയമാക്കിയിരിക്കുന്നു. മാത്രമല്ല, അത് അഭികാമ്യമാണെന്നുകൂടി അവര്‍ അഭിപ്രായപ്പെടുന്നു. ചിലർ ഉപകരണത്തോടുകൂടി പാടരുതെന്നും ഉപകരണമില്ലാതെ അനുവദനീയമാണെന്നും പറയുന്നു. ചിലർ ഉപകരണമില്ലാതെയും ഉപകരണത്തോടുകൂടിയും ഹറാമാണെന്ന് പറഞ്ഞിരിക്കുന്നു. മാത്രമല്ല, അത് വന്പാപപത്തിൽ പെടുന്നതാണെന്നും പറഞ്ഞിരിക്കുന്നു.

ഹലാലാണ് അടിസ്ഥാനം
എല്ലാ കാര്യത്തിലും അടിസ്ഥാന നിയമം 'ഹലാല്‍' എന്നതാകുന്നു. ഖുർആനാണ് അതിന് തെളിവ്: "അവനാണ് നിങ്ങള്ക്ക്യ ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്'' (അല്ബ്ഖറ: 29). ഖുർആനിലോ ഹദീസിലോ ഇജ്മാഇലോ വ്യക്തമായി വിവരിക്കാത്ത ഒരു കാര്യം ഹറാമാണെന്ന് പറയാവതല്ല. മറിച്ചാണെങ്കിൽ അത് അനുവദനീയതയുടെ വിശാലമായ വൃത്തത്തിൽ പെടുന്നതാണ്. അല്ലാഹു പറയുന്നു: "നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത് അവന്‍ നിങ്ങൾക്ക് വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങൾ (തിന്നുവാൻ) നിർബന്ധിതരായിത്തീരുന്നതൊഴികെ.'' (അൽ അൻഫാൽ: 119)

നബി(സ) പറഞ്ഞു: "അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ ഹലാലാക്കിയത് ഹലാലാകുന്നു. ഹറാമാക്കിയത് ഹറാമുമാകുന്നു. മൌനം പൂണ്ടത് അനുവദനീയമാകുന്നു. അതുകൊണ്ട് നിങ്ങൾ അല്ലാഹുവില്നിനന്ന് അവന്‍ അനുവദിനീയമാക്കിയത് സ്വീകരിക്കുക. അല്ലാഹു ഒരു കാര്യവും വിസ്മരിക്കുന്നതല്ല.''എന്നിട്ട് തിരുമേനി ഓതി: "നിന്റെ രക്ഷിതാവ് മറക്കുന്നവനല്ല.'' (മറിയം:64)

തിരുമേനി വീണ്ടും പറഞ്ഞു: "നിശ്ചയമായും അല്ലാഹു ചില ഫർദുകൾ നിശ്ചയിച്ചിരിക്കുന്നു. അത് നിങ്ങൾ പാഴാക്കരുത്. ചില പരിധികൾ വെച്ചിരിക്കുന്നു. അത് നിങ്ങൾ ലംഘിക്കരുത്. ചില കാര്യങ്ങളെക്കുറിച്ച് മൌനം പൂണ്ടിരിക്കുന്നു, അത് നിങ്ങളോടുള്ള കരുണകൊണ്ടാണ്, മറന്നുപോയതുകൊണ്ടല്ല. അതുകൊണ്ട് നിങ്ങൾ അതിനെക്കുറിച്ച് അന്വേഷിക്കരുത്.'' ഇതാണ് അടിസ്ഥാന തത്വം.

സംഗീതം ഹറാമാണെന്ന് പറയുന്നവരുടെ ന്യായം
തിരുമേനി പറഞ്ഞു: "എന്റെ സമുദായത്തിൽ ഒരു വിഭാഗം ഉണ്ടാകും. അവർ വ്യഭിചാരവും പട്ടും മദ്യവും സംഗീതോപകരണവും ഹലാലായിക്കരുതുന്നവരാണ്.''

മേൽ പറഞ്ഞ ഹദീസ് ബുഖാരി ഉദ്ധരിച്ചതാണെങ്കിലും അതിന്റെ നിവേദക പരമ്പര പൂർണ്ണമല്ല. അതുകൊണ്ട് ഇബ്നു ഹസം അത് തള്ളിക്കളഞ്ഞിരിക്കുന്നു.
"വ്യർഥമായ വാക്കുകൾ കേട്ടാൽ അതിൽ നിന്നവർ തിരിഞ്ഞുകളയും'' (അൽ ഖ്വസസ്: 55) എന്ന സൂക്തവും അവർ തെളിവായി ഉദ്ധരിക്കുന്നു. സംഗീതം വ്യർഥമായ വാക്കായതുകൊണ്ട് അതിൽനിന്ന് പിന്തിരിയേണ്ടത് നിർബന്ധമാണ് എന്നാണവരുടെ വാദം. മേൽ പറഞ്ഞ സൂക്തത്തിലെ 'വ്യർഥനമായ വാക്ക്' എന്നത് സംഗീതം ഉൾകൊള്ളുന്നു എന്ന് സമ്മതിച്ചാൽ തന്നെ അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കൽ സുന്നത്താണ്, നിർബന്ധമല്ല എന്ന് വരുന്നു.

ഇബ്നു ജുറൈജിൽ നിന്ന് നിവേദനം: അദ്ദേഹം സംഗീതം കേൾക്കുന്നതിന് ഇളവ് നല്കുനകയുണ്ടായി. അപ്പോൾ ഒരാൾ ചോദിച്ചു: അന്ത്യനാളിൽ അത് താങ്കളുടെ സൽകർമ്മങ്ങളിലോ അതോ ദുഷ്കർമ്മങ്ങളിലോ വരുക? അദ്ദേഹം പറഞ്ഞു: സൽകർമ്മങ്ങളിലുമല്ല, ദുഷ്കർമ്മങ്ങളിലുമല്ല. കാരണം, അത് വ്യർഥമായ വാക്കിനോട് സദൃശ്യമാണ്. അല്ലാഹു പറയുന്നു: "(ബോധപൂർവ്വമല്ലാതെ) വെറുതെ പറഞ്ഞുപോകുന്ന ശപഥ വാക്കുകൾ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല.“

മറ്റൊരു ഹദീസ്: "സത്യവിശ്വാസി ഏർപെടുന്ന എല്ലാ നേരമ്പോക്കും പ്രയോജനമില്ലാത്ത (ബാത്വിൽ)താകുന്നു. മൂന്ന് കാര്യം ഒഴികെ: ഒരാൾ തന്റെ ഭാര്യയുമായുള്ള ശൃംഖാരം, തന്റെ കുതിരയെ പരിശീലപ്പിക്കൽ, അമ്പെയ്ത്ത് എന്നിവ.''

സംഗീതം അനുവദനീയമാണെന്ന് പറയുന്നവർ ഈ ഹദീസ് ദുർബലമാണെന്ന് പറഞ്ഞിരിക്കുന്നു. അവർ പറയുന്നു: ഹദീസ് സ്വഹീഹാണെങ്കിൽ തന്നെ അത് തെളിവായി ഉദ്ധരിക്കാന്‍ പറ്റുകയില്ല. കാരണം, ഹദീസിൽ പറഞ്ഞ ബാത്വിൽ എന്ന പ്രയോഗം സംഗീതം ഹറാമാണെന്ന് സൂചിപ്പിക്കുന്നില്ല. മറിച്ച് പ്രയോജനകരമല്ലെന്നാണ് സൂചിപ്പിക്കുന്നത്.

മറ്റൊരു ഹദീസ്: "പാട്ടുകാരിയായ അടിമസ്ത്രീയെ വിൽക്കുന്നതും അതിന്റെ വിലയും അവളെ പരിശീലിപ്പിക്കുന്നതും അല്ലാഹു ഹറാമാക്കിയിരിക്കുന്നു.''
അതിന് മറുപടി:
ഒന്ന്: ഈ ഹദീസ് ദുർബലമാണ്.
രണ്ട്: ഇമാം ഗസ്സാലി പറയുന്നു: "ഇവിടെ സൂചിപ്പിച്ച പാട്ടുകാരി മദ്യസദസ്സുകളിൽ പുരുഷന്മാരുടെ മുമ്പിൽ പാട്ടുപാടുന്ന സ്ത്രീയാണ്. എന്നാൽ പാട്ടുകാരിയായ അടിമസ്ത്രീ തന്റെ യജമാനനുവേണ്ടി പാടുന്നത് ഹറാമാണെന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്നില്ല.'

താഴെപ്പറയുന്ന സംഭവവും അവർ തെളിവായി ഉദ്ധരിക്കുന്നു: "ഇബ്നു ഉമർ ഇടയന്റെ പുല്ലാങ്കുഴൽ ശബ്ദം കേട്ടു. അപ്പോള്‍ അദ്ദേഹം തന്റെ വിരലുകൾ ചെവിയിൽ തിരുകി. തന്റെ വാഹനം മറ്റൊരു വഴിക്ക് തിരിച്ചുവിടുകയും ചെയ്തു. അദ്ദേഹം നാഫിഇനോട് ചോദിച്ചു: നാഫിഅ് താങ്കൾ കേൾക്കുന്നുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ. അദ്ദേഹം മുമ്പോട്ടുപോയി. അങ്ങനെ പുല്ലാങ്കുഴലിന്റെ കേൾക്കാത്ത ദൂരം വരെയെത്തി. എന്നിട്ടദ്ദേഹം തന്റെ കൈ ഉയർത്തുകയും വാഹനത്തെ ശരിയായ വഴിക്ക് തിരിച്ചുവിടുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: നബി(സ) ഇടയന്റെ പുല്ലാങ്കുഴൽ കേട്ടപ്പോൾ ഇപ്രകാരം ചെയ്യുന്നത് ഞാന്‍ കാണുകയുണ്ടായി.''

എന്നാല്‍ തിരുമേനി അതൊഴിവാക്കിയത് മറ്റു അനുവദനീയമായ കാര്യങ്ങൾ അദ്ദേഹം ഉപേക്ഷിച്ചതുപോലെയാകുന്നു. ഈ ഹദീസ് മുങ്കർ ആണെന്നാണ് അബൂദാവൂദ് പറയുന്നത്. ഇനി ഇത് സ്വഹീഹാണ് എന്ന് തന്നെ വാദത്തിനു അംഗീകരിച്ചാൽ ഈ തെളിവ് സംഗീതോപകരണങ്ങൾ അനുവദനീയമാണെന്ന് വാദിക്കുന്നവർക്കും തെളിവാക്കാം, കാരണം ഇബ്നു ഉമർ(റ) നാഫിഇനെ പുല്ലാങ്കുഴൽ കേൾക്കാൻ അനുവദിച്ചു. അദ്ദേഹത്തോടും ചെവി പൊത്താന് പറഞ്ഞിട്ടില്ല.

"സംഗീതം മനസ്സിൽ കാപട്യമുണ്ടാക്കും'' എന്ന ഹദീസും അവർ തെളിവായി ഉദ്ധരിക്കുന്നു. ഇത് തിരുമേനിയിൽ നിന്ന് സ്വഹീഹായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. അത് ചില സ്വഹാബികളില്നിരന്ന് ഉദ്ധരിച്ചതാകുന്നു.

അതേപ്രകാരം സ്ത്രീയുടെ ഗാനം ഹറാമാണെന്ന് ചിലർ പറഞ്ഞിരിക്കുന്നു. സ്ത്രീയുടെ ശബ്ദം ഔറത്താണെന്ന് ചിലർ പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ സ്ത്രീയുടെ ശബ്ദം ഹറാമാണെന്ന് തെളിയിക്കുന്ന ഒരു തെളിവും കാണാന്‍ കഴിയുകയില്ല. സ്ത്രീകൾ സ്വഹാബികളുള്ള സദസ്സിൽ തിരുമേനിയോട് സംശയങ്ങൾ ചോദിക്കാറുണ്ടായിരിന്നു. സ്വഹാബികൾ പ്രവാചക പത്നിമാരെ സമീപിച്ച് മതവിധികൾ ചോദിച്ചറിയുകയും അവർ ഫത്‌വ നൽകുകയും സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോൾ ആരും അവരുടെ ശബ്ദം ഹറാമാണെന്ന് പറഞ്ഞിരുന്നില്ല.

ഇനി ഒരാൾ, ഇത് സാധാരണ സംസാരത്തിന്റെ കാര്യമാണ്; പാട്ടിന്റെ കാര്യമല്ല എന്നു പറയുകയാണെങ്കിൽ അതിന്റെ മറുപടി ഇങ്ങനെ പറയാം: തിരുമേനി രണ്ട് പെൺകുട്ടികളുടെ പാട്ട് കേൾക്കുകയുണ്ടായി. അതിനെ വിലക്കുകയുണ്ടായില്ല. അവരെ തടഞ്ഞ അബൂബക്റിനോട് പറഞ്ഞു: "അവരെ വിട്ടേക്കുക'' എന്ന്. സ്വഹാബികളിലും താബിഉകളിലും പെട്ട പലരും പെണ്കുകട്ടികളുടെ പാട്ട് കേൾക്കുമായിരുന്നു. ചുരിക്കത്തിൽ ഗാനവും സംഗീതവും ഹറാമാണെന്ന് പറയുന്നവർ ഉദ്ധരിച്ച തെളിവുകൾ അവ്യക്തമായ സ്വഹീഹാണ്. അല്ലെങ്കിൽ അവ്യക്തമാണ്; പക്ഷേ, സ്വഹീഹല്ല. എന്നാൽ തിരുമേനിയിൽ നിന്ന് സ്വഹീഹായി ഉദ്ധരിച്ച ഒരു ഹദീസും സംഗീതം വ്യക്തമായ ഹറാമാണെന്ന് പറയുന്നില്ല. ളാഹിരികൾ, മാലികികൾ, ഹമ്പലികൾ, ശാഫിഇകൾ എന്നിവരില്പെ ട്ട ഓരോ വിഭാഗം ഈ ഹദീസുകളെല്ലാം ദുര്ബിലമാണെന്ന് പറഞ്ഞിരിക്കുന്നു.

ഖാദീ അബൂബക്കർ ഇബ്നുല്അകറബി പറയുന്നു: 'സംഗീതം ഹറാമാണെന്ന് പറയുന്ന സ്വഹീഹായ ഒരു പ്രമാണവും ഇല്ല. അപ്രകാരം തന്നെയാണ് ഇമാം ഗസ്സാലിയും ഇബ്നുന്നഹ്വിയും അഭിപ്രായപ്പെട്ടിരിക്കുന്നതും.'

ഇബ്നു താഹിർ പറയുന്നു: 'ഈ വിഷയകമായി ഒരു അക്ഷരവും സ്വഹീഹായി വന്നിട്ടില്ല.

ഇബ്നു ഹസം പറയുന്നു: 'ഈ വിഷയത്തില്വയന്ന എല്ലാ തെളിവുകളും തെറ്റും പടച്ചുണ്ടാക്കിയതുമാണ്.' 

സംഗീതം അനുവദനീയമാണെന്ന് പറയുന്നവരുടെ ന്യായം

മേൽ പറഞ്ഞതൊക്കെയാണ് സംഗീതം ഹറാമാണെന്ന് പറയുന്ന തെളിവുകൾ. അത് ഓരോന്നായി പൊളിഞ്ഞുവീണു. അവയിൽ ഒന്നിനും നിലനില്പു്ണ്ടായില്ല. അത് ഹറാമാണ് എന്നതിന് തെളിവില്ലെങ്കിൽ അത് ഹലാലാണ് എന്നായിരിക്കും വരുക. അതിൽ സംശയമില്ല. അതോടൊപ്പംതന്നെ നമ്മുടെ പക്കല്‍ ഇസ്ലാമിന്റെ വ്യക്തമായ തെളിവുകളും അതിന്റെ ആത്മാവും പൊതുനിയമങ്ങളുമുണ്ട്.

പ്രമാണങ്ങൾ
ഈ വിഷയകമായി ധാരാളം സ്വഹീഹായ ഹദീസുകൾ കാണാം. തിരുമേനിയുടെ വീട്ടിൽ ആഇശയുടെ സാന്നിധ്യത്തിൽ രണ്ടുപെൺകുട്ടികൾ പാട്ടുപാടുകയും അബൂബക്കർ അതിനെ എതിർക്കുകയും അത് പിശാചിന്റെ കുഴലൂത്താണെന്ന് പറയുകയും ചെയ്തു. ഈ സംഭവം സൂചിപ്പിക്കുന്നത് ‏‏‏‏‏ ചിലർ പറയും പോലെ അവർ ചെറിയ പെണ്കുകട്ടികളായിരുന്നില്ല എന്നാണ്. അങ്ങനെയായിരുന്നെങ്കിൽ അതിന്റെ പേരിൽ അബൂബക്കർ ഇത്രയധികം ദേഷ്യപ്പെടുമായിരുന്നില്ല.

ഇവിടെ ശ്രദ്ധേയമായകാര്യം, തിരുമേനി അബൂബക്കർ(റ)നെ തടഞ്ഞതും അതിന് പറഞ്ഞ കാരണവുമാണ്. അതായത്, നമ്മുടെ വീട്ടിൽ ദീനില്‍ വിശാലതയുണ്ടെന്ന് ജൂതന്മാർ അറിയട്ടെ എന്നും താന്‍ സ്വച്ഛമായ പ്രകൃതിയോടുകൂടിയ ഒരു മതവുമായിട്ടാണ് ആഗതനായിരിക്കുന്നത് എന്നുമാണത്. അത് സൂചിപ്പിക്കുന്നത് മറ്റുള്ളവരുടെ മുമ്പില്‍ ഇസ്ലാമിന്റെ രൂപം ഭംഗിയായി അവതരിപ്പിക്കാനും ഇസ്ലാമിലെ വിശാലതയുടെ വശം നാം പ്രകടമാക്കണം എന്നുമാണ്.

ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസില്‍ ആഇശ പറയുന്നു: ഞാന്‍ ഒരു സ്ത്രീയെ അന്സ്വാപരിയുടെ മണവാട്ടിയായി ഒരുക്കി അയച്ചു. അപ്പോള്‍ തിരുമേനി ചോദിച്ചു: "ആഇശാ, അവരുടെ കൂടെ നേരമ്പോക്കിന് ഒന്നുമുണ്ടായിരുന്നില്ലേ? അന്സ്വാപറുകള്ക്ക്  നേരമ്പോക്ക് ഇഷ്ടമാണ്.''

ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം: "ആഇശ തന്റെ ഒരു അടുത്ത ബന്ധുവിനെ ഒരു അൻസ്വാരിയെ ക്കൊണ്ട് വിവാഹം കഴിപ്പിച്ചു. അപ്പോൾ തിരുമേനി ചോദിച്ചു: "നിങ്ങൾ പെൺകുട്ടിക്ക് സമ്മാനം നൽകിയോ? അവർ പറഞ്ഞു: അതെ. നിങ്ങൾ അവരുടെ കൂടെ പാട്ടുകാരിയെ അയച്ചോ? അവർ പറഞ്ഞു: ഇല്ല. അപ്പോൾ തിരുമേനി പറഞ്ഞു: അൻസ്വാരികൾ ഗസൽ ഇഷ്ടപ്പെടുന്നവരാണ്. നിങ്ങൾക്ക് പെൺകുട്ടിയുടെ കൂടെ 'ഇതാ വരുന്നേ, ഇതാ വരുന്നേ' എന്ന് പാടുന്ന ഒരു സ്ത്രീയെ അയച്ചുകൂടായിരുന്നോ?!''

ആമിറുബ്നു സഅദ് പറയുന്നു: "ഞാൻ ഖുർതുബ്നു കഅ്ബിന്റെയും അബൂമസ്ഊദിൽ അൻസ്വാരിയുടെയും കൂടെ കല്യാണത്തിൽ പങ്കെടുത്തു. അവിടെ പെൺകുട്ടികൾ പാടുന്നുണ്ടായിരുന്നു. അപ്പോൾ ഞാന്‍ ചോദിച്ചു: "പ്രവാചകന്റെ സ്വഹാബികളും ബദ്റിൽ പങ്കെടുത്തവരുമായവരേ, നിങ്ങളുടെ സാന്നിധ്യത്തിൽ ഇത് ചെയ്യുകയോ?'' അപ്പോൾ അവരിരുവരും പറഞ്ഞു: "താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഇവിടെയിരുന്ന് കേൾക്കുക. അല്ലെങ്കിൽ തിരിച്ചുപോവുകയും ചെയ്യുക. തിരുമേനി വിവാഹവേളയിൽ നമുക്ക് നേരമ്പോക്ക് അനുവദിച്ചിട്ടുണ്ട്.''

ഖുർ‌ആനിലെ "അവർ ഒരു കച്ചവടമോ വിനോദമോ കണ്ടാൽ അവയുടെ അടുത്തേക്ക് പിരിഞ്ഞുപോവുകയും നിന്നനില്പിംൽ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്. നീ പറയുക: അല്ലാഹുവിന്റെ അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തേക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്കുളന്നവരിൽ ഏറ്റവും ഉത്തമനാകുന്നു'' (അല്ജുമുഅ: 11) എന്ന ആയത്തിൽ വിനോദത്തെയും കച്ചവടത്തെയും ചേർത്തു പറഞ്ഞിരിക്കുന്നു. അതിനെ ആക്ഷേപിക്കുകയുണ്ടായില്ല. തിരുമേനി പ്രസംഗിച്ചുകൊണ്ടിരിക്കേ അദ്ദേഹത്തെ തനിച്ചാക്കി കച്ചവട സംഘത്തെ കാണാന്‍ പോയതിനെയാണ് ആക്ഷേപിച്ചത്.

അപ്രകാരംതന്നെ, സ്വഹാബികളിൽ ഒരു വിഭാഗം പാട്ട് കേൾക്കുകയും അതംഗീകരിക്കുകയും ചെയ്തു. അവരാണല്ലോ നമുക്ക് മാതൃക. പാട്ട് കേള്ക്കു ന്നത് അനുവദനീയമാണെന്ന കാര്യത്തിൽ ഇജ്മാഅ് ഉള്ളതായി ധാരാളം റിപ്പോര്ട്ടു കളുണ്ട്.

ചില നിബന്ധനകൾ:
ഗാനം കേൾക്കുന്ന കാര്യത്തിൽ ചില നിബന്ധകൾ കൂടി പാലിക്കണമെന്ന കാര്യം നാം വിസ്മരിക്കരുത്.

എല്ലാ ഗാനവും അനുവദനീയമല്ല. അതിന്റെ ആശയം ഇസ്ലാമികാധ്യാപനങ്ങളോടും മര്യാദയോടും യോജിക്കേണ്ടതനിവാര്യമാണ്.

അപ്പോൾ 'ജീവിതം പുകവലിയും മദ്യപാനവുമാണ്' എന്ന ഗനം ഇസ്ലാമികാധ്യാപനത്തോട് എതിരാണ്. ഇസ്ലാം മദ്യം പിശാചിന്റെ പ്രവര്ത്തി്യാണെന്ന് പറയുകയും മദ്യപാനികളെ ശപിക്കുകയും ചെയ്യുന്നു. അതുണ്ടാക്കുന്നവനെയും വില്ക്കു ന്നവനെയും അതിന്റെ പ്രവൃത്തിയിൽ സഹായിക്കുന്ന എല്ലാവരെയും ശപിക്കുന്നു. അതേപോലെ പുകവലിയും മാരകമായ വിപത്താണ്. ശരീരത്തിനും മനസ്സിനും സമ്പത്തിനും ദേഷം മാത്രമാണതുണ്ടാക്കുക.

അക്രമത്തെയും അധർമ്മത്തെയും അതു ചെയ്യുന്ന ഭരണാധികാരികളെയും സ്തുതിച്ചുകൊണ്ടുള്ള ഗാനങ്ങൾ. അതും ഇസ്ലാമികാധ്യാപനങ്ങൾക്ക്  എതിരാണ്. അക്രമികളെയും അവരെ സഹായിക്കുന്നവരെയും അത് ശപിക്കുന്നു. അതേപോലെ പുകവലിയും മാരകമായ വപത്താണ്. ശരീരത്തിനും മനസ്സിനും സമ്പത്തിനും ദോഷം മാത്രമാണതുണ്ടാക്കുക.

അരുതാത്തത് നോക്കുന്നതിനെ പ്രശംസിക്കുന്ന പാട്ടുകൾ ഇസ്ലാമിക മര്യാദക്ക് യോജിക്കുന്നതല്ല. അല്ലാഹു പറയുന്നു: "(നബീ) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും ഗുഹ്യവയവയങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത് . തീര്ച്ചുയായും അല്ലാഹു അവർ പ്രവര്ത്തി്ക്കുന്നതിന്റെ സൂക്ഷിമമായി അറിയുന്നവനാകുന്നു'' (അന്നൂര്‍: 30)

നബി(സ) അലിയോട് പറഞ്ഞു: "അലീ, നീ തുടർച്ചയായി നോക്കരുത്. ആദ്യത്തെ നോട്ടം നിനക്കനുവദനീയമാണ്; രണ്ടാമത്തേത് നിഷിദ്ധവും.''

സംഗീതത്തിന്റെ അവതരണരീതിക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. വിഷയം കുഴപ്പമില്ലാത്തതായിരിക്കും; അതിൽ ആക്ഷേപാർഹമായി ഒന്നുമുണ്ടായിരിക്കുകയില്ല. പക്ഷേ, ഗായകനോ ഗായികയോ അവതരിപ്പിക്കുന്ന ശൈലി സഭ്യതയുടെ പരിധി ലംഘിക്കുന്നതാണെങ്കിൽ അത് അനുവദനീയമല്ല.

നബി പത്നിമാരോട് ഖുർആൻ പറയുന്നു: "നിങ്ങൾ (അന്യരോട്) അനുനയസ്വരത്തിൽ സംസാരിക്കരുത്. അപ്പോൾ ഹൃദയത്തിൽ രോഗമുള്ളവന് മോഹം തോന്നിയേക്കും.'' (അൽ അഹ്സാബ്: 32)

ഗാനത്തോടൊപ്പം ഹറാമായ ഒരു കാര്യവുമുണ്ടാകരുത്. മദ്യപാനം, നഗ്നത, സ്ത്രീ പുരുഷന്മാർ തമ്മിൽ ഭ്രാന്തമായ രീതിയിൽ കൂടിക്കലരുക എന്നിങ്ങനെ. ഇതൊക്കെ പണ്ടുമുതലേ ഗാനവേദികളിൽ പതിവുള്ളതാണ്. ഗാനം എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ രൂപപ്പെടുന്ന ചിത്രങ്ങളാണിതെല്ലാം. പ്രത്യേകിച്ച് പാടുന്നത് സ്ത്രീകളാണെങ്കിൽ.


ഈ വിശദീകരണത്തിനുശേഷം ഒരു കാര്യം പറയാനാഗ്രഹിക്കുന്നു: അതായത്, ഗാനം തന്റെ വികാരത്തെ ഉണർത്തുകയും തന്നിൽ മാനുഷിക വിചാരത്തേക്കാൾ മൃഗീയ വികാരങ്ങൾ ഇളക്കിവിടുകയും ചെയ്താൽ അവനത് ഉപേക്ഷിക്കണം.

(References : Shabab weekly & Yuvatha Books)

Monday, May 26, 2014

മതിൽകെട്ട്


ശുഭവസ്ത്രം ധരിപ്പിച്ച് അമ്മ ഉമ്മ തന്നു

ശുഭാപ്തിയിൽ അച്ചനെന്റെ കൈപിടിച്ചു

ചുവടുവെച്ചു ജീവിതം മുന്നോട്ട് നീങ്ങി

അച്ചനെപ്പോഴും ഉപദേശിയായ്, കൂടെ വീട്ടിലമ്മയും കൂടി

നീയിങ്ങോട്ട് നോക്കരുത്, അങ്ങോട്ടും

ഇവരുടെ കൂടേ കൂടരുത്, അവരുടേയും

ഇവിടം ചീത്തയാണ്, അവിടേയും

മാർഗ്ഗരേഖ നിശ്ചയിച്ചു, സമയവും

മാലിന്യം പുരളാത്ത രേഖ, ശുഭാപ്തിയുള്ള രേഖ

നിയന്ത്രണങ്ങളുടെ വഴിയിലൂടെ നടന്നു

കാലം കൂടിയപ്പോൾ നിയന്ത്രണങ്ങളും കൂടി

വഴി അതിർവരമ്പുകളായ് മതിലുകളായ് ഉയർന്നു

മതിലിനു മുകളിലൂടെയായ് യാത്ര, ഒറ്റപെട്ടയാത്ര

നിയന്ത്രണങ്ങൾ കൂട്ടി മതിലിനുയരം കൂട്ടി

താഴേക്കിടയിലേക്ക് നോക്കുന്നത് പേടിയായ്, നടക്കുന്നതും പേടിയായ്

മതിലുകളിൽ നിന്നിറങ്ങി നാലു മതിലുകൾക്കുള്ളിൽ മാത്രമായ്

നിയന്ത്രണങ്ങൾ ജയിലുകൾ തീർത്തു, ഞാനെന്നിൽ മാത്രമായ് തീർന്നു.

Thursday, July 26, 2012

ശീലിക്കുക, ശീലങ്ങളെ മാറ്റിയെടുക്കുക.


‘സൌം‘ അഥവാ നോമ്പ് എന്നാൽ ‘ഇംസാക്‘ എന്ന അർത്ഥത്തിൽ ‘പിടിച്ചു നിർത്തുക‘ എന്നതാണ്.  ത്യാഗവും നിരാസവും നോമ്പിന്റെ ചൈതന്യമാണ്‌. അത്യാവശ്യമായതു പോലും താല്‌ക്കാലികമായി ത്യജിക്കുക, ആഗ്രഹങ്ങള്‍ക്ക്‌ മുന്നില്‍ പിടിച്ചുനില്‍ക്കുക. ഇതൊക്കെയാണ്‌ വ്രതത്തിന്റെ പൊതുസ്ഥിതി.

നോമ്പ് ഇച്ഛകളെ സംസ്കരിച്ചെടുക്കുന്നു. ദേഹേച്ഛകളെ വെടിയുവാനും തെറ്റുകളിൽ നിന്ന് അകന്നു നിൽക്കാനും പരിശീലനം ലഭിക്കുന്നു. സ്വഭാവത്തെ കീഴടക്കാനും മനസ്സിന് ഇഷ്ടമായതും ഭംഗിയായി തോന്നുന്നതുമായ കാര്യങ്ങളെ നിയന്ത്രിക്കാനും ജീവിതത്തിൽ ചിട്ടയും കണിശതയും പുലർത്താൻ സഹായകമാകുന്നു.

മനുഷ്യ സ്വഭാവത്തിൽ പ്രത്യേകമായികാണുന്ന ചില രീതികളാണ് ശീലങ്ങൾ. ജന്മ വാസനകളും ശീലങ്ങളായി മാറാവുന്നതാണ്. അതിൽ നല്ല ശീലങ്ങളുണ്ട്, ദുശീലങ്ങളുണ്ട്. നല്ല ശീലങ്ങളെ വളർത്തിയെടുക്കാനു ദുശീലങ്ങളെ തിരുത്തുന്നതിനും നോമ്പുകൊണ്ട് സാധ്യമാവുന്നു.

സാധാരണ ഗതിയിൽ മൂന്നാഴ്ച്ചകൊണ്ട് നല്ല ശീലങ്ങൾ ജീവിത സ്വഭാവത്തിന്റെ ഭാഗമായി സൃഷ്ടിച്ചെടുക്കാമെന്നാണ്. നല്ല ശീലങ്ങൾ സ്വീകരിക്കുകയും ചീത്ത ശീലങ്ങളെ ഒഴിവാക്കുന്നതിനും നോമ്പുകാലത്തെ നാം ഉപയോഗിക്കേണ്ടതുണ്ട്. ഒരു ശീലവും ശാശ്വതമായി നില നിൽക്കുന്നില്ല. പുകവലി ജന്മസിദ്ധമായ ശീലമല്ല. പരിതസ്ഥിതികളുടെ പ്രേരണകൊണ്ടാണ് അതൊരൂ ശീലമായി മാറുന്നത്. നല്ല മനസാന്നിദ്ധ്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും റംസാൻ മാസത്തിലൂടെ പുകവലി തുടങ്ങിയ ദുശീലങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാനാവുന്നതാണ്.

ഒരു ശീലം ജീവിതത്തിന്റെ ഭാഗമായി മാറിയാൽ പിന്നീടുള്ള ജീവിതത്തിൽ അത് യാന്ത്രികമായി തന്നെ നടന്നു കൊള്ളും. കൃത്യമായി പള്ളിയിലേക്ക് പോയി നമസ്കരിക്കുന്നത് നോമ്പിലൂടെ ശീലമാക്കിയാൽ തുടർന്നുള്ള കാലം പ്രത്യേക പ്രയത്നമോ പ്രയാസമോ കൂടാതെ തന്നെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുവരാൻ സാധിക്കും. നോമ്പ് ശരിയായ ചിട്ടയോടുകൂടി നിർവഹിക്കുകയാണെങ്കിൽ ജീവിതത്തിലെ സകല മേഖലകളിലും അത് പ്രതിഫലിക്കും.

മനുഷ്യന് മൂന്ന് തരം ശീലങ്ങളുണ്ട്. അവയെല്ലാം തന്നെ നോമ്പിലൂടെ മനുഷ്യന് ആർജ്ജിക്കാനാവുന്നതാണ്.

ശാരീരിക ശീലങ്ങൾ : സംസാരത്തിലും നടത്തത്തിലും നോട്ടത്തിലും ഭാവപ്രകടനത്തിലുമെല്ലാം കാണാവുന്ന ഈ ശീലം ശാരീ‍രികാവയവങ്ങളുടെ ഉപയോഗത്തിലൂടെയാണിത് പ്രകടമാകുന്നത്. അഹങ്കാരത്തോട് കൂടി നടക്കാതിരിക്കുക, അനുവദിക്കപെടാത്തവയിൽ നിന്നും ദൃഷ്ടികൾ താഴ്ത്തുക, ഉച്ചത്തിൽ സംസാരിക്കാതിരിക്കുക തുടങ്ങിയ കുറേ ശീലങ്ങളുണ്ട്. നോമ്പുകാരന്റെ വായയുടെ ഗന്ധം അന്ത്യനാളിൽ അല്ലാഹുവിങ്കൽ കസ്തൂരിയേക്കാൾ സുഗന്ധപൂരിതാമാണ് തുടങ്ങിയ കുറേ നബി വചനങ്ങൾ കാണാവുന്നതാണ്. 

സ്വഭാവ ശീലങ്ങൾ : അനുസരണം,സത്യം പറയുക, ഔദാര്യം സഹിഷ്ണുത, സഹാനുഭൂതി, കൃത്യനിഷ്ഠ, വൃത്തി തുടങ്ങിയ നല്ല സ്വഭാവശീലങ്ങളെ വളർത്തിയെടുക്കാനും മുൻ‌കോപം, അസൂയ, വിദ്വേഷം, അഹങ്കാരം തുടങ്ങിയ  ചീത്ത സ്വഭാവ ശീലങ്ങളെ ഒഴിവാക്കാനും സാധ്യമാകുന്നു.

വിചാര ശീലങ്ങൾ : വിചാരശീലമാണ് പ്രവർത്തനങ്ങളിൽ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്നത്. സൂക്ഷ്മത പുലർത്തുക, സ്വന്തത്തിനും സാമൂഹത്തിനും നന്മക്ക് വേണ്ടി ചിന്തിക്കുക, നിരീക്ഷിക്കുക, പരിശോധിക്കുക, കാര്യകാരണങ്ങൾ അന്വേഷിക്കുക തുടങ്ങിയ വിചാര ശീലങ്ങൾ ജീവിതത്തിന്റെ ഭാ‍ഗമാക്കുന്നതിന് വേണ്ടി സകാത്ത്, ദാന ധർമ്മങ്ങൾ, ഫിത്വ്ർ സകാത്ത് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുടുംബ സാമൂഹിക വിഷയങ്ങളിൽ മനുഷ്യനെ ബന്ധിപ്പിക്കുന്നു.

നബി(സ)യുടെ അടുക്കൽ ഒരിക്കൽ ഒരാൾ വന്നു പറഞ്ഞു; ഒരു പ്രവർത്തിയെ കുറിച്ച് എനിക്ക് പറഞ്ഞു തരണം. ഞാനതു ചെയ്താൽ അല്ലാഹു എന്നെ ഇഷ്ടപെടണം; ജനങ്ങളും. നബി(സ) പറഞ്ഞു, ലൌകിക കാര്യങ്ങളിൽ (ദുൻ‌യാവ്) നീ വിരക്തി കാണിക്കുക. എന്നാൽ അല്ലാഹു നിന്നെ ഇഷ്ടപെടും. ജനങ്ങളുടെ പക്കലുള്ളതിനോടും നീ വിരക്തി കാണിക്കുക, എന്നാൽ ജനങ്ങളും നിന്നെ ഇഷ്ടപെടും. കുറച്ച് സ്വപ്നങ്ങളും കുറച്ച് മോഹങ്ങളും മാത്രം മതി. അത് ജീവിതത്തിൽ സംതൃപ്തിയും സമാധാനവും പ്രധാനം ചെയ്യും. ലൌകിക ജീവിതത്തോടുള്ള വിരക്തി എന്നാൽ ജീവിതത്തിന് ആവശ്യമായതൊന്നും വേണ്ടന്നു വെക്കലല്ല, ജീവിത പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയുമല്ല, നബി(സ) പഠിപ്പിച്ചു, പരുത്തതും പരുക്കനുമായ വസ്ത്രങ്ങൾ ധരിക്കലല്ല വിരക്തി, നല്ല ഭക്ഷണം കഴിക്കാതിരിക്കലുമല്ല, മോഹങ്ങളെ നിയന്ത്രിക്കലാണ്.


തേജസ് @ ജൂലൈ 26, 2012


Sunday, December 4, 2011

ആത്മാവും ജീവനും

ഗർഭസ്ഥ അവസ്ഥയിൽ സൈഗോട്ട് ആകുന്നു പുതിയ ഒരു ജീവന്റെ ആദ്യ കോശം. അത് രൂപം കൊള്ളുന്നത് മാതാവിന്റെയും പിതാവിന്റെയും ഡി.എൻ.എയിൽനിന്നാണ്. ഈ സൈഗോട്ടിലടങ്ങിയിരിക്കുന്നത് ഒരു കുഞ്ഞ് രൂപപ്പെടുവാൻ വേണ്ട ജെനെറ്റിക് ഇൻഫർമേഷൻ മാത്രമാണ്. ഈ സെല്ലിന്റെ രൂപീകരണത്തിലൂടെതന്നെ പുതിയ ജീവനും രൂപപെടുന്നു. ഇങ്ങിനെ രൂപം കൊണ്ട രക്തവും മാംസപിണ്ഢവും കഴിഞ്ഞ് ഗർഭാശയത്തിൽ വളർച്ച പ്രാപിക്കുന്നതിന്റെ 21 ദിവസങ്ങൾക്കകം അല്ലെങ്കിൽ മാതാവിന്റെ അവസാനത്തെ മെൻസസിന് ശേഷമുള്ള അഞ്ചാമത്തെ ആഴ്ച്ച ഹൃദയമിടിപ്പ് തുടങ്ങുന്നു. നാല് ആഴ്ച്ച കഴിഞ്ഞ ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ നമുക്ക് കഴിയും. ഹൃദയമിടിപ്പ് തുടങ്ങുന്നതിന് 21 ദിവസങ്ങൾക്ക് മുമ്പ് ഗർഭസ്ഥ ശിശുവിന്റെ ശരീരത്തിൽ രക്തം എങ്ങിനെയാണ് ഓടുന്നതെന്ന് ശാസ്ത്രത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. നാലാം മാസമാകുന്നതോട് അല്ലാഹുവിന്റെ അപാരമായ കഴിവാൽ ഇന്ന് വരെ ഒരാൾക്കും നിർണ്ണയിക്കാൻ കഴിയാത്ത ആത്മാവ് മാലാഖമാർ കൊണ്ട് വന്ന് രൂപപെട്ട ഗർഭസ്ഥ ശിശുവിലേക്ക് പ്രവേശിപ്പിക്കുന്നു. പിന്നീട് മനുഷ്യ ശരീരം നശിച്ചാലും നാശം സംഭവിക്കാതെ ആത്മാവ് നിലനിൽക്കുന്നു.

ഒരിക്കൽ ദൈവം ആത്മാവിനെ സൃഷ്‌ടിച്ചു കഴിഞ്ഞാൽ പിന്നെ ആത്മാവിന് മരണമില്ല. ആത്മാവിന് ശാസ്ത്രീയമായ ഒരു നിർവചനവും നൽകാൻ മൻഷ്യന് ഇത് വരെ കഴിഞ്ഞിട്ടില്ല. ഗവേഷണങ്ങൾ പലതും നടത്തി, മനുഷ്യന് മനസ്സിലാകുന്ന രീതിയിലുള്ള ചില ശക്തിയൊക്കെയുണ്ട് എന്ന് ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടുണ്ട്. മനുഷ്യൻ മരിക്കുന്നതോടെ ശക്തമായ ഒരു എനർജ്ജി ശരീരത്തിൽ നിന്നും വേർപ്പെടുന്നതായും മരണ ശേഷം ശരീരത്തിന്റെ ഭാരത്തിൽ വ്യത്യാസമുള്ളതായും കണ്ടെത്തി. എന്നാൽ മരണത്തോടെ എന്താണ് ശരീരത്തിൽ നിന്നും പോകുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ആത്മാവ് എന്നാൽ ജീവനാണോ? ഒരു മനുഷ്യൻ മരിക്കുന്നത് ഭൗതിക ശരീരത്തിൽ നിന്നും ആത്മാവ് വിട്ട് പോകുന്നതോടെയാണ്. മരിച്ച് കഴിഞ്ഞ വ്യെക്തിയുടെ ശരീര അവയവങ്ങളിൽ നിന്ന് ജീവൻ പോകാൻ കുറച്ച് സമയമെടുക്കും അതുകൊണ്ടാണ് മരിച്ച വ്യെക്തിയുടെ അവയവങ്ങൾ നശിക്കുന്നതിന് മുമ്പ് മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയുന്നത്. ബ്രെയിൻ ഡെത്ത് സംഭവിച്ചാലും ഒരു ശരീരത്തെ കൃത്വിമ ശ്വാസം നൽകി വെന്റിലേറ്ററിൽ ശരീരത്തിന്റെ ജീവൻ നശിക്കാതെ ദിവസങ്ങളോളം സൂക്ഷിക്കാം. എന്നാൽ വെന്റിലേഷൻ മാറ്റുന്നതോടെ ശരീരത്തിന്റെ ജീവനും പോകുന്നു. ബ്രെയിൻ ഡെത്ത് സംഭവിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നതെന്ന് വേണം കരുതാൻ.

എവിടെയാണ് ആത്മാവ് നിലകൊള്ളുന്നതെന്ന് മനുഷ്യ ബുദ്ധികൊണ്ട് വിശകലനം ചെയ്യുക പ്രയാസമാണ്. ഹൃദയത്തിലാണെന്നും ഈ ആത്മാവാണ് മനസ്സുമായ് ബന്ധപെട്ടതെന്നും വിശുദ്ധ വചനങ്ങളെ വിലയിരുത്തുമ്പോൾ മനസ്സിലാവുന്നത്. പൊതുവായി മനുഷ്യൻ ഹൃദയത്തെ മനസ്സുമായി കൂട്ടിചേർക്കുന്നുണ്ട്. അത് കൊണ്ടാണ് കഠിന ഹൃദയം, ഹൃദയമില്ലാത്തവൻ തുടങ്ങിയ പ്രയോഗങ്ങൾ ചില മനുഷ്യരുടെ മാനസ്സിക നിലപാടിനെ വിശദീകരിക്കാൻ ഉപയോഗിക്കുന്നത്. മനസ്സിനെ ഉപയോഗപെടുത്തുന്നത് ആത്മാവാണ്. ഹൃദയം മാറ്റിവെച്ചവർ മാനസ്സികമായി മാറുന്നില്ല. ഇന്നലെ പഠിച്ചതും മനസ്സിലാക്കിയതും വിട്ട് പോകുന്നില്ല. ഉറക്കത്തിൽ അത്മാവിനെ ഉയർത്തുന്നത് പോലെ അബോധാവസ്ഥയിലും ആത്മാവ് ഉയർത്തപെട്ട് മാറ്റിവെക്കപെട്ട ഹൃദയത്തിലേക്ക് ഉറക്കത്തിൽനിന്നും ഉണരുമ്പോൾ സംഭവിക്കുന്നത് പോലെ വീണ്ടും സന്നിവേശിപ്പിക്കുകയാവാം. മനുഷ്യ സൃഷ്ടിപ്പിന്റെ ആദ്യഘട്ടങ്ങൾ ആമുഖമായി എഴുതുവാൻ കാരണം ജീവനെയും ആത്മാവിനെയും വേർത്തിരിച്ചറിയാൻ വേണ്ടിയാണ്.

മസ്തിഷ്ക്കമാണ് ശരീരത്തെ നേർക്കുനേരെ നിയന്ത്രക്കുന്നതെങ്കിലും മനസ്സുമായ് ബന്ധപെട്ടും ശരീരത്തിൽ മാറ്റങ്ങളുണ്ടാകാം. ഹൃദയമടിപ്പ്, സ്വാശക്രമം, ഹോർമോൺ വ്യത്യാസങ്ങളൊക്കെ ശാരീരിക മാറ്റങ്ങൾക്ക് കാരണങ്ങളാകുന്നു. ആ നിലയിൽ പരോക്ഷമായ് മനസ്സ് ശാരീരിക പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുന്നുണ്ട്. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഈ പ്രകൃതി നിയമങ്ങളെ പോലെ ജനിതകമായ് പ്രോഗ്രാം ചെയ്ത രീതിയിൽ പ്രവർത്തിക്കുന്നു. ഹൃദയത്തിന്റെയും ശ്വാസോഛോസത്തിന്റെയും പ്രവർത്തനത്തിൽ ഒരാൾക്കും പങ്കില്ല. അവ മനുഷ്യ നിയന്ത്രണങ്ങൾക്കപ്പുറമാണ്. ശരീരത്തിലെ എല്ലാ ഓർഗൻസും അതിന്റെ ജോലി പ്രോഗ്രാം ചെയ്ത രൂപത്തിൽ പണിമുടക്കാതെ നിർവഹിക്കുന്നു. എന്നാൽ മനുഷ്യന്റെ പ്രവൃർത്തി മനസ്സുമായ് ബന്ധപെട്ട് കിടക്കുന്നു. അത് കൊണ്ടാണ് മരിച്ചുകഴിഞ്ഞാൽ നമ്മുടെ ചെയ്തികൾ ചോദ്യപെടുമെന്നും അതിൽ വിശേഷ ബുദ്ധിയില്ലാത്തവർ ഒഴിവാകുമെന്നും പറയുന്നത്.

ന്യൂറോണുകളാൽ നിർമ്മിതമായ നെർവ് സിസ്റ്റത്തിൽ മനുഷ്യനും മറ്റു ജീവികളും തമ്മിൽ കാര്യമായ അന്തരമുണ്ട്. തലച്ചോറിലെ പല ലോബുകൾ പല ശാരീരായവങ്ങളെ നിയന്ത്രിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ മറ്റു ജീവികളിലും അതിന്റെതായ രീതിയിൽ നടക്കുന്നു. ശരീരാവയങ്ങളെ നിയന്ത്രിക്കാനും മറ്റു ജീവികളെ പോലെ ജീവിക്കുവാനും മനുഷ്യ തലച്ചോറിന് 50 ബില്ല്യനിൽ പരം നെർവ് സെല്ലുകളുടെ ആവശ്യമില്ല. മനുഷ്യ തൽച്ചോറിലെ നെർവ് സിസ്റ്റത്തിലെ പ്രധാന ഭാഗം ഉപയോഗപെടുത്തുന്നത് വിശേഷ ബുദ്ധിയും ഈ വിശേഷ ബുദ്ധിയെ കൺട്രോൾ ചെയ്യുന്നത് ആത്മാവുമാണെന്ന് അനുമാനിക്കാം. ജന്തുജാലങ്ങൾക്ക് നിയമ നിർദ്ദേശങ്ങളില്ല. അവയെ നിയന്ത്രിക്കുന്നത് ആത്മാവല്ല. മറിച്ച് സൃഷ്ടിപ്പിൽ തന്നെ ചെയ്തു വെച്ച ജെനെറ്റിക് ഇൻഫർമേഷനുകളിലുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് പരിമിതമായ ബുദ്ധിയുപയോഗിച്ച് അവ ജീവിക്കുന്നു.

ആത്മാവ് മനസ്സിനോടും, മനസ്സ് ശരീരവുമായും ബന്ധപെട്ടിരിക്കുന്നു. ബുദ്ധി ഉപയോഗിച്ച് ജോലി ചെയ്യുന്നവനും ശാരീരികമായി ജോലി ചെയ്യുന്നവനും ക്ഷീണം വരുന്നു. ക്ഷീണം ഇല്ലാതാക്കാനാണ് ഉറക്കം. ഉറക്കത്തിൽ ശരീരം നിശ്ചലമാകുന്നില്ല. ശരീരത്തിന് ജീവനുണ്ട്, അതുകൊണ്ട് തന്നെ അത് പ്രോഗ്രാം ചെയ്തത് പോലെ പ്രവർത്തിക്കുന്നു. എന്നാൽ ഉറക്കത്തിൽ ആത്മാവിനെ അല്ലാഹു ശരീരത്തിൽ നിന്നും ഉയർത്തുന്നു, അത് തിരിച്ച് നൽകുന്നതോടെ മനുഷ്യൻ ഉണരുന്നു. ഉണരാതെ മരിച്ച് പോകുന്ന ആളുകളുണ്ട്, അവരുടെ പിടിച്ചെടുത്ത ആത്മാവിനെ മരണത്തിന്റെ മലാഖമാർ ഏറ്റെടുക്കുന്നതോടെ മരണം സംഭവിക്കുന്നു.

മനശാസ്ത്ര പ്രകാരം ഉറക്കത്തെ രണ്ട് രീതിയിൽ വേർത്തിരിച്ച് സാധാരണ ഉറക്കം (NREM – Non-Rapid Eye Movement) എന്നും തീവ്രമായ ഉറക്കം (REM – Rapid Eye Movement) എന്നും വിളിക്കുന്നു. റെം സ്ലീപിങ് കുട്ടികളിലാണ് കൂടുതൽ. വിശേഷ ബുദ്ധി ഡെവലപ്പ് ചെയ്യുന്നത് കാരണമാകാം കുട്ടികളുടെ ഉറക്കത്തിന്റെ 80% ‘റെം‘ സ്ലീപ്പിങാണ് ഇത് പ്രായപൂർത്തി ആയവരുടെതിൽ 28% മുതൽ 32% വരെയുമാണ്. തീവ്രമായ (REM Sleep) ഉറക്ക സമയത്ത് തലച്ചോറിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന സിഗ്നൽ നിലച്ചുപോകുന്നു. ‘റെം‘ സ്ലീപിങ് സമയത്തായിരിക്കാം ആത്മാവ് ഉയർത്തപ്പെടുന്നത്. ഈ സമയം കൃഷ്ണമണികൾ അതിന്റെ കൺട്രോൾ നഷ്ടപെട്ടത് പോലെ ദ്രുതഗതിയിൽ ചലിച്ചുകൊണ്ടിരിക്കും. മരിക്കുമ്പോൾ കൃഷ്ണമണികൾ തലക്ക് മുകളിലേക്കുയർന്ന് നിൽക്കുന്നു. മരണസമയത്ത് ആത്മാവ് ഊരിയെടുക്കുന്നത് തലഭാഗത്തിലൂടെ ആയത്കൊണ്ടാവണം കണ്ണുകൾ അവയെ പിന്തുടരുന്നത്. മനുഷ്യൻ സ്വപ്നം കാണുന്നതും റെം സ്ലീപിങിന്റെ തുടക്കത്തിലും അവസാനത്തിലുമാണ്. ദിവസം മുഴുവൻ അനുഭവിച്ചത് പോലെ അനുഭവപ്പെടുന്ന സ്വപ്നം ഏതാനും സെകന്റുകൾമാത്രമെ സംഭവിക്കുന്നുള്ളു. സ്വപ്നം സംഭവിക്കുന്നത് ആത്മാവിനെ ഉയർത്തുന്ന അവസ്ഥയിലും തിരിച്ച് സന്നിവേശിപ്പിക്കുന്ന അവസ്ഥയിലുമാകണം. മനുഷ്യന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന വിഷയങ്ങളാണ് കൂടുതലും സ്വപ്നങ്ങളിലൂടെ കാണുന്നത്. സ്വപ്‌നങ്ങളിൽ ചിലത് യാഥാർത്ഥ്യമായി വരുന്നു.(അല്ലാഹു അഅ്ലം). പ്രവാചകന്മാർക്ക് അറിവുകളും നിർദ്ദേശങ്ങളും ലഭിച്ചത് സ്വപ്നങ്ങളിലൂടെ ആയിരുന്നല്ലൊ.

വേദനയും സുഖവുമെല്ലാം ശരീരത്തിന്റെ ഗുണങ്ങളാണ്. ആത്മാവുള്ള ആളുകൾക്ക് വേദന ഇല്ലാത്ത അവസ്ഥയുമുണ്ട്. ശരീരം മുഴുവൻ പൊള്ളലേറ്റ ഒരു വ്യക്തിക്ക് പൊള്ളിയ ഭാഗത്ത് വേദന അറിയില്ല. ശരീര ചർമ്മമാണ് വേദന അറിയിക്കുന്നത്. ശരീരത്തിന്റെ ചർമ്മം നശിച്ചവരുടെ ആത്മാവ് വിട്ടുപോകുന്നില്ലല്ലോ. എന്നാൽ വേദന അനുഭവിക്കുന്നുമില്ല. ശാരീരികമായ സുഖവും അസ്വസ്ഥതയും  അറിയിക്കുന്നത് ചർമ്മമാണ്. അത് കൊണ്ടാണ് നരകത്തിൽ വെച്ച് അക്രമിയായ മനുഷ്യന് പുതിയ ചർമ്മം നൽകികൊണ്ടിരിക്കുമെന്ന് അല്ലാഹു ഖുർആനിലൂടെ നമ്മോട് പറഞ്ഞത്.

എല്ലാ ജീവികൾക്കും വേദന സുഖം വികാരങ്ങൾ എന്നിവയൊക്കെയുണ്ട്. അവ മസ്തിഷ്ക്കത്തിൻ്റെ പ്രവർത്തനവുമായ് ബന്ധപ്പെട്ട് കിടക്കുന്നു. എല്ലാ ജിവികളും ചുറ്റുപാടുകൾ അറിഞ്ഞുകൊണ്ടാണ് ജീവിക്കുന്നത്. ഇതര ജീവികളുടെ പരിമിതമായ ബുദ്ധിയിൽ രൂപപ്പെടുന്ന അറിവും പരിമിതമാണ്, ജനിതകമായ് ആ ജീവിയിൽ നിക്ഷിപ്തമായ ബുദ്ധിയിലാണ് പ്രവർത്തിക്കുന്നത്. ആ ബുദ്ധിക്ക് വികാസമില്ല. ബുദ്ധിവികാസത്തിന് വിശേഷബുദ്ധി ഉണ്ടാകണം. അത് ജീവികളിൽ മനുഷ്യർക്ക് മാത്രം ഉള്ള പ്രത്യേകതയാണ്. വിശേഷബുദ്ധി പ്രവർത്തിക്കുന്നത് ചുറ്റുപാടുമുല്ല അറിവുകളെ നിലവിൽ മനസ്സിലാക്കിയ അറിവുകളുമായ് അപഗ്രഥനം ചെയ്തുകൊണ്ട് പുതിയ അറിവുകൾ കണ്ടെത്താനും അവ മനസ്സിൽ സൂക്ഷിക്കാനും സാധിക്കുന്നു. അങ്ങനെ മനനം ചെയ്ത അനേകായിരം അറിവുകളിലാണ് മനുഷ്യൻ മനസ്സിനെ രൂപപ്പെടുത്തുന്നത്.

മനസ്സാണ് മനുഷ്യന്, അതിനനുസരിച്ചാണ് ജീവിതം ചിട്ടപ്പെടുത്തുന്നത്. ശാരീരിക പ്രവർത്തനങ്ങളെല്ലാം മസ്തിഷ്കത്തിൻ്റെ നിയന്ത്രണത്തിലും ജനിതകമായ ഇൻഫർമേഷനനുസരിച്ചും നടക്കുന്നു. എന്നാൽ വിശേഷ ബുദ്ധിയെ കൈകാര്യം ചെയ്യുന്നത് മനസ്സാണ്, മനസ്സിനെ ആത്മാവും. മനുഷ്യന് അവന്റെ ചുറ്റുപാടുകളെ മനസ്സിലാക്കുന്നതും അതിനനുസരിച്ച് ജീവിക്കുന്നതിനും സഹായിക്കുന്നത് മനസ്സാണ്. 

മനസ്സുമായ് ബന്ധപെട്ട് ഓരോ വിഷയം കൈകാര്യം ചെയ്യുന്നതും അതിനനുസരിച്ചുള്ള ചിന്ത രൂപപ്പെടുത്തുകയാണ് വിശേഷ ബുദ്ധി നടത്തുന്നത്. മനസ്സിന് ഏതെങ്കിലും രീതിയിൽ തകരാറ് സംഭവിച്ചാൽ വിശേഷ ബുദ്ധി തകരാറിലാകും. ബാഹ്യമായ അപകടങ്ങൾ പോലുള്ളവ കാരണം തകരാറ് സംഭവിക്കുന്നത് മസ്തിഷ്ക്കത്തിനാണ്. അതുവഴി ബുദ്ധിയുടെ പ്രവർത്തനം അവതാളത്തിലാവും, എന്നാൽ ബാഹ്യമല്ലാത്ത ചില തകറാരുകൾ സംഭവിച്ചാലും ബുദ്ധിയുടെ പ്രവർത്തനം അവതാളത്തിലാവും, അത് മനസ്സാണ്. മനസ്സിന് പാകപിഴവ് സംഭവിച്ചാൽ ബുദ്ധിയുടെ പ്രവർത്തനം തകരാറിലാകുന്നു, നേരത്തെ ക്രോഡീകരിച്ചിട്ടുള്ള അറിവുകളെ മനനം ചെയ്തുകൊണ്ട് ചുറ്റുപാടുകളുമായ് ഇടപഴകാൻ മനസ്സിൽ സൂക്ഷിച്ച വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്. അത് ലഭ്യമാകാതിരുന്നാൽ എങ്ങനെയാണ് ഓരോ വിഷയങ്ങളെയും കൈകാര്യം ചെയ്യേണ്ടത് എന്നു മനുഷ്യന് അറിയില്ല. ഭ്രാന്ത്, മാനസ്സിക പ്രശ്നങ്ങളൊക്കെ മസ്തിഷ്ക്കവുമായ് ബന്ധപെട്ടല്ല, മനസ്സുമായ് ബന്ധപെട്ടതാണ്. അതിനാൽ തന്നെ വിശേഷ ബുദ്ധി തകരാറിലായവരും വിശേഷ ബുദ്ധി വികസിക്കാത്തവരും (കുട്ടികൾ) മരണാന്തരം ചോദ്യംചെയ്യപെടുകയില്ല എന്ന് പറയുന്നത്.



ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ആത്മാവിന് ഇൻഫർമേഷൻസ് സ്വീകരിക്കാനുള്ള പ്രധാന സെൻസുകൾ കാതുകളും കണ്ണുകളുമാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ കേൾവിയേയും കാഴ്ച്ചയേയും ഹൃദയവുമായി ബന്ധപെടുത്തി നിരവധി ആയത്തുകളിൽ പ്രസ്താവിച്ചത് (വി.ഖുർആൻ: 6:46 /17:36 /27:81 /71:7). ബുദ്ധി തകരാറിലായത് പോലെ തന്നെയാണ് കേൾവിശക്തിയും കാഴ്ച്ചശക്തിയും ഒന്നിച്ച് നഷ്ടപെട്ടാലുള്ള അവസ്ഥ. മനസ്സിലേക്ക് ഉദ്ബോധകമായ ഒന്നും പ്രവേശിക്കാൻ മാർഗമില്ല. അത് കൊണ്ട് തന്നെയാണ് സത്യനിഷേധികളെ കുറിച്ച് അവരുടെ കർണ്ണപടങ്ങളിൽ ഈയം ഉരുക്കിയൊഴിച്ച് മുഖം മറക്കപെട്ടതൊ അല്ലെങ്കിൽ കാഴ്ച്ച നഷ്ടപെട്ടതോ കാരണം ഹൃദയങ്ങളിലുള്ള (ആത്മാവ്) തിലേക്ക് ഒന്നും എത്തിപെടാതെ അന്ധകാരത്തിൽ ജീവിക്കുന്നവരായി വിശേഷിപ്പിക്കുന്നത്. കേട്ടതും കണ്ടതും ഹൃദയത്തിലുള്ളത്കൊണ്ട് (ആത്മാവ്) മനസ്സിലാക്കി, മനസ്സിനെ നന്മ നിറഞ്ഞതാക്കി നിർത്തുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ധർമ്മം.


അല്ലാഹു പറയുന്നു, മനുഷ്യനും അവന്റെ ഹൃദത്തിന്റെയും ഇടയിൽ അല്ലാഹു മറയിടുമെന്ന് നിങ്ങൾ അറിഞ്ഞ് കൊള്ളുക എന്ന്. മനുഷ്യ മനസ്സിന് സ്ഥിരതയില്ല. ഏത് തര മാറ്റങ്ങൾക്കും വിധേയമാകാം. നല്ല മുനുഷ്യൻ പെട്ടെന്ന് ചീത്തയാകാം, ചീത്ത മനുഷ്യൻ നല്ലവനുമാകാം. മുൻവിധിയോടെ സ്വന്തം തീരുമാനമോ കൂടാതെ ഇതെല്ലാം സംഭവിക്കാം ചുരുക്കത്തിൽ ആത്മാവിന്റെ പൂർണ്ണ നിയന്ത്രണം അല്ലാഹുവിങ്കലാകുന്നു. അത്കൊണ്ടാണ് നാമെപ്പോഴും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത്, ‘ഹൃദയങ്ങളെ കൈകാര്യം ചെയ്യുന്നവനായ അല്ലാഹുവേ, ഞങ്ങളുടെ ഹൃദയത്തെ നിന്റെ വഴിയിലേക്ക് നീ തിരിച്ച് വിടേണമേ’ എന്ന്. (ബുഖാരി). ഈ വിഷയം ഖുർആൻ 3:24 പ്രതിപാദിച്ചിട്ടുണ്ട്.

മരണാന്തരം ഏതൊരാൾക്കും അനുഭവിക്കാനുള്ളതാണ് ഖബറിലെ അല്ലെങ്കിൽ ബർസഖിയായ ജീവിതം. ഈ ബർസഖിയായ ജീവിതത്തിൽ മനുഷ്യ ശരീരം മണ്ണിനോട് ചേരുന്നു. എന്നാൽ അല്ലാഹു പറയുന്നു, അവരിലേക്ക് രാവിലെയും വൈകുന്നേരവും ആത്മാവിനെ കൊടുത്ത് കർമ്മങ്ങൾക്കനുസരിച്ചുള്ള അനുഭവങ്ങൾ അവർക്ക് നൽകപെടുന്നു. ധിക്കാരിയായ ഫിർഔനിന് രാവിലെയും വൈകുന്നേരവും നരകം കാണിച്ച് കൊടുക്കുന്നുണ്ട്. ഈ ബർസഖിയായ ജീവിതത്തിൽ ജീവൻ നൽകപെടുന്നില്ല, ചില്ലു കൂട്ടിനകത്ത് വെച്ച ശരീരത്തിൽ ആത്മാവ് സന്നിവേശിക്കപെടുന്നു. ജീവനില്ലാത്തത് കൊണ്ട് നമുക്കറിയുന്നില്ല.

ജീവന്റെ സൃഷ്ടിപ്പും ആത്മാവിന്റെ സൃഷ്ടിപ്പിനെ പോലെ തന്നെ, എങ്ങിനെയാണ് ജീവനുണ്ടാവുന്നതെന്ന് മനുഷ്യ ബുദ്ധിക്ക് ഊഹിക്കാൻപോലും കഴിയാത്ത വിഷയമാണ്. ഇബ്രാഹീം (അ) ദൃഡമായി വിശ്വസിച്ചതിനെ മനസ്സിൽ കണ്ടുറപ്പിക്കാനായി എങ്ങിനെയാണ് ജീവൻ നൽകുക എന്ന് അല്ലാഹുവിനോട് ചോദിച്ചു. അല്ലാഹു പറഞ്ഞു, നാലു പക്ഷികളെ വശപെടുത്തി കൊണ്ടുവന്ന് കഷ്ണങ്ങളാക്കി ഒരൊ അംശവും ഒരോ മലകളിൽ കൊണ്ട് വെക്കുക എന്നീട്ട് അവയെ വിളിക്കാനും പറഞ്ഞു, അതനുസരിച്ച് കഷ്‌ണങ്ങളായി മാറ്റപെട്ടവ ജീവൻ പൂണ്ട് ഓടിവരുന്നത് നിനക്ക് കാണാം (വി:ഖുർആൻ 1:260). അങ്ങിനെ പക്ഷികളെ ഇബ്രാഹീം(അ) മിലേക്ക് പറന്നടുപ്പിക്കുകയും ചെയ്തു. ഇവിടെ എങ്ങിനെയാണ് കഷ്ണങ്ങളായവ ഒന്നായതെന്നും അതിലേക്ക് ജീവൻ എങ്ങിനെ വന്ന് ചേർന്നുവെന്നു അല്ലാഹു കാണിച്ച് കൊടുക്കുന്നില്ല. എന്നാൽ അവ സംഭവിക്കുമെന്നത് കാണിച്ച് കൊടുത്തു. ഇബ്രാഹീ(അ)മിനും അതുതന്നെ ധാരാളം. കാരണം ഒരുമിച്ച് കൂട്ടപെടുന്നതും ജീവൻ നൽകുന്നതും പരിമിതമായ മനുഷ്യ ബുദ്ധിക്ക് ഉൾകൊള്ളുവാൻ സാധിക്കുന്നവയല്ല. ഇന്ന് മനുഷ്യബുദ്ധിക്ക് മനസ്സിലാകാൻ കഴിയുന്നതാണ് ശരീരത്തിലെ ഓരോ അണുവിനും ഡി.എൻ.എ എന്ന കോഡിങ് വഴി വേർത്തിരിച്ചെടുക്കാൻ കഴിയുമെന്നത്. അങ്ങിനെ ചിന്നി ചിതറിയ ശരീരകണങ്ങളെ അതിന്റെ അഡ്രസ് മുഖേന ആത്മാവുമായി ബന്ധപെടുത്തി ബർസഖിയായ ജീവിതം നൽകപെടുക എന്നത് ജഗനിയന്താവായ നാഥനെ സംബന്ധിച്ച് ഒന്നുമല്ല (ഇസ്‌റാഅ 49,50). മനുഷ്യ ശരീരം ഭൂമിയിൽ പല ഭാഗങ്ങളിലായി പലരീതിയിലലിഞ്ഞതിനേയും ആത്മാവുമായി ബന്ധമുണ്ടാക്കാൻ ജെനെറ്റിക് എഞ്ചിനീറിങിലൂടെ സാധ്യമാണ്. ഭൂമിയിലേക്ക് ലയിച്ച ഒരോ കണങ്ങളുടെയും അഡ്രസ്സും സ്വഭാവവും എഴുതപെട്ടതാണ്. ഒരു കമ്പ്യൂട്ടർ ഡിസ്കിലെ പലഭാഗങ്ങളായി എഴുതപ്പെട്ട ഡാറ്റ തിരിച്ചെടുക്കുന്നത് ഡിസ്കിന്റെ ഫയൽ അലോകേഷൻ ടേബിളിൽ (FAT) അതിന്റെ അഡ്രസ് എഴുതപെട്ടതനുസരിച്ചാണ്. ഇത് മനുഷ്യന്റെ പരിമിതമായ ബുദ്ധിയുപയോഗിച്ച് ചെയ്യുന്നത്, എന്നാൽ സൂക്ഷ്‌മജ്ഞാനിയും എല്ലാത്തിന്റെ അധിപനുമായ അല്ലാഹുവിനെ സംബന്ധിച്ച് അഡ്രസ് മാപിങും ഒരുമിച്ച് ചേർക്കലും അങ്ങിനെ വീണ്ടെടുക്കലും എത്രയോ നിസാരമാണ്. ബർസഖിയായ ജീവിതത്തിന് ശേഷം പരലോകത്ത് ഉയർത്തെഴുന്നേല്പിക്കപെടുമ്പോൾ ശരീരം ഒരുമിച്ച് കൂട്ടി ജീവൻ കൊടുത്ത് പ്രവർത്തനങ്ങൾക്കനുസരിച്ചുള്ളത് അനുഭവിക്കനുള്ള രീതിയിലുള്ള ശരീരവും ആത്മാവും നൽകെപെട്ടാണ് വീണ്ടും ഉയർത്തപ്പെടുന്നത്. അതിനാൽ നാം നമ്മുടെ കർമ്മങ്ങളെ അല്ലാഹു നിശ്‌ചയിച്ചപ്രകാരം ചെയ്യുക. നന്മയും തിന്മയും ഏതാണെന്നും എങ്ങിനെ അനുവർത്തികണമെന്നും പ്രവാചകന്മാർ മുഖേന കാണിച്ചു തന്നു. അതുവഴി ശരിയായ ജ്ഞാനം നേടുക എന്നതാണ് മനുഷ്യജീവിതത്തിന്റെ പ്രധാന ധര്‍മ്മമാണ്. എങ്കിലേ, ജീവിതം കുറ്റമറ്റരീതിയില്‍ മുനോട്ട് കൊണ്ട് പോകാൻ സാധിക്കുകയുള്ളൂ. ശരിയായ ജ്ഞാനമാണ് ഖുർആൻ മനുഷ്യന് നൽകുന്നത്. മനുഷ്യൻ്റെ സംവേദനേന്ദ്രിയങ്ങള്‍ വഴിയാണ് ജ്ഞാനം സമ്പാദിക്കാന്‍ കഴിയുക എന്നതിനാല്‍ ശരീരവും മനസ്സും സുസ്ഥിതിയിലാക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. ശാരീരികാവശ്യങ്ങള്‍ ജൈവികമായ് എളുപ്പത്തില്‍ നിറവേറ്റാന്‍ സാധിക്കും. മാനസ്സികാവശ്യങ്ങൾ അത്മീയതയിൽ സുസ്ഥിരപ്പെടുത്തേണ്ടതുണ്ട്. വിശപ്പ്, കാമം, മോഹം തുടങ്ങിയവയെ ബുദ്ധിപൂര്‍വകമായി കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം ശാരീരികാവസ്ഥയെ മറികടന്ന് മാനസ്സികാവസ്ഥയുടെ മേല്‍ മേല്‍ക്കൈ നേടുകയും മനുഷ്യനെ ജീര്‍ണതയിലേക്ക് നയിക്കുകയും ചെയ്യും. 

മനുഷ്യനെ ഒരു കമ്പ്യൂട്ടറായി ഉദാഹരിച്ചാൽ കമ്പ്യൂട്ടർ മനുഷ്യ ശരീരവും പ്രൊസസർ മസ്തിഷ്ക്കവും അതില്ലൊടെ ഒഴുകുന്ന കരൻ്റ് ജീവനും ബയോസ് ആത്മാവും ഓപ്പറേറ്റിങ് സിസ്റ്റം മനസ്സും മനസ്സ് സൂക്ഷിക്കുന്നത് മസ്തിഷ്കത്തിലെ മെമ്മറിയും ആയാൽ, ബയോസ് ആണ് ഓപ്പറേറ്റിങ് സിസ്റ്റത്തെ റൺ ചെയ്യാൻ സഹായിക്കുന്നത്. ഓപറേറ്റിങ് സിസ്റ്റം ലോഡ് ചെയ്യേണ്ട മെമ്മറിയും പ്രധാനമാണ്. ഇവയെല്ലാം പരസ്പരം ബന്ധപെട്ടവയാണ്. മനസ്സും ശരീരവും ആത്മാവും ജീവനുമെല്ലാം പരസ്പരം ബന്ധപ്പെട്ടത് പോലെ..  ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സെറ്റ് ചെയ്യേണ്ടത് പുതിയ കാലത്തെ ഉൾകൊള്ളുന്ന നിയമസംഹിതകളാകണം, എന്നാൽ ആധുനിക വിഷയങ്ങളിൽ മനുഷ്യൻ അഭിമുഖീകരിക്കുന്നവക്ക് എല്ലാം മാർഗദർശനം ലഭ്യമാകും. അതിനാൽ തന്നെ ഈ കമ്പ്യൂട്ടറിനെ വേണ്ട ഏറ്റവും നല്ല ഓപറേറ്റിങ് സിസ്റ്റം ഏതാണെന്ന് മറ്റാരെക്കാളും അതിന്റെ നിർമ്മാതാവിനാണറിയുക. ആയതിനാൽ തന്നെ, അല്ലാഹു പ്രവാചകന്മാർ വഴി ഓരോ കാലഘട്ടത്തിനനുസരിച്ചുള്ള നവീകരിച്ച ഓപറേറ്റിങ് സിസ്റ്റം മനുഷ്യന് നൽകിയിട്ടുണ്ട്. പ്രവാചകന്മാർ ഈ സിസ്റ്റം എങ്ങിനെ ഫലവത്തായി ഉപയോഗിക്കാം എന്ന് ജീവിച്ച് കാണിച്ചുതന്നു. അവസാനമായി നൽകപെട്ടതാണ് അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ) വഴി നൽകപെട്ടത്. ആദ്യകാലഘട്ടത്തിലുള്ള മനുഷ്യനല്ല ഇന്നുള്ളത്. ചുറ്റുപാടിലും ശാരീരിക വലുപ്പത്തിലും ആയുസ്സിലും വലിയ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ആധുനിക മനുഷ്യൻ ഏതൊക്കെ വിഷയത്തിൽ നിയമ നിർദ്ദേശങ്ങൾ ആവശ്യമാണോ, അവയല്ലാം തന്നെ പുതിയ സിസ്റ്റത്തിൽ ഉൾപെട്ടിട്ടുണ്ട്. പഴയ നിയമങ്ങൾ അന്നത്തെ പ്രത്യേക ചുറ്റുപാടുകൾക്കനുസരിച്ചതും പ്രമാദം സംഭവിച്ചിട്ടുള്ളതുമാണ്. അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിലെ ശരിയായ പ്രവർത്തനത്തിനുതകുന്നതല്ല. നമുക്ക് ലഭിച്ച അനുഗ്രഹമാണ് ഇസ്ലാം എന്ന പുതിയ സിസ്റ്റം അഥവാ ഇസ്ലാം മതം. അതിനെ നാം കുറ്റമറ്റാതാക്കി നിർത്തിയാൽ നാം വിജയിച്ചു. വൈറസുകൾ ഏത് രീതിയിലും അക്രമിക്കാം. നാം എല്ലാഴ്പ്പോഴും നമ്മുടെ സിസ്റ്റം ശരിപെടുത്തേണ്ടത് ഖുർആനും സുന്നത്തും ഉപയോഗപെടുത്തിയാണ്. എന്നാൽ നമ്മുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാകും, നാം വിജയികളിൽ പെടുകയും ചെയ്യും.

ആത്മാവിന് ശാന്തത ലഭിക്കണമെങ്കിൽ സത്യത്തിൽ വിശ്വസിക്കുകയും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക (റഅ്ദ് 28). ശാന്തിയുടെയും സമാധാന ത്തിന്റെയും മതമായ ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ ജീവിക്കാൻ നാം ശ്രമിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ.