Tuesday, January 12, 2021

ആകാശങ്ങളിലേയും ഭൂമിയിലേയും രഹസ്യമറിയുന്നവൻ

വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഫുർഖാനിലെ ആറാമത്തെ ആയത്തിൽ “ആകാശങ്ങളിലേയും ഭൂമിയിലേയും രഹസ്യമറിയുന്നവനാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്“ എന്ന ആയത്തിലൂടെ അല്ലാഹു പറയുന്നത്, ഖുർആൻ വിമർശകരുടെ കെട്ടുകഥകളാണെന്ന ആരോപണാങ്ങൾക്കുള്ള മറുപടിയായിട്ടാണ് എന്നാണ്. അതുകൊണ്ട് തന്നെ ആകാശങ്ങളിലെയും ഭൂമിയിലെയും രഹസ്യങ്ങളെ കുറിച്ചുള്ള സൂചനകൾ ഈ സൂറത്തിൽ ഏറെ കണ്ടെത്താനുണ്ട്. മനുഷ്യ ചിന്തകളിലേക്ക് പ്രപഞ്ചരഹസ്യങ്ങളുടെ കലവറ തന്നെ തുറന്നുവെക്കുകയാണ് 45 മത്തെ ആയത്ത് മുതൽ 62 ആയത്ത് വരെ.

(ഫുർഖാൻ 45) നിന്‍റെ രക്ഷിതാവിനെ സംബന്ധിച്ച്‌ നീ ചിന്തിച്ച്‌ നോക്കിയിട്ടില്ലേ? എങ്ങനെയാണ്‌ അവന്‍ നിഴലിനെ നീട്ടിയത്‌ എന്ന്‌. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ അവന്‍ നിശ്ചലമാക്കുമായിരുന്നു. എന്നിട്ട്‌ നാം സൂര്യനെ അതിന്ന്‌ തെളിവാക്കി.

ഈ ഒരു ആയത്ത് തന്നെ ഒരു വിഷയമായി അവതരിപ്പിക്കാനുണ്ട്. ഖുർആൻ ഏത് കാലത്തുള്ള ജനതയോടുമാണ് സംവദിക്കുന്നത്, അതുകൊണ്ട് തന്നെ അതിന്റെ സംവാദന രീതിയും അത്തരത്തിലാണ്. ആറാം നൂറ്റാണ്ടിലെ ജനതക്ക് നിഴൽ നീട്ടുക എന്നു പറഞ്ഞാൽ സമയവും ദിശയുമെല്ലാം അറിഞ്ഞിരുന്നത് നിഴലുകളെ അടിസ്ഥാനമാക്കിയായിരുന്നു, അതുകൊണ്ടു തന്നെ പ്രപഞ്ച ചലനങ്ങൾ വഴി നിഴലുകൾ നീണ്ടുപോവുകയും സമയവും ദിശയും മനസ്സിലാക്കാനും കഴിഞ്ഞു. എന്നാൽ മനുഷ്യന്റെ അറിവ് വളർന്നു, രാത്രി എന്നാൽ ഭൂമിയുടെ നിഴലാണ്. രാത്രിയും പകലും മാറിവരുന്നതിനാലാണ് ഭൂമി ജീവന് അനുകൂലമാകുന്നതെന്നും.

ഭൗമോപരിതലത്തിലേക്ക് വന്ന ഒരു ഗ്രഹവുമായ് ഭൂമി കൂട്ടിയിടിക്കുകയും കൂട്ടിയിടിച്ച ഗ്രഹം തകരുകയും അത് ഭൂമിയുടെ കാന്തിക വലയത്തിൽ പെട്ട് ഒരു ഉപഗ്രഹമായ് തീരുകയും ചെയ്തു, അതാണ് ചന്ദ്രൻ. ഇരുമ്പും നിക്കലും കൊണ്ട് ശക്തമായ കോർ ഉള്ള ഭൂമി കൂട്ടിമുട്ടലിനെ അതിജീവിച്ചു.

പ്രപഞ്ച സൃഷ്ടിപ്പിൽ ഭൂമിയുടെ ഭ്രമണ പഥത്തിലേക്ക് ചന്ദ്രൻ വന്നെത്തുന്നത് വരെ ചെവ്വയെ പോലെ താളം തെറ്റി ഭൂമി വളരെ വേഗതയിലായിരുന്നു കറങ്ങികൊണ്ടിരുന്നത്. ഒരു ദിവസമെന്നാൽ 5 മണിക്കൂറായിരുന്നു. ഭ്രമണ പഥത്തിലേക്ക് ചന്ദ്രൻ വന്നത്തിയപ്പോൾ ഭൂമിയുടേയും ചന്ദ്രന്റെയും കാന്തിക മണ്ഢലങ്ങളിൽ ഗുരുത്വാഗർഷണപ്രകാരം ഭൂമിയുടെ കറക്കത്തിന് ബ്രേക്കിട്ടു, 5 മണിക്കൂർ എന്നത് 24 മണിക്കൂറിലേക്കായ് മാറി. രാത്രി എന്ന നിഴൽ 2.5 മണിക്കൂറിൽ നിന്നും 12 മണിക്കൂറിലേക്ക് നീട്ടപെട്ടു, അതുപ്രകാരമാണ് ഭൂമിയിൽ ജീ‍വന് നിലനിൽക്കുന്ന അവസ്ഥയിലായത് എന്നും ആധുനിക പഠനങ്ങളിൽ പറയുന്നു.

ചന്ദ്രൻ്റെ കാന്തിക ശക്തിയിലാണ് ഭൗമോപരിതലത്തിലുള്ള അയവുള്ള വെള്ളം ഉയരുന്നതും വേലിയേറ്റം ഉണ്ടാകുന്നതും. ചന്ദ്രൻ ഭൂമിക്ക് ഏതാനും മീറ്ററുകൾ അടുത്തായിരുന്നെങ്കിൽ ഓരോ വേലിയേറ്റങ്ങളിലും സമീപ പ്രദേശങ്ങൾ വെള്ളത്തിൽ മൂടിപോകുമായിരുന്നു. എത്ര കൃത്യമായ ദൂരവും വലിപ്പവുമാണ് നൽകിയിട്ടുള്ളത്!! ചന്ദ്രനും സൂര്യനും ഒരേ വലുപ്പത്തിൽ കാണാവുന്ന വിധം അവയുടെ ദൂരവും വലുപ്പവും യാദൃശ്ചികമായ് ഉണ്ടായതാണോ??

നീട്ടിയ നിഴൽ ഇനിയും ഏറെ പഠനങ്ങൾക്ക് വിധേയമാക്കാനുണ്ട്.

(ഫുർഖാൻ 46) പിന്നീട്‌ നമ്മുടെ അടുത്തേക്ക്‌ നാം അതിനെ അല്‍പാല്‍പമായി പിടിച്ചെടുത്തു.

ഈ ആയത്ത് ഇതിന് തൊട്ടുമുമ്പുള്ള ആയത്തിലേക്കാണ് ചേർത്തുവായിക്കേണ്ടത്. അല്പാല്പമായി പിടിച്ചെടുത്തു എന്നുപറയുമ്പോൾ പ്രപഞ്ചത്തിന്റെ ചലനമാകാം, അതല്ലെങ്കിൽ നിഴലുകളെ തന്നെയാവാം, രണ്ടായിരുന്നാലും ഇന്ന് ശാസ്ത്ര പഠനങ്ങളിൽ വികസിക്കുന്ന പ്രപഞ്ചത്തിന് ഒരു അവസാനമുണ്ടെന്ന കര്യങ്ങളിലേക്ക് ശ്രദ്ധപതിക്കേണ്ടതു തന്നെയാണ്. മനുഷ്യന്റെ നഖം വളരുന്ന അതേ വേഗതയിൽ ചന്ദ്രൻ ഓരോ വർഷവും 3.5 സെന്റി മീറ്റർ എന്ന നിലയിൽ ചന്ദ്രൻ ഭൂമിയിൽ നിന്നും അകന്നുകൊണ്ടിരിക്കുന്നുണ്ട്. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മില്ലീ മീറ്റർ ദൂരം വരെ ഇക്കാലത്ത് ലേസർ ഭീമുകൾ വഴി കണ്ടെത്തുന്ന ഉപകരണങ്ങളുണ്ട്. അതുവഴിയാണ് ഭൂമിയിൽ നിന്നും ചന്ദ്രൻ അകന്നുകൊണ്ടിരിക്കുന്നു എന്ന് ബോധ്യപെട്ടത്.

(ഫുർഖാൻ 47) അവനത്രെ നിങ്ങള്‍ക്ക്‌ വേണ്ടി രാത്രിയെ ഒരു വസ്ത്രവും, ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ എഴുന്നേല്‍പ്‌ സമയമാക്കുകയും ചെയ്തിരിക്കുന്നു.

നിഴലിൽ നിന്നും അതിൻ്റെ തുടർച്ചയായ് അടുത്ത ആയത്തിൽ രാത്രിയെ കുറിച്ചാണ് സൂചിപ്പിക്കുന്നതും. ഉറക്കത്തെ കുറിച്ച് ഏറെ പഠനങ്ങൾ നടന്നിട്ടുണ്ട്, രാത്രി വിശ്രമത്തിലാണ് മനുഷ്യന്റെ ഓർമ്മകൾ ബ്രൈൻ പാറ്റേണായി തിട്ടപെടുത്തി വെക്കുന്നത്. ബ്രൈൻ പ്ലാസ്റ്റിസിറ്റിവഴിയാണ് ഓർമ്മകൾ രേഖപെട്ടുകിടക്കുന്നത്. രാത്രി ഉറക്കിനെ കുറിച്ചും പകലിന്റെ എഴുന്നേല്പ് വിഷയവും ഏറെ പഠിക്കാനുണ്ട്.

രാത്രി വെറുമൊരൂ ഇരുട്ടല്ല, എന്നാൽ ഉറക്കം ലഭിക്കാൻ വേണ്ട നിറങ്ങളാണ് ഈ പ്രപഞ്ചത്തിൽ ഒരുക്കിയിരിക്കുന്നത്. ചെറിയ പ്രകാശത്തോടെയുള്ള നീലിമയിൽ മനുഷ്യർക്ക് ഡീപ് സ്ലീപ് ലഭിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയ കാര്യമാണ്. രാത്രി ചെറിയ തോതിൽ നിലാകാശം ലഭിക്കുക വഴി യാത്രകൾക്കും ഉപയോഗപ്രദമാണ്. അങ്ങനെ സംഭവിക്കുന്നത് സ്കാറ്ററിങ് എന്ന പ്രതിഭാസത്തെ തുടർന്നാണ്. ഭൂഗോളത്തെ മറികടന്നുപോകുന്ന സൂര്യപ്രകാശത്തിന് ഭൌമോപരിതലത്തിൽ വെച്ച് വേവ് ലെങ്ത്ത് കുറഞ്ഞ നീല നിറങ്ങൾക്ക് സ്കാറ്ററിങ് സംഭവിക്കുന്നത് കാരണമാണ് ആ നില നിറങ്ങൾ മറ്റു ഭാഗങ്ങളിലേക്ക് പ്രസരിക്കുന്നത്, രാത്രി ആയാലും പകലായാലും ഈ ഒരു പ്രതിഭാസമാണ് നമുക്ക് നിലാകാശമായി കാണുന്നതിന്റെ കാരണം. സ്കാറ്ററിങ് സംഭവിക്കാൻ മീഡിയ വേണം, അതുകൊണ്ട് തന്നെ വായുമണ്ടലമുള്ള ഈ ഭൌമോപരിതലത്തിൽ വെച്ച് മാത്രമെ സംഭവിക്കുകയുള്ളൂ. സ്കാറ്ററിങ് വഴി ഭൌമോപരിതലത്തിലുണ്ടാകുന്ന നീല നിറങ്ങൾ.

നീല നിറം ജീവികളെ ശാന്തനാക്കുന്നതാണ്. മുമ്പ് അയർലെൻ്റിൽ സ്ട്രീറ്റ് ലൈറ്റുകൾക്ക് നീല നിറം നൽകിയപ്പോ ക്രൈം കുറഞ്ഞത് വായിച്ചത് ഓർക്കുന്നു, അതേ പോലെ ടോക്യോയിൽ റെയിൽ റോഡുകളുടെ ലൈറ്റ് നീലയാക്കിയപ്പോൾ ആത്മഹത്യകൾ കുറഞ്ഞതും. നിറങ്ങൾ വ്യത്യസ്ത മാനസ്സികാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ചെമപ്പ് മാറ്റങ്ങളെ ആഗ്രഹിക്കുന്നതിനാലാണ് വൈകുന്നേരം ചെമപ്പാകുന്നതോടെ ജീവികൾ കൂട്ടിലേക്ക് മടങ്ങുന്നത്, മഞ്ഞ ആക്ടീവാക്കുന്ന നിറമാണ്, പ്രഭാത കിരണങ്ങളേറ്റ് ഓജസ്സോടെ ജീവികൾ ഭക്ഷണം തേടിയിറങ്ങുന്നു. ഓരോ നിറങ്ങളും ജീവികളെ ഏതൊക്കെ നിലയിൽ ബാധിക്കുന്നുണ്ട് എന്നത് വിശദമായ് വേറെ പോസ്റ്റിൽ വിശദമായ് എഴുതാമെന്ന് കരുതുന്നു. 

ഒരിക്കൽ യുവത പ്രസിദ്ധീകരിച്ച കെ.പി. സകരിയ എഴുതിയ വിശുദ്ധ ഖുർ‌ആന്റെ വിവരണം മറിച്ചു നോക്കിയപ്പോൾ അതിലെ ഒരു ആയത്തിന്റെ അർത്ഥം ഏറേ അത്ഭുതപെടുത്തി. ഖിയാമത്ത് നാൾ വന്നെത്തുമ്പോൾ ആകാശത്തിന്റെ നിറം റോസ് നിറത്തിലായിരിക്കും എന്നു കണ്ടു, അന്ന് നിറങ്ങളെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു. ശാസ്ത്ര വിഷയത്തിൽ കുറച്ച് കൂടി വീക്ഷണമുള്ള വ്യക്തിയെന്ന നിലയിൽ ചെറിയമുണ്ടത്തിന്റെ പരിഭാഷയിൽ റോസ് നിറമാണ് എഴുതിയിരിക്കുന്നത്. റോസ് നിറം എന്നത് വെറുതെ പറഞ്ഞുപോകുന്നതല്ല, അതൊരൂ ഖുർ‌ആന്റെ അമാനുഷികതയാണ്. അല്ലാതെ അവിടെ ഒരു നിറത്തെ പ്രത്യേകം പറയേണ്ടതില്ലല്ലൊ! ഖിയാമത്ത് നാളിൽ മനുഷ്യന്റെ സകല ശക്തിയും ക്ഷയിക്കും, പിങ്ക് മനുഷ്യന്റെ ശക്തി ക്ഷയിപ്പിക്കുന്ന നിറമാണ്. മിനുട്ട് പിങ്ക് നിറമുള്ള റൂമിൽ ഒരാൾക്ക് ആയാളുടെ ശക്തി കുറഞ്ഞുപോകുന്നതായി ശാസ്ത്രീയ പഠനങ്ങളിൽ തെളിയിക്കപെട്ടതാണ്.

(ഫുർഖാൻ 48) തൻ്റെ കാരുണ്യത്തിന്‍റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത്‌ നിന്ന്‌ ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.

കാരുണ്യത്തിന്റെ മുമ്പിൽ സന്തോഷ സൂചകമായിട്ടാണ് കാറ്റുകളെ അയക്കുന്നത്! എല്ലാ കാറ്റുകളും സന്തോഷ സൂചകങ്ങളാണോ? മരുഭൂമിയിലെ പൊടികാറ്റുകൾ ആർക്കാ സന്തോഷമുണ്ടാക്കുക? കാട്ടുതീ കൊണ്ടുണ്ടാകുന്ന തീകാറ്റുകൾ എങ്ങിനെ എത്ര തരം കാറ്റുകൾ!

ഖുർ‌ആൻ മാത്രമല്ല, ഈ പ്രപഞ്ചത്തിലെ എല്ലാ കാറ്റുകളെ കുറിച്ച് ശാസ്ത്രവും പറയുന്നത് സന്തോഷ സൂചകങ്ങളാണ്!

കാറ്റുകളെ കുറിച്ച് പഠിച്ചു, ഏറ്റവു വലിയ മരുഭൂമിയിൽ നിന്നും രൂപപെടുന്ന പൊടികാറ്റിന് വലിയ ഉയരത്തിൽ മൈലുകൾ വീതിയിലായിരിക്കും ഒഴുകികൊണ്ടിരിക്കുക. സഹാറ മരുഭൂമിയിൽ നിന്നും ഉയർന്നു പൊങ്ങുന്ന പൊടികാറ്റ് ആഫ്രിക്കൻ ഭൂമിയെ വിട്ട് 3000 മൈൽ അറ്റ്ലാന്റിക് സമുദ്രത്തെ മറികടന്ന് സൌത്ത് അമേരിക്കയിലെ ആമസോൺ മഴക്കാടുകളിലാണ് എത്തിചേരുന്നത്. ഒരു പൊടികാറ്റിൽ 7000 ടൺ മിനറത്സാണ് മരുഭൂമിയിൽ നിന്നും പൊടികാറ്റുകളായി സഹാറയിലേക്ക് കൊണ്ടെത്തിക്കുന്നത്! പ്രധാനമായും ഫോസ്ഫേറ്റ് തുടങ്ങിയ മിനറത്സാണ് പൊടിക്കാറ്റ് വഴി കൊണ്ടുപോകുന്നത്! ഈ മഴക്കാടുകളാണ് ഭൂമിയിലെ ഓക്സിജന്റെ പ്രധാന സ്രോതസ്സ്, ഭൂമിയുടെ ശ്വാസകോഷം. അതിനാൽ  മഴക്കാടുകൾ നില നിൽക്കണമെങ്കിൽ മിനറത്സ് അനിവാര്യമാണ്, അതാണ് പൊടിക്കാറ്റുകളിലൂടെ എത്തപെടുന്നത്. ഭൂമിയിലെ ഒരോ പ്രകൃതി പ്രതിഭാസങ്ങളും ഭൂമിയുടെ നില നില്പിന്നാവശ്യമാണ്.

അങ്ങിനെയാണ് സൃഷ്ടാവ് ഭൂമിയെ സജ്ജീകരിച്ചിരിക്കുന്നത്. ഭൌമോപരിതലത്തിൽ ഓരോ സെകന്റിലും 40 ഇടിമിന്നലുകൾ സംഭവിക്കുന്നു, ഒരു ദിവസത്തിൽ 3മില്ല്യൺ മിന്നലുകൾ! കാർമേഘങ്ങളുടെ പ്രവാഹങ്ങളിലാണ് സ്റ്റാറ്റിക് ഇലക്ട്രിസിറ്റി വഴി വലിയ തോതിലുള്ള ചാർജ്ജ് രൂപടുകയും മിന്നലായി മാറുന്നതും. മിന്നൽ വഴി ഉണ്ടാകുന്ന തീവ്രതയുള്ള ചൂടിൽ (സൂര്യന്റെ ഉപരിതലത്തിലെ ചൂടിനേക്കാളും അഞ്ചു മടങ്ങ് കൂടുതൽ) അന്തരീക്ഷത്തിലെ നൈട്രജൻ ഓക്സിജനുമായി ചേർന്ന് നൈട്രേറ്റായി ഭൂമിയിലെ ജീവന്റെ നില നില്പിനു വേണ്ട മിനറത്സായി സൃഷ്ടിക്കപെടുന്നത്! ശരാശരി ഒരു ദിവസം മൂന്ന് മില്ല്യൺ മിന്നലുകൾ വഴി പ്രകൃതിയിലെ ജീവജാലകങ്ങൾക്ക് 13000 ടൺ നൈട്രേറ്റ് സൃഷ്ടിക്കപെടുന്ന വഴി അത്ഭുതം തന്നെ. കൂടാതെ മിന്നലുകൾ വഴി ലോകത്തിന്റെ പല ഭാഗങ്ങളിലായി കാട്ടുതീ ഉണ്ടായികൊണ്ടിരിക്കുന്നു എന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കാട്ടുതീ ഭൂമിയുടെ നില നിൽ‌പിന്നാവശ്യമാണ് എന്നു പഠനങ്ങൾ സാക്ഷ്യപെടുത്തുന്നു. ജീവനറ്റതും രോഗം പിടിപെട്ടതുമായ കാട്ടു മരങ്ങളും ജന്തുക്കളുടെ അവശിഷ്ടങ്ങളുമെല്ലാം സാധാ‍രണ ഗതിയിൽ ഡീകംബോസ് വഴി മണ്ണിലേക്ക് എത്തിച്ചേരണമെങ്കിൽ നൂറ്റാണ്ടുകളെടുക്കും. എന്നാൽ പുതിയെ ജീവൻ ഈ ഭൂമിയിൽ തുടർന്നു പോകേണ്ടതുണ്ട്. അതിനാൽ കാട്ടുതീ സൃഷ്ടിക്കപെടുന്നു, അവ മണിക്കൂറുകൾക്കുള്ളിൽ ജീവനറ്റ മരങ്ങളേയും ജീവികളുടെ അവശിഷ്ടങ്ങളേയും ഡീകംബോസ് ചെയ്തു മണ്ണിലേക്ക് തന്നെ എത്തിക്കുന്നു, പുതിയ ജീവന്റെ സൃഷ്ടിപ്പിനായി. സാറ്റലൈറ്റ് വഴിയുള്ള പഠനങ്ങളിൽ കാട്ടുതീ തിന്നും തീർത്ത ഭൂമി മാസങ്ങൾക്കുള്ളിൽ വളരെ പച്ചപിടിച്ചു ജീവനു ഏറ്റവും അനുകൂലമായ് വളരുന്നു.

അന്റാർട്ടിക്കയെ മറ്റു ഭാഗങ്ങളിൽ നിന്നും വേർത്തിരിച്ചു നിർത്തുന്നതും കാറ്റുകളാണ്. അന്റാർട്ടിക്കയാണ് ഭൂമിയെ ആരോഗ്യകരമായി നില നിർത്തുന്ന ഒരു ഘടകം. ആ ഭാഗം വേറെ ആയത്തിനെ വിശദീകരിക്കുമ്പോൾ എഴുതുന്നതാണ്. ചുരുക്കത്തിൽ ഖുർ‌ആനിലെ ആയത്തിലുള്ളത് പോലെ ലോകത്തെ എല്ലാ കാറ്റുകളും സന്തോഷ സൂചകങ്ങളാണെന്നത് അവയെ കുറിച്ചുള്ള പഠനങ്ങളിൽ നിന്നും കണ്ടെത്തുന്ന വസ്തുതയാണ്.

(ഫുർഖാൻ 49) നിർജ്ജീവമായ നാടിന്‌ അത്‌ മുഖേന നാം ജീവന്‍ നല്‍കുവാനും, നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത്‌ കുടിപ്പിക്കുവാനും വേണ്ടി.

ഈ ഒരു ആയത്ത് ഇക്കാലത്ത് ആർക്കും വിശദീകരിക്കേണ്ടതായ് തോന്നുന്നില്ല, കടലിൽ പതിക്കുന്ന സൂര്യതാപമേറ്റ് മില്ല്യൺ കണക്കിന് കിന്റൽ ബാഷ്പീകരണമാണ് ഉണ്ടാകുന്നത്. കടലിൽ നിന്നും വായുവിനേക്കാളും ഭാരം കുറഞ്ഞ നീരാവി ഉയർന്നു പോങ്ങി നിന്നും വലിയ തോതിലുള്ള കാർമേഘങ്ങളെ സൃഷ്ടിക്കുന്നു. ഓരോ നിമിശങ്ങളിലും ഭൂമിയിൽ ഉല്പാദിപ്പിക്കുന്ന മൊത്തം എനർജ്ജിയുടെ 200 മടങ്ങ് കൂടുതൽ എനർജ്ജി സൂര്യനിൽ നിന്നുള്ള ചൂട് വഴി ബാഷ്പീകരണത്തിന് ഉപയോഗപെടുത്തുന്നു. വാപൊറൈസിങ് പ്രൊസസ് വഴി ടൺ കണക്കിന് മൈൽ ഉയരത്തിൽ കാർമേഘങ്ങൾ രൂപപെടുകയും സൂര്യ താപമേറ്റ് അവ മഴകാറ്റുകളായി ഭൂമിയുടെ പല ഭാഗങ്ങളിൽ അടിച്ചു വീശുകയും ചെയ്യുന്നു! കാറ്റുകൾ ഗതി നിർണ്ണയിക്കുന്നു, കടൽ വെള്ളത്തിൽ ഭൂമിയിലെ ജീവികൾക്കു വേണ്ട ശുദ്ധ ജലം വിതരണം ചെയ്യപെടുന്നു. നിർജ്ജീവമായ നാടിന് ശുദ്ധജലമെത്തുത്തിക്കുന്ന കാറ്റ്! വീണ്ടും സാക്ഷ്യപെടുത്തുന്നു, അനുഗ്രഹം തന്നെ!

(ഫുർഖാൻ 50) അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത്‌ ( മഴവെള്ളം ) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട്‌ കാണിക്കുവാനല്ലാതെ മനസ്സു വന്നില്ല.

കഴിഞ്ഞ ജൂലൈയിൽ ചൂടിൽ അമേരിക്കയിലെ ന്യൂയോർക്ക് പട്ടണം വിയർത്തൊലിക്കുമ്പോൾ ഏഴായിരം മൈൽ അകലെ, ഇന്ത്യയിലെ മുമ്പായിൽ അതി ശക്തമായ മഴ! മണികൂറുകൾക്കുള്ളിൽ മുംബായ് നഗരം വെള്ളപൊകത്തിലമർന്നു. അതേ സമയം ചിലിയിലെ അറ്റകാമ മരുഭൂമിയിൽ ഒരു തുള്ളി വെള്ളം പോലുമില്ലാതെ വരണ്ടുണങ്ങി കിടക്കുന്നു. ഒരിക്കൽ പോലും മഴപെയ്തിട്ടില്ലാത്ത ഭാഗങ്ങൾ ഈ മരുഭൂമിയിൽ രേഖപെട്ടു കിടക്കുന്നുണ്ട്!! ഭൂമിയിലെ ഓരോ ഭാഗങ്ങളിലേയും അവസ്ഥകൾ രൂപപെടുന്നത് ആയിരകണക്കിന് ദൂരെയുള്ള പ്രദേശങ്ങളിലെ കാര്യക്രമങ്ങൾക്ക് അനുസരിച്ചാണ്, അതുതന്നെ പരസ്പര ബന്ധമില്ലാത്ത നിലയിലും! ഇന്നും ശാസ്ത്രത്തിന് സമസ്യയായി നിലനിൽക്കുന്ന ഈ നടപടിക്രമം അത്ഭുതം തന്നെ!

(ഫുർഖാൻ 51) രണ്ട്‌ ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന്‌ സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന്‌ അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.

ഈ ആയത്തിലെ മറ്റൊരൂ ദൃഷ്ടാന്തമായി കാണിക്കുന്നത് ശുദ്ധ ജലവും ഉപ്പുവെള്ളവും കൂടികലരാതെ ഒഴുകുന്നതിനെ കുറിച്ചാണ്, അവക്കിടയിൽ ഒരു മറയും ശക്തിയായ ഒരു തടസ്സവും ഏർപ്പെടുത്തിയിരിക്കുന്നു! ഇന്ന് നമുക്കെല്ലാവർക്കും അറിയാം, ഗൾഫ് ഓഫ് അലാസ്കയിൽ ശുദ്ധവെള്ളവും കടൽ ജലവും കൂടി കലരാതെ വേറിട്ടു നിൽക്കുന്ന കാര്യം. അങ്ങനെ പല ഭാഗത്തും വെള്ളം അതിൻ്റെ ഡെൻസിറ്റിക്ക് അനുസരിച്ച് വേർ തിരിച്ച് നിൽക്കുന്നു. ഖുർ‌ആൻ പറഞ്ഞ രണ്ടു കാര്യങ്ങളിൽ അതൊന്നായിരിക്കാം, അതുകൊണ്ട് മാത്രം കൂടികലരാതെ നിൽക്കുമൊ? ശാസ്ത്രീയമായി ഈ രണ്ടു വെള്ളങ്ങളെ കൂടികലരാതെ നിർത്താൻ മനുഷ്യനെ കൊണ്ടാകുമൊ? ഖുർ‌ആൻ പറഞ്ഞ, മനുഷ്യൻ കണ്ടെത്താത്ത മറ്റൊരൂ ശക്തമായ തടസമെന്തായിരിക്കും! ഖുർ‌ആനിൽ ശുദ്ധ ജലവും കടൽ ജലവും കൂടികലരില്ല എന്നു പറഞ്ഞത് ഈ ഒരു ആയത്തിലാണ്, അലാസ്കയെ കുറിച്ചൊ കടലിനെ കുറിച്ചൊ ഒന്നുമറിയാത്ത പ്രവാചകനിൽ നിന്നും ഇങ്ങിനെ ഒരു ആ‍യത്ത് ലഭിക്കുകയില്ല.

ഇതുപോലെ മറ്റൊന്ന് സൂറത്ത് റഹ്മാനിലെ 19-20 ആയത്തുകളിൽ രണ്ടു കടലുകൾ കൂടികലരില്ലെന്ന് പറയുന്നു. അതിൽ ശുദ്ധ ജലത്തെ കുറിച്ചും കടൽ ജലത്തെ കുറിച്ചുമല്ല പ്രതിപാദിക്കുന്നത്! രണ്ട് കടലുകളെ തമ്മിൽ കൂടിക്കലരില്ല എന്നു പറയുമ്പോൾ കടൽ ജലത്തിനിടക്കും കൂടികലരാത്ത മറയുണ്ടെന്ന് വ്യക്തം! അറ്റ്ലാന്റികിൽ സൂര്യതാപം കുറയുമ്പോൾ അമേരിക്കയുടെ വലുപ്പത്തിൽ നിന്നും ആഫ്രിക്കയുടെ വലുപ്പത്തിലേക്ക് ഐസ് വളരുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമുണ്ട്. നമുക്കറിയാം ഐസിനെ പെട്ടൊന്ന് ഉരുകി വള്ളമാക്കാൻ ഉപ്പ് മതിയെന്ന്. അറ്റ്‌ലാന്റിക്കിൽ ഉപ്പ് വെള്ളത്തിൽ നിന്നും ഐസ് രൂപപെടുമ്പോൾ മൈക്രൊ പ്രൊസസ് വഴി ഐസിൽ നിന്നും ഉപ്പ് താഴേക്ക് ഒഴുകുന്നു. ഇങ്ങിനെ രൂപപെടുന്ന ഉയർന്ന സാന്ദ്രതയുള്ള തണുപ്പ് കൂടിയ ഉപ്പ് വെള്ളം അന്റാർട്ടിക്കയുടെ അടിതട്ടിൽ ഒതുങ്ങി കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കറങ്ങി തിരിച്ച് അറ്റ്‌ലാന്റികിലേക്ക് തിരിച്ചെത്തുന്നു, ഐസ് ഉരുകുമ്പോൾ വീണ്ടും അതിൽ ലയിക്കുന്നു! നൂറ്റാണ്ടുകളായി ഇങ്ങിനെ ഒഴുകികൊണ്ടിരിക്കുന്നു, അത് ഏതെങ്കിലും ഭാഗത്ത് ഏതെങ്കിലും കടലിൽ ലയിച്ച് കൂടികലരുന്നില്ല, തിരിച്ച് അറ്റ്ലാന്റിലേക്ക് തന്നെ എത്തപെടുന്നു. ഒരു ട്രില്ല്യൻ ഗാലൻ വള്ളം ഒങ്ങിനെ ഒരോ മണിക്കൂറിലും സമുദ്രത്തിന്റെ അടിതട്ടിലൂടെ പല ഭാഗത്ത് കൂടി ഒഴുകികൊണ്ട് വർഷങ്ങൾക്ക് ശേഷം അറ്റ്‌ലാന്റിലേക്ക് തിരിച്ചെത്തുന്നത്, 500 മടങ്ങ് നയാഗ്ര വെള്ള ചാട്ടത്തിനേക്കാൾ വലുതായി ഒഴുകുന്നുണ്ട് എന്നാണ് ശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നത്! ഒരു സർകുലർ സിസ്റ്റത്തിലൂടെ ഈ തണുത്തുറങ്ങ പ്രവാഹമാണ് ലോകത്തിന്റെ ഊർജ്ജ വിതരണ വ്യവസ്ഥിതി രൂപപെടുത്തുന്നത്, ഈ പ്രവാഹമാണ് ലോകത്തെ എല്ലാ സമുദ്രങ്ങളിലെ (ocean currents) വെള്ളത്തിന്റെ ഒഴുക്കിനും ലോകത്ത് കാലവസ്ഥ രൂപപെടുത്തുന്നതിൻ്റെയും  അടിസ്ഥാന ഘടകം.

(ഫുർഖാൻ 54) അവന്‍ തന്നെയാണ്‌ വെള്ളത്തില്‍ നിന്ന്‌ മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്‌. നിന്‍റെ രക്ഷിതാവ്‌ കഴിവുള്ളവനാകുന്നു.

ഈ ആയത്തിൽ രണ്ട് പ്രധാന കാര്യങ്ങളാണ് പറയുന്നത്. അതിൽ ആദ്യം മനുഷ്യനെ വെള്ളത്തിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു എന്നു പറയുന്നു. മറ്റു പല അയത്തുകളിൽ വ്യത്യസ്തമായിട്ടാണ് സൃഷ്ടിപ്പിനെ കുറിച്ച് പറയുന്നത്. മനുഷ്യനെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണെന്നും ഇന്ദ്രിയത്തിൽ നിന്നാണെന്നുമൊക്കെ ആയത്തുകളിൽ കാണാവുന്നതാണ്. പലരും ചോദിക്കുന്നത് ഇത് വൈരുദ്യമല്ലെ എന്നാണ്. എങ്ങിനെയാണ് ഇത് വൈരുധ്യമാകുന്നത്? ആ ആയത്തുകളെ പഠിക്കുകയാണെങ്കിൽ അതിന്റെ ഉള്ളടക്കം മനസ്സിലാകുന്നതാണ്. മനുഷ്യന്റെ ആദിമ സൃഷ്ടിപ്പാണ് കളിമണ്ണിൽ നിന്നും രൂപപെടുത്തിയത്. മണ്ണിന്റെ എല്ലാ ഗുണവും മനുഷ്യനിലുണ്ട് താനും. എന്നാൽ ഭൂമിയിൽ തുടർ സൃഷ്ടിപ്പ് എങ്ങനെയെന്ന് വ്യക്തമല്ല. ആയത്തിന്റെ അവസാനത്തിൽ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനേയും സൃഷ്ടിപ്പ് വഴി ഉണ്ടാക്കിയിരിക്കുന്നു എന്നത് പഠനവിധേയമാക്കേണ്ടതുണ്ട്, അടുത്ത രക്തബന്ധമുള്ളവരിൽ വിവാഹം നിശിദ്ധമാക്കിയിരിക്കുന്നു, അങ്ങിനെ വൈവാഹിക ബന്ധമുണ്ടായാൽ ജനിതകമായ ഏറെ തകരാറുകൾ ഉണ്ടാകാൻ സാധ്യതകളേറെ ഉണ്ടെന്ന് പഠനങ്ങളിൽ തെളിയിക്കപെട്ടതുമാണ്.

(ഫുർഖാൻ 53) ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറുദിവസങ്ങളില്‍ സൃഷ്ടിച്ചവനത്രെ അവന്‍. എന്നിട്ട്‌ അവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവന്‍. ആകയാല്‍ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട്‌ തന്നെ ചോദിക്കുക.

ഈ ആറു ദിവസം എന്നത് ആറു ഘട്ടങ്ങൾ എന്നു ചില പണ്ഢിതന്മാർ അഭിപ്രായപെടുന്നു. പ്രപഞ്ച സൃഷ്ടിപ്പിനെ കുറിച്ചുള്ള മനുഷ്യന്റെ പഠനം ഇക്കാലത്തും എവിടെയും എത്തിയിട്ടില്ല.

(ഫുർഖാൻ 54) ആകാശത്ത്‌ നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവിടെ അവന്‍ ഒരു വിളക്കും ( സൂര്യന്‍ ) വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു.

ആകാശത്ത് നക്ഷത്രമണ്ഡലങ്ങളുണ്ടാക്കിയവൻ അനുഗ്രഹപൂർണ്ണനാകുന്നു! സൌരയുധത്തിനപ്പുറം എത്രയോ നക്ഷത്ര മണ്ഡലങ്ങൾ ഇന്ന് മനുഷ്യൻ ചെറിയ രീതിയിലെങ്കിലും കണ്ടെത്തിയിരിക്കുന്നു, നിരീക്ഷണങ്ങളും വീക്ഷണങ്ങളുമെല്ലാം അടിസ്ഥാനമാക്കി ഇനിയും ഒട്ടേറെ നക്ഷത്രമണ്ഡലങ്ങൾ കണ്ടെത്താനിരിക്കുന്നു. നക്ഷത്രമണ്ഡലങ്ങളെ കുറിച്ച് ഖുർ‌ആൻ ആയത്ത് ഏത് നൂറ്റാണ്ടിലാണ് അവതരിപ്പിച്ചത് എന്നതോർക്കണം അതിലെ അമാനുഷികത തിരിച്ചറിയാൻ!

സൂര്യനെ പ്രകാശത്തിന്റെ സ്രോതസ്സെന്ന്, വിളക്കെന്ന് പറയാൻ ലോക സൃഷ്ടാവിനെ കഴിയൂ, ചന്ദ്രനെ കുറിച്ച് വിവരിക്കുന്നത് منير എന്നാണ്. അതൊരൂ സയന്റിഫിക്കായ വാക്കാണ്. സൂര്യപ്രകാശത്തെ നേരെ റിഫ്ലക്ട് ചെയ്യുകയല്ല, ഇല്ലുമിനേഷനാണ്, സൂര്യപ്രകാശത്തെ ശോഭിപ്പിക്കുകയാണ് ചെയ്യുന്നത്. അതും സൂര്യനിൽ നിന്നും ലഭിക്കുന്ന പ്രകാശത്തിന്റെ 12 ശതമാനം മാത്രമെ പൂർണ്ണ ചന്ദ്രനുള്ളപ്പോൾ ഭൂമിയിലേക്ക് പതിക്കുന്നത്. 60പതും 90ഉം ശതമാനം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന വിദൂരതകളിലുള്ള വേറെ ഗ്രഹങ്ങളുണ്ട്, അതൊന്നും ഈ ഭൂമിയിലെ ജീവികളെ കാര്യമായി സ്വാധീനിക്കുന്നില്ല. എന്നാൽ ചന്ദ്രശോഭയിൽ ലഭിക്കുന്ന വളിച്ചത്തിന്റെ തോത് കുറച്ച് കൂടിയിരുന്നെങ്കിൽ ജീവജാലങ്ങളുടെ വിശ്രമത്തെ കാര്യമായി ബാധിക്കുമായിരുന്നു. പൂർണ്ണ ചന്ദ്രനുള്ള സമയത്ത് ചിലർക്ക് പൂർണ്ണമായ ഉറക്കം ലഭിക്കില്ലെന്ന് ചില പഠനങ്ങൾ പറയുന്നു. അപ്പോൾ ചന്ദ്രൻ കുറച്ച് കൂടി അടുത്തായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു! എങ്ങിനെയാണ് സൂര്യനെയും ചന്ദ്രനേയും ഭൂമിയിലെ ജീവന് അനുകൂലമാക്കിയിരിക്കുന്നതെന്ന് ആലോചിച്ച് നോക്കൂ!!

(ഫുർഖാൻ 55)        അവന്‍ തന്നെയാണ്‌ രാപകലുകളെ മാറി മാറി വരുന്നതാക്കിയവന്‍. ആലോചിച്ച്‌ മനസ്സിലാക്കാന്‍ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ ( ദൃഷ്ടാന്തമായിരിക്കുവാനാണത്‌. )

എനിക്ക് വളരെ അത്ഭുതം തോന്നിയ മറ്റൊരൂ ഒരായത്താണിത്. ഓരോ ദിനരാത്രങ്ങൾ വ്യത്യസ്തമാക്കിയിരിക്കുന്നു. തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ ഭൂമിയുടെ ഭ്രമണ പഥത്തിലേക്ക് മറ്റൊരൂ ഗ്രഹം വന്നിടിച്ച് ചന്ദ്രനായ് രൂപപെട്ടപ്പോൾ ഭൂമിയുടെ വേഗതയിലുള്ള കറക്കം കുറയുക മാത്രമല്ല, ആ ഇടിയുടെ ഭാഗമായ് ഭൂമിക്ക് ഒരു ടിൽറ്റ് നൽകിയത് പ്രകാരമാണ് നമുക്ക് ഇങ്ങിനെ മാറി മാറി വരുന്ന രാപകലുകളുണ്ടായത്. അതല്ലായിരുന്നെങ്കിൽ എന്നും ഒരു പോലെ വ്യത്യസ്തതയില്ലാത്ത പകലും രാത്രിയും മാറി കൊണ്ടിരിക്കും, എന്നാൽ അതിന് വിഭിന്നമായി രാപകലുകളെ മാറി മാറി വരുന്നതാക്കിയിരിക്കുന്നു. അതുമുഖേന വസന്തകാലമുണ്ട്(Spring), ഗ്രീഷ്മകാലമുണ്ട്(Summer), ശരദ് കാലമുണ്ട്(Autumn), ശിശിരകാലമുണ്ട്(Winter). ഓരോ കാലവും ജീവനു അനുകൂലമായ് പ്രകൃതിയെ സംരക്ഷിക്കുന്നു, ഒന്ന് മറ്റൊന്നിനോട് പരസ്പരം ബന്ധപെട്ടുകൊണ്ട്.

തിരിഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിക്ക് ഒരു ചെറിയ ചെരിവ് നൽകപെട്ടതിനാലാണ് ഇങ്ങിനെ മാറി മാറി വരുന്ന രാപകലുകളെ ലഭിച്ചത്. ഇത് ഭൂമിയുടെ ഉപഗ്രഹമായി ചന്ദ്രൻ സൃഷ്ടിക്കപെട്ടതിനാലാണ് ലഭിച്ചത് എന്ന് ശാസ്ത്ര പഠനങ്ങളിൽ കാണാവുന്നതാണ്.  സൂര്യനേക്കാൾ 400 മടങ്ങ് ചെറുതാണ് ചന്ദ്രൻ, അതുപോലെ തന്നെ സൂര്യനേക്കാൾ 400 മടങ്ങ് ഭൂമിയുടെ അടുത്താണ് ചന്ദ്രൻ. ഈ കണക്ക് യാദൃച്ഛികമാണെന്ന് വിശ്വസിക്കാനാകുമൊ?! ഇത്ര കൃത്യമായ കണക്ക് ചന്ദ്രന് ലഭിച്ചതിനാലാണ് എങ്ങിനെയാണ്? അതുകൊണ്ടല്ലെ സൂര്യഗ്രഹണത്തിൽ വ്യക്തമായും പൂർണ്ണമായും സൂര്യനെ ചന്ദ്രൻ മറയുന്നത്, കൂടുതലുമില്ല, കുറവുമില്ല, അതിരുകൾ വളരെ കൃത്യതയിലാണ് മറക്കപെടുന്നത്. എങ്ങിനെ ഭൂമിക്ക് ഇങ്ങിനെ ഒരു ഉപഗ്രഹം ലഭിച്ചത്? അതും ഭൂമിയെ വളരെ സ്വാധീനിക്കുന്ന വലുപ്പത്തിലുള്ള ഉപഗ്രഹം! ചന്ദ്രന്റെ കാന്തികാകർഷണമാണല്ലൊ  ഭൂമിയിലെ വെള്ളം പൊങ്ങുന്നതും വേലിയേറ്റം സൃഷ്ടിക്കുന്നതും!

ആകാശത്തെ കുറിച്ചും പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചും ഏറെ സൂറത്തുകളിൽ കാണാവുന്നതാണ്. ആകാശമാകട്ടെ നാം അതിനെ ശക്തികൊണ്ട് നിർമ്മിച്ചിരിക്കുന്നു. തീർച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു (ഖുർആൻ 51:47) ഈ ആയത്ത് വികസിക്കുന്ന പ്രപഞ്ചത്തെ കുറിച്ച് സൂചിപ്പിക്കുന്നു.

സൂറത്ത് അൻബിയാഇലെ ചില ആയത്തുകളിലേക്ക് കൂടി (30 മുതൽ 34 വരെ) ഈ അവസരത്തിൽ ശ്രദ്ധയിലേക്ക് കൊണ്ടുവരട്ടെ, കൂടുതലായ് വിഷയത്തിലേക്ക് കടക്കുന്നില്ല, വിവരിക്കുന്നില്ല. പ്രപഞ്ചരഹസ്യങ്ങളിലേക്ക് വിരൽചോണ്ടുന്ന ആയത്തുകളിൽ ചിലത് മാത്രം ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു എന്നുമാത്രം.

(അൻബിയാഅ് 30) ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?

(അൻബിയാഅ് 31) ഭൂമി അവരെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ വഴി കണ്ടെത്തേണ്ടതിനായി അവയില്‍ ( പര്‍വ്വതങ്ങളില്‍ ) നാം വിശാലമായ പാതകള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.

ജിയോഗ്രഫി പഠിച്ചവർക്ക് എളുപ്പത്തിൽ മനസ്സിലാകും, ഭൂമിയുടെ പല സ്ലേറ്റുകളും ചലിച്ചുകൊണ്ടിരിക്കുന്നു എന്നും അതിൽ പർവ്വതങ്ങളുടെ ഘടനയും നിലനിൽ‌പ്പും പഠിക്കേണ്ടതാണ്.

(അൻബിയാഅ് 32) ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്‌. അവരാകട്ടെ അതിലെ ( ആകാശത്തിലെ ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.

സൂര്യനിൽ നിന്നും ഇടക്കുണ്ടാകുന്ന കത്തിയാളൽ (കൊറോണൽ ഇജക്ഷൻ) കാരണം സൂര്യന് പുറത്തേക്ക് വമിക്കുന്നത് വലിയ തോതിലുള്ള താപമാണ്. അതിന്റെ ചെറിയൊരൂ അംശം ഭൂമിയെ സ്പർശിച്ചാൽ തീഗോളമായി മാറും ഭൂമി! ഹിരോഷിമയിൽ പൊട്ടിച്ച ആറ്റം ബോംബിനേക്കാൾ 14 മില്ല്യൺ കൂടുതൽ താപമാണ് ഓരോ കൊറോണൽ ഇജക്ഷൻ വഴി സൂര്യന് പുറത്തേക്ക് മില്ല്യൺ കണക്കിന് മൈലുകളിലേക്ക് വമിക്കുന്നത്. ഭൂമിക്ക് പ്രൊട്ടക്ഷനില്ലായിരുന്നെങ്കിൽ ഒരു ഇജക്ഷൻ മതിയാവും കടലിലെ വെള്ളം വറ്റിപോകാൻ.  ഭൂമിക്ക് ഉപരിതലത്തിലുള്ള സംരക്ഷിത മേല്പുരയാണ് ഭൂമിയെ ഈ പൊട്ടിതെറിയിൽ നിന്നും സംരക്ഷിക്കുന്നത്. രണ്ടു രീതിയിലുള്ള പ്രൊട്ടക്ഷനാണ് ഭൂമിക്ക് ഉള്ളത്, ഒന്ന് പുറത്തേ അതി ശക്തമായ കാന്തിക സംരക്ഷണ മണ്ഢലമുണ്ട്, അതിനെ മറികടന്നത്തുന്നവയെ പ്രതിരോധിക്കാൻ ഒരു സെകന്റ് ലെയർ പ്രൊട്ടക്ഷനുമുണ്ട്, ദ്രുവങ്ങളെ കേന്ദ്രീകരിച്ചുള്ള ഇന്നർ മാഗനറ്റിക് പ്രൊട്ടക്ഷൻ. ഈ സെകന്റ് ലെയർ പ്രൊട്ടക്ഷൻ കാരണമാണ്  നോർത്തും സൌത്തും പോളുകളിൽ എറോറ എന്ന പ്രതിഭാസം നഗ്ന നേത്രത്തിൽ നമുക്ക് കാണാവുന്നത്.

(അൻബിയാഅ് 33) അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി ( സഞ്ചരിച്ചു ) ക്കൊണ്ടിരിക്കുന്നു.

ദൃഷ്ടാന്തങ്ങളിലെ ഓരോ അത്ഭുതങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് പറയുന്നു, അവ ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്ന്! ഏത് കാലത്താണ് സൂര്യൻ ചലിക്കുന്നു എന്ന് കണ്ടെത്തിയത്?! രാത്രിയും പകലും ഈ ചലനത്തിന്റെ ഭാഗമാണ്, സൂര്യൻ മാത്രമല്ല, ചന്ദ്രനും ഈ രാപകലുകളുടെ സൃഷ്ടിപ്പിൽ പങ്കുവഹിക്കുന്നു! ചില കാലങ്ങളിൽ ചില ഭാഗങ്ങളിൽ രാത്രിയുടെ ദൈർഘ്യം കൂടും പകല് കുറയും, മറിച്ചും സംഭവിക്കും. അതൊക്കെ സൂര്യ ചന്ദ്രന്മാരെ പോലെ എല്ലാം ഒരു നിശ്ചിത പഥത്തിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു കൊണ്ടിരിക്കുന്നു!

(അൻബിയാഅ് 34) ( നബിയേ, ) നിനക്ക്‌ മുമ്പ്‌ ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ?

അനശ്വരത വലിയൊരൂ വിഷയമാണ്. ആറോ ടൈമും റിലേറ്റീവ് തിയറിയുടെ അടിസ്ഥാനത്തിൽ രൂപപെടുത്തിയ സ്പേസ് ടൈമും അങ്ങിനെ സമയങ്ങളെ കുറിച്ചുള്ള ആധുനിക പഠനങ്ങളിലും ഇന്ന് എത്തിനിൽക്കുന്നത് ഈ പ്രപഞ്ച സൃഷ്ടിപ്പിന് മുമ്പ് മാത്രമാണ് അനശ്വരത ഉണ്ടായിട്ടുളൂ, ബിഗ്‌ബാഗിന് ശേഷം പ്രപഞ്ച സൃഷ്ടിപ്പിന് ശേഷമുള്ളതൊക്കെ നശ്വരതയാണ് എന്നും അനശ്വരതയെ പ്രാപിക്കാനായാൽ ഭൂതവും ഭാവിയും ഒരുപോലെ കാണാനാവും എന്നും ശാസ്ത്ര പഠനങ്ങളിൽ പറയുമ്പോൾ ശാസ്ത്ര നിരീക്ഷണങ്ങളിൽ നിന്നും രൂപപെടുത്തിയ ബിഗ്ബാങും അതിനു മുമ്പുള്ളവയുമെല്ലാം അറിയുന്നവനായ അനശ്വരനായ സൃഷ്ടാവിന്റെ അറിവിൽ സംഭവിച്ചവയും സംഭവിക്കാനിരിക്കുന്നവയും അറിയുന്നവനാണ് എന്ന പ്രഖ്യാപനം ആർക്കാണുൾക്കോള്ളാതിരിക്കാനാവുക! ഈ പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചുള്ള സൂചനകളും അതിനെ ശരിവെക്കുന്ന ശാസ്ത്ര വസ്തുതകളും നമ്മോട് പറയുന്നത് ഈ പ്രപഞ്ച സൃഷ്ടാവിനെ അംഗീകരിക്കാനും അവന് കീഴ്പെട്ടു ജീവിക്കാനുമാണ്.

എല്ലാ സമർപ്പണവും സൃഷ്ടാവിലേക്ക്. ഹസ്ബുനല്ലാഹ് വനിഅ‌്മൽ വകീൽ

Monday, January 11, 2021

വ്യതിരിക്തമായ സൃഷ്ടിപ്പ്

നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍, അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു. അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ഖുർ‌ആൻ 79: 27-28)

വിശുദ്ധ ഖുർ‌ആനിൽ ഇങ്ങനെ പ്രപഞ്ച സൃഷ്ടിപ്പും അതിലെ ഓരോന്നും സംവിധാനിച്ചതിനെ കുറിച്ചും ഏറെ കണാൻ സാധിക്കുന്നു. അത്തരം ആയത്തുകളുടെ വിവക്ഷ, സൃഷ്ടാവായ ദൈവത്തെ കണ്ടെത്തുക എന്നതാണ്. “നിങ്ങൾ ആലോചിക്കുന്നതിനു വേണ്ടി”, “നിങ്ങൾ ചിന്തിക്കുന്നില്ലെ” തുടങ്ങിയ പ്രയോഗങ്ങൾ ഖുർആനിൽ ഏറെ കാണാം, അവ മനുഷ്യന്റെ ചിന്തയെ തൊട്ടുണർത്താനാണ്.

സൃഷ്ടിക്കുകയും പരിപാലിക്കുകയുമാണ് ദൈവത്തിന്റെ ഒരു പ്രധാന ഗുണം. വിശ്വാസത്തിന്റെ കാതലായ തൌഹീദിനെ മൂന്നായി ആണ് വിഭജിച്ചിട്ടുള്ളത്, തൗഹീദുൽ റുബൂബിയ്യ (രക്ഷാകർതൃത്വത്തിലുള്ള ഏകത്വം), തൗഹീദുൽ ഉലൂഹിയ്യ (ആരാധനയിലെ ഏകത്വം), തൗഹീദുൽ അസ്മാഇ വസ്വിഫാത് (നാമ വിശേഷണങ്ങളിലെ ഏകത്വം). 

തൗഹീദുൽ റുബൂബിയ്യ: സൃഷ്ടിക്കുകയും സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ഉപജീവനം നൽകുകയുമെല്ലാം ചെയ്യുന്നത് അല്ലാഹുവാണ്‌. അതിൽ അവന്‌ യാതൊരു പങ്കുകാരുമില്ല അഥവാ, സൃഷ്ടികളിൽ ആർക്കും അതിന്‌ കഴിവില്ല എന്ന് ദൃഢമായി വിശ്വസിക്കലാണ്‌ തൗഹീദിന്റെ ഈ ഭാഗം. ലോകത്ത് ബഹുദൈവാരാധകരടക്കം ഭൂരിഭാഗം ജനങ്ങളും അംഗീകരിക്കുന്ന കാര്യമാണിത്.

തൌഹീദിന്റെ ഒരു ഗുണമായ “തൌഹീദുൽ റുബൂവിയ്യത്” വിശുദ്ധ ഖുർ‌ആനിലെ ആദ്യത്തെ അദ്ധ്യായത്തിലെ ആദ്യത്തെ ആയത്ത് “സർവ്വ സ്തുതിയും ലോകങ്ങളുടെ സൃഷ്ടാവിനാകുന്നു” എന്നാണ്. 

ഒരു ആശയത്തെ വികസിപ്പിച്ച് മനുഷ്യൻ പല കണ്ടെത്തലുകളും നടത്തുന്നു. അവയെല്ലാം തന്നെ നിലവിലെ സൃഷ്ടിക്കപെട്ടവ കൊണ്ട് രൂപപെടുത്തുന്നതും നിലവിലെ ചില മാതൃകകൾക്കനുസരിച്ചുമാണ്. എന്നാൽ സൃഷ്ടാവിന്റെ സൃഷ്ടിപ്പിലെ പ്രധാന പ്രത്യേകതകളിൽ “മുൻ മാതൃകയില്ലാതെ”, بَديعُ السَّماواتِ وَالأَرضِ (ഖുർആൻ2:117) “അന്യൂനമായ സൃഷ്ടിപ്പ്”, “വ്യവസ്ഥ പ്രകാരം”, “സംരക്ഷണം” തുടങ്ങിയവയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു സൃഷ്ടിപ്പ് ദൈവികമാണ്.

إِنّا كُلَّ شَيءٍ خَلَقناهُ بِقَدَرٍ തീർച്ചയായും ഏത് വസ്തുവേയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു.  (ഖുർ‌ആൻ 54:49). 

ഈ ലോകത്തുള്ള ഏതൊരൂ വസ്തുവും ഒരു വ്യവസ്ഥ പ്രകാരമാണ് എന്നത് ഈ പ്രപഞ്ചത്തിലേ ഓരോന്നിന്റെ സൃഷ്ടിപ്പിലും അതിന്റെ പ്രവർത്തനത്തിലും ഒരു വ്യവസ്ഥയുണ്ട്, ആ ഒരു വ്യവസ്ഥയാണ് പ്രകൃതി നിയമം. 

തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത്‌ ഒരു വ്യവസ്ഥപ്രകാരമാകുന്നു എന്ന ആയത്തിന്റെ തുടർച്ചയായി, അവയെങ്ങനെ സൃഷിക്കപെട്ടു എന്നുപറയുന്നു, وَما أَمرُنا إِلّا واحِدَةٌ كَلَمحٍ بِالبَصَرِ “നമ്മുടെ കല്പന ഒരൊറ്റ പ്രഖ്യാപനം മാത്രമാകുന്നു. കണ്ണിന്റെ ഒരു ഇമവെട്ടൽ പോലെ” (ഖുർ‌ആൻ 54:50) 

ആ സൃഷ്ടിക്കപെട്ടത് പിന്നീട് പല ഘട്ടങ്ങളായ് പല രൂപങ്ങൾ പ്രാപിക്കുന്നു. അതുപോലും ഒരു വ്യവസ്ഥ പ്രകാരമാകുന്നു എന്ന മുൻ‌വാക്യത്തിലൂടെ വായിക്കപെടേണ്ടതാണ്.

ഒരു ഇമവെട്ടാനുള്ള സമയം ഒരു സെകന്റിന്റെ പത്തിലൊന്നാണ്. ഒരു സകെന്റിന്റെ പത്തിലൊന്ന് സമയത്തിനുള്ളിൽ ഈ ലോകത്തുള്ള എല്ലാം രൂപപെടുത്താനാവശ്യമായതെല്ലാം സൃഷ്ടിക്കപെട്ടു!! ബിഗ് ബാംഗ് രൂപപെട്ട ഈ പ്രപഞ്ചം. ഒരു മാതൃകയില്ലാതെ, നിലവിലുള്ള ഒരു വസ്തു ഉപയോഗിച്ച് എന്നുപറയാൻ സാധിക്കാത്ത നിലയിൽ ഒന്നുമില്ലായ്‌മയിൽ നിന്നും ലോകത്തുള്ള എല്ലാം രൂപപെടാൻ അവശ്യമായതെല്ലാം സൃഷ്ടിക്കുകയും അവക്ക് ഒരു വ്യവസ്ഥയും നൽകുകയും ചെയ്തു. ബിഗ് ബാംഗിനു കാരണമായ് ഒന്നും തന്നെയില്ല. ശൂന്യത പോലുമില്ല. ശൂന്യതക്ക് ഒരു സ്പേസ് വേണം, സ്പേസും മാറ്ററും എനർജിയും സമയവും ഇല്ലാതെ, ഒന്നുമില്ലായ്മയിൽ നിന്നും ലോകങ്ങളുടെ നിർമ്മിതിയാണ് ബിഗ്‌ ബാംഗ്. 

ബിഗ് ബാംഗിനു ശേഷം പ്രധാനമായും രണ്ട് ഭാഗങ്ങളായാണ് തിരിക്കുന്നത്. അതിലെ ആദ്യത്തെ ഭാഗമാണ് പ്ലാഗ് ടൈമും ക്വാർക്കുകളുടേയും കോർക്കുകൾ വഴി ആറ്റങ്ങളുടേയും നിർമ്മിതി. അതിനെടുത്ത പ്ലാങ്ക് സമയം എന്നത് ഒരു ഇമവെട്ടുന്ന സമയത്തിനുള്ളിൽ!! ആ സമയത്തിനുള്ളിൽ സ്പേസ്, സമയം, ദ്രവ്യം (മാറ്ററും ഡാർക്ക് മാറ്ററും), ഊർജ്ജം (എനർജ്ജിയും ഡാർക്ക് എനർജ്ജിയും) എന്നിവ സൃഷ്ടിക്കപെട്ടു. ഒരു തവണതന്നെ അനേകം ബിഗ്‌ബാംഗുകൾ സംഭവിക്കുകയും അനേകം ലോകങ്ങൾ നിർമ്മിക്കപെട്ടിട്ടുണ്ടെന്നും പുതിയ ശാസ്ത്ര നിഗമനങ്ങളിൽ കാണാൻ സാധിക്കും.

ഖുർ‌ആൻ പറയുന്നത് കേൾക്കുക, ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍۢ طِبَاقًۭا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَٰنِ مِن تَفَٰوُتٍۢ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍۢ  ഏഴു ആകാശങ്ങളെ ഒന്നിനു മീതെ മറ്റൊന്നായി അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട്‌ വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ? (ഖുർ‌ആൻ 67:3)

أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍۢ طِبَاقًۭا  നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ്‌ അല്ലാഹു ഒന്നിനു മീതെ മറ്റൊന്നായി അടുക്കുകളായിട്ട്‌ ഏഴ്‌ ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌. (ഖുർ‌ആൻ 71:15)

هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًۭا ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبْعَ سَمَٰوَٰتٍۢ ۚ وَهُوَ بِكُلِّ شَىْءٍ عَلِيمٌۭ അവനാണ്‌ നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്‌. പുറമെ ഏഴ്‌ ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട്‌ ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്‌. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖുർ‌ആൻ 2:29)

تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًۭا  ഏഴ്‌ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച്‌ കൊണ്ട്‌ ( അവന്‍റെ ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖുർ‌ആൻ 17:44)

أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍۢ طِبَاقًۭا നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ്‌ അല്ലാഹു അടുക്കുകളായിട്ട്‌ ഏഴ്‌ ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌. (ഖുർ‌ആൻ 7:15)

قُلْ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു? (ഖുർ‌ആൻ 23:86)

وَبَنَيْنَا فَوْقَكُمْ سَبْعًۭا شِدَادًۭا നിങ്ങള്‍ക്ക്‌ മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും (ഖുർ‌ആൻ 78:12)

സമാ‌അ് എന്നത് നമ്മുടെ ഭാഷയിൽ ആകാശം എന്നുപറയുന്നെങ്കിലും അതിനു ലോകം, പ്രപഞ്ചം  എന്നൊക്കെ അർത്ഥങ്ങളുണ്ട്. ആകാശം എന്നത് തന്നെ ഈ പ്രപഞ്ചത്തിന്റെ അതിരുകളായ് കണക്കാക്കിയാൽ ഈ പ്രപഞ്ചത്തെ മൊത്തത്തിൽ ഉൾകൊള്ളുന്നതാണ് ആകാശം. ഭൂമിയും, സൂര്യനും, സോളാർ സിസ്റ്റവും, മിൽക്കിവേയ് ഗാലക്സിയും ഗാലക്സി ക്ലസ്റ്ററുകളും അങ്ങനെ മില്ല്യൺ കണക്കിനു ഗാലക്സികൾ ചേർന്ന ഈ പ്രപഞ്ചവും ഉൾകൊള്ളുന്നതാണ് ആകാശം. അങ്ങനെ പല ആകാശങ്ങളുടെ സൃഷിപ്പിനെ കുറിച്ചാ‍ണ് മുകളിലെ ആയത്തുകളിൽ മുഴുവനും കാണാവുന്നത്. 

ഏഴ് എണ്ണമാകാം, അതല്ലെങ്കിൽ അറബി ഭാഷയിൽ അനേകം എന്നു സൂചിപ്പിക്കാൻ ഏഴ് എന്നത് ഉപയോഗിക്കാറുണ്ട്, ആ നിലയിൽ അനേകം ലോക നിർമ്മിതി ഉണ്ടായിട്ടുണ്ട് എന്നാണ് ഖുർ‌ആനിലെ ആയത്തുകളിൽ നിന്നും മനസ്സിലാക്കാവുന്നത്.

അങ്ങനെ രണ്ടു ഘട്ടങ്ങളിലായി അവയെ അവന്‍ ഏഴു ആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌. فَقَضاهُنَّ سَبعَ سَماواتٍ في يَومَينِ وَأَوحىٰ في كُلِّ سَماءٍ أَمرَها ۚ وَزَيَّنَّا السَّماءَ الدُّنيا بِمَصابيحَ وَحِفظًا ۚ ذٰلِكَ تَقديرُ العَزيزِ العَليمِ  (ഖുർ‌ആൻ 41:12)

മുകളിലെ ആയത്തിലെ “അങ്ങനെ രണ്ടു ഘട്ടങ്ങളിലായി അവയെ അവന്‍ ഏഴു ആകാശങ്ങളാക്കിത്തീര്‍ത്തു” എന്നത് പ്രപഞ്ചങ്ങളുടെ നിർമ്മിതിയിലെ പ്രധാന രണ്ട് ഘട്ടങ്ങളാണ്, അതൊരൂ പക്ഷെ അടിസ്ഥാന ഘടകങ്ങളായ എനർജ്ജി, മാസ്, സ്പേസ്, ടൈം എന്നിവയുടെ നിർമ്മിതിയും ശേഷമുള്ള നിർമ്മിതിയുമാകാം, അതല്ലെങ്കിൽ ആദ്യത്തെ പ്ളാങ്ക് സമയവും അതിന് ശേഷമുള്ള സമയവുമാകാം, കൂടുതൽ പഠനം ആവശ്യമാണ്. ആ ആയത്തിന്റെ അവസാന ഭാഗം നോക്കുക, “സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു എന്നത്!”

ബിഗ്‌ബാംഗിനു ശേഷമുള്ള ലോക നിർമ്മിതിയെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങളിൽ കാണാവുന്നത് നമ്മൾ ജീവിക്കുന്ന ഈ ലോകത്തിൻ്റെ നിർമ്മിതി സംഭവിച്ചത് വളരെ സൂക്ഷ്മമായ ഫൈൻ ട്യൂണിങ്ങോട് കൂടിയാണ്, മാറ്റർ, ഡാർക്ക് മാറ്റർ, എനർജ്ജി, ഡാർക്ക് എനർജ്ജി എന്നിവ സെറ്റ് ചെയ്യപെട്ടത്. അങ്ങനെ സെറ്റ് ചെയ്യപെട്ട ലോകത്തെ ഗാലക്സികളുണ്ടാവുകയുള്ളൂ എന്നാണ് ശാസ്ത്രീയ പഠനം. അതായത് നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് മാത്രമാണ് നക്ഷത്രങ്ങളും ഗാലക്സികളും ഉള്ളൂ, മറ്റു പ്രപഞ്ചങ്ങൾ എനർജ്ജി, ഡാർക്ക് എനർജ്ജി, മാറ്റർ, ഡാർക്ക് മാറ്റർ എന്നിവയുടെ തോത് ശരിയാം വിധം ഫൈൻ ട്യൂൺ അല്ലാത്തതിനാൽ ആ ലോകത്ത് നക്ഷത്രങ്ങളൊന്നും രൂപപെട്ടിട്ടില്ല എന്നാണ് ആധുനിക ശാസ്ത്ര പഠനങ്ങളിൽ ഉള്ളത്. അതുതന്നെയാണ് മുകളിലെ ഖുർ‌ആൻ ആയത്തിലെയും വിവക്ഷ. 

നമ്മുടെ പ്രപഞ്ച നിർമ്മിതിയെ രണ്ട് ഘട്ടങ്ങളായ് കണക്കാക്കാം, റേഡിയേഷൻ ഘട്ടവും ദ്രവ്യഘട്ടവും. റേഡിയേഷൻ ഘട്ടമാണ് ആദ്യം, എനർജ്ജിയുടെ ഘട്ടങ്ങളായ് പ്ലാങ്ക് എപെക്, ഇൻഫ്ലേഷനറി എപെക്, എലക്ട്രോ വീക് എപെക്, ശേഷം ക്വാർക് എപെക്, ഹാർഡ്രോൺ എപെക്, ലെപ്റ്റോൺ എപെക്, ന്യൂക്ലിയർ എപെക് എന്നീ ഘട്ടങ്ങളാണ്. ഈ പ്ലാങ്ക് കാലയളവ് പോയിന്റ് 0 മുതൽ ഏകദേശം 10^-43 സെക്കൻഡ് വരെ നീളുന്നു , പ്ലാങ്ക് സമയം എന്ന നിലയിൽ മാത്രമേ ഇത് അളക്കാൻ കഴിയൂ എന്നതിനാലാണ് ഇതിന് അങ്ങനെ ഒരു പേര് നൽകിയിരിക്കുന്നത്. ദ്രവ്യത്തിന്റെ കടുത്ത ചൂടും സാന്ദ്രതയും കാരണം പ്രപഞ്ചത്തിന്റെ അവസ്ഥ വളരെ അസ്ഥിരമായിരുന്നു, അത് വികസിക്കാനും തണുപ്പിക്കാനും തുടങ്ങി. ദ്രവ്യഘട്ടത്തിൽ അറ്റോമിക് എപെക് ആണ് ആദ്യം, ബിഗ്‌ബാംഗിൽ രൂപം കൊണ്ട് ഏറ്റവും കൂടിയ താപനില 1 ട്രില്ല്യൻ ഡിഗ്രി സെൽ‌ഷ്യസിൽ നിന്നും മില്ല്യൻ സെൽ‌ഷ്യസിലേക്ക് കുറഞ്ഞപ്പോൾ ഐയേണൈസട് ഇൽക്ട്രോണുകൾ ഒരു ന്യൂക്ലിയർ കണ്ടെത്തി ഒരു റീകൊമ്പിനേഷൻ സാധ്യമായി. ആ പ്രോസസ് വഴിയാണ് ഹൈഡ്രജൻ എലമെൻ്റ് രൂപപെടുന്നത്.

ബിഗ് ബാംഗ് വഴി ദ്രവ്യ നിർമ്മിതിയുടെ അടിസ്ഥാന ഘടകങ്ങളായ ക്വാർക്കുകളും ഇലക്ട്രോണുകളും ആണ് സൃഷ്ടിക്കപെട്ടത്. ക്വാർക്കുകൾ ആറ് വിധമുണ്ട്, ക്വാർക്കുകൾ വ്യത്യസ്ത രീതിയിൽ ചേർന്നാണ് ന്യൂട്രോണും (2 അപ് ക്വാർക്കും 1 ഡൌൺ ക്വാർക്കും), പ്രോട്ടോണും (1 അപ് ക്വാർക്കും 3 ഡൌൺ ക്വാർക്കും) ഉണ്ടാകുന്നതും അവ ചേർന്നാണ് ഒരു ആറ്റം രൂപപെട്ടതും. ആറ്റങ്ങൾ രൂപപെട്ട് രണ്ട് ആറ്റങ്ങൾ കൂടി ചേർന്ന് ഹീലിയവും ശേഷം ഒരു ആറ്റം മാത്രമുള്ള മൂലകമായ് ഹൈഡ്രജനും ഉണ്ടായി.

ആദ്യത്തിൽ സൂചിപ്പിച്ചത് പോലെ ബിഗ്‌ബാംഗ് വഴി സ്പേസ് ഉണ്ടായി.. എന്നാൽ എല്ലം ഒട്ടിചേർന്ന ഒന്നായിരുന്നു. അല്ലാഹു വിശുദ്ധ ഖുർ‌ആനിലൂടെ പറയുന്നത് നോക്കുക, “അതിനു പുറമെ അവൻ ആകാശത്തിനു നേർക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നീട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു, “നിങ്ങൾ അനുസരണ പൂർവ്വമോ നിർബന്ധിതമായോ വരിക”. അവ രണ്ടും പറഞ്ഞു, ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. ثُمَّ استَوىٰ إِلَى السَّماءِ وَهِيَ دُخانٌ فَقالَ لَها وَلِلأَرضِ ائتِيا طَوعًا أَو كَرهًا قالَتا أَتَينا طائِعينَ  ഖുർ‌ആൻ 41:11 

വലിയ തോതിൽ ഹൈഡ്രജൻ ഹീലിയ വാതകങ്ങളിൽ ഭീമൻ പുകപടലങ്ങൾ മേഘങ്ങളായ് രൂപം പ്രാപിച്ചു. ഹൈഡ്രജൻ ആറ്റങ്ങൾ പരസ്പരം കൂടിച്ചേർന്ന് അവക്കിടയിൽ വൈദ്യുതകാന്തികശക്തി രൂപം കൊണ്ട് തന്മാത്രകൾക്കിടയിൽ ഗുരുത്വാഗർഷണം വളരെ കൂടുകയും അവ വളരെ സാന്ദ്രതയോടെ തന്മാത്രകളെ ബന്ധിപ്പിക്കുകയു സാന്ദ്രത കൂടി അവിടെ ചൂട് പിടിച്ച് ന്യൂക്ലിയ ഫ്യൂഷൻ ആരംഭിക്കുന്നു, അങ്ങിനെ അതൊരൂ നക്ഷത്രമായി പരിവർത്തനം ചെയ്യപെടുന്നു. അങ്ങനെ അനേകം നക്ഷത്രങ്ങൾ രൂപം കൊണ്ടു. ഫ്യൂഷൻ പ്രതിപ്രവർത്തനം വഴി നക്ഷത്രത്തിന്റെ ഉൾഭാഗത്ത് ഉയർന്ന താപം രൂപപെടുകയും അത് ആറ്റങ്ങളെ കൂട്ടിചേർത്ത് പുതിയ മൂലകങ്ങളെ രൂപപെടുത്തുകയും ചെയ്തു. മൂന്ന് ഹീലിയം ന്യൂക്ലിയസ് ചേർന്നു കാർബണും രണ്ട് കാർബൺ ന്യൂക്ലിയസ് ചേർന്ന് മഗ്നീഷ്യവും അങ്ങനെ സിലികോൺ തുടങ്ങിയ മൂലകങ്ങളുണ്ടായി. സിലികോൺ ന്യൂക്ലിയസ് ചേർന്നാണ് ഭാരം കൂടിയ അയേൺ ഉണ്ടാകുന്നത്. അയേൺ ഭാരം കൂടിയ മൂലകവും അതിന്റെ ന്യൂക്ലിയസിൽ പ്രോട്ടോണും ന്യൂട്രോണും ദൃഢബദ്ധമായി വളരെ ശക്തിയിൽ പരസ്പരം ബന്ധിച്ചിരിക്കുന്നതിനാൽ അയേൺ ന്യൂക്ലിയസിൽ നിന്നും പുതിയ മൂലകങ്ങൾ രൂപം കൊള്ളാതായി. അയേണിനു ശേഷം ഭാരം കൂടിയ മൂലകങ്ങളായ ക്രോമിയം, സിങ്ക്, ഗോൾഡ്, പ്ലാറ്റിനം എന്നിവ ഉണ്ടായിട്ടില്ല. ആ മൂലകങ്ങൾ സൃഷ്ടിക്കപെടുന്നത് നക്ഷത്ര തകർച്ച നേരിട്ട് വലിയ രീതിയിലുള്ള സൂപ്പർ‌നോവ എക്സ്പ്ലോഷൻ വഴിയാണ്.  സൂപ്പർനോവ വൻ സ്ഫോടനം വഴി നക്ഷത്രത്തിനുള്ളിലെ താപത്തേക്കാൾ 300 ഇരട്ടി താപം (8ബില്ല്യൻ ഡിഗ്രി) ഉണ്ടാവുകയും അതുവഴി അയേൺ ന്യൂക്ലിയസ് ചേർന്ന് ബാക്കിയുള്ള ഭാരം കൂടിയ മൂലകങ്ങളായ ക്രോമിയം, സിങ്ക്, ഗോൾഡ്, പ്ലാറ്റിനം തുടങ്ങിയവ രൂപപെടുകയും ചെയ്തു. 

സൂപ്പർ നോവ എൿസ്പ്ലോഷൻ വഴിയാണ് പുതിയ നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം രൂപപെട്ടത്. സ്പേസിൽ ഏത് മൂലകങ്ങൾക്കും മാഗനെറ്റിക് ഫീൽഡ് ഉണ്ടാകുമെന്നതിനാൽ അവ പരസ്പരം അടുത്തുള്ളവയെ ആകർഷിക്കും. സൂപർ നോവ എക്പ്ലോഷൻ വഴി ചിന്നിചിത്രറിയ മൂലകങ്ങൾ പരസ്പരം ആകർഷിച്ച് നക്ഷത്രങ്ങളും ഗ്രഹങ്ങളുമൊക്കെ ഉണ്ടാകുന്നത്. അങ്ങനെ സംഭവിച്ച ഒരു സൂപർനോവ എക്സ്പ്ലോഷൻ വഴി വലിയ തോതിൽ വ്യാപിച്ച ഗ്യാസും പൊടിപടലങ്ങളും നക്ഷത്രങ്ങളും സൂര്യനും ഗ്രഹങ്ങളുമൊക്കെയായി മാറി. ഹൈഡ്രജൻ വാതകം വലിയ ഗുരുത്വാഗർഷണത്തോടെ അടുക്കുകയും ഇലക്ട്രോമാഗനെറ്റിക് ഫീൽഡ് വഴി അവക്ക് ഒരു കോർ രൂപപെടുകയും അതിൽ ന്യൂക്ലിയർ ഫ്യൂഷൻ ആരംഭിച്ച് സൂര്യനായി രൂപപെട്ടു, അതിന്റെ ശക്തമായ കാന്തിക മണ്ഢലത്തിൽ അവക്ക് ചുറ്റും പൊടിപടലങ്ങൾ ചേർന്ന് ഗ്രഹങ്ങളും രൂപം കൊണ്ടു. അയേൺ നിക്കൽ തുടങ്ങിയവ കൂടി ചേർന്നാണ് ഭൂമിയുടെ ആദ്യ ഘട്ടം (കോറ്) രൂപപെടുന്നത്. അതിലേക്ക് സിലികോൺ തുടങ്ങിയ അനേകം മൂലകങ്ങൾ ആകർഷിക്കപെട്ടാണ് ഭൂമിയുണ്ടാകുന്നത്. അതേ പോലെ അനേകം ഗ്രഹങ്ങളും. സൂപ്പർ നോവ എക്പ്ലോഷൻ വഴി മൂലകങ്ങൾ കൂടാതെ വ്യത്യസ്ത മൂലകങ്ങൾ ചേർന്ന പദാർത്ഥങ്ങളും (ജലം) രൂപപെട്ടു. ഭൂമിയുടെ കോറിലേക്ക് ജലവും ആഗിരണം ചെയ്യപെടുകയും ഭൂമിയുടെ ഭാഗമാകുകയും ചെയ്തു. 

ആറ്റങ്ങൾ കൂടിചേർന്ന് ആറ്റങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് ലോകത്തെ എല്ലാ പദാർത്ഥങ്ങളും ഉണ്ടായത്. 26 ആറ്റങ്ങൾ ചേർന്നാൽ ഇരുമ്പും 79 ആറ്റങ്ങൾ കൂടി ചേർന്നാൽ സ്വർണ്ണവും 80 ആറ്റങ്ങൾ ചേർന്നാൽ മെർ‌ക്കുറിയുമായി തീരുന്നു. ഒരു മൂലകത്തിന്റെ ന്യൂക്ലിയസ്സിലുള്ള ആറ്റത്തിന്റെ ഘടനയും എണ്ണത്തിനും അനുസരിച്ചാണ് ലോകത്തെ എല്ലാ മൂലകത്തിന്റെ ഘടനയും സ്വഭാവവും തീരുമാനിക്കപെടുന്നത്. ആറ്റൊമിക് നമ്പർ 47 ആയ സിൽ‌വറും ആറ്റൊമിക് നമ്പർ 79 ആയ സ്വർണ്ണവും സോളിഡ് മറ്റലാണെങ്കിൽ ആറ്റൊമിക് നമ്പർ 35 ആയ ബ്രോമിനും ആറ്റൊമിക് നമ്പർ 80 ആയ മെർക്കുറി ലിക്യുഡ് അവസ്ഥയിലാണ് ആണ്. അപ്പോൾ ആറ്റങ്ങളുടെ എണ്ണത്തിൽ മാത്രമല്ല അതിന്റെ സ്വഭാവം നിർണ്ണയിക്കുന്നത്. 

സ്വർണ്ണത്തെക്കാൾ ഒരു ആറ്റം കൂടിയ മെർക്കുറിയുടെ കോർ സ്വർണ്ണത്തെ പോലെ അത്ര ദൃഢതയിലുള്ളതല്ല, ഒരു മെറ്റലാണെങ്കിലും അത് ദ്രാവകരൂപത്തിലാണ്. അപ്പോൾ ലോകത്തെ ഓരോ മൂലകങ്ങളും ഒരു പ്രത്യേകതയോടെ രൂപപെട്ടതാണ് എന്നുമനസ്സിലാക്കാം. എന്തുകൊണ്ട് സ്വർണ്ണത്തിന്റെ അതേ ന്യൂക്ലിയസിനെ പോലെ മെർക്കുറിയുടെ ന്യൂക്ലിയസിലെ ന്യൂട്രോണും പ്രോട്ടോണും ചേർന്നില്ല, എന്തുകൊണ്ട് മെർക്കുറിയുടെ അതേ പോലെ ആറ്റങ്ങളുള്ളതും ന്യൂക്ലിയ ശക്തമായതുമായ മറ്റൊരൂ മൂലകം രൂപപെട്ടില്ല?  ഈ ലോകത്തുള്ള ഓരോ മൂലകങ്ങളും എങ്ങിനെ ആയിരിക്കണമെന്നും അതിന്റെ ഗുണവും സ്വഭാവവുമെല്ലാം വളരെ വ്യക്തമായ് നിർണ്ണയിക്കപെട്ടതായ് സൃഷ്ടിക്കപെട്ടു എന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ.

ഈ ലോകത്തുള്ള എല്ലാ മൂലകങ്ങളും ക്വാർക്ക് എന്ന അടിസ്ഥാന വസ്തുവിൽ നിന്ന് രൂപം കൊണ്ടതാണെങ്കിലും അവ വ്യതിരിക്തമായ മൂലകങ്ങളായി നില നിൽക്കുന്നു, വ്യത്യസ്ത  മൂലകങ്ങൾ ചേർന്ന് പല വസ്തുക്കളും രൂപപെടുന്നു, അവർക്കും വ്യതിരിക്തമായ സ്വഭാവ ഗുണങ്ങളുമുണ്ട്. അതേ പോലെ തന്നെ ജൈവലോകത്തുള്ള ഓരോന്നും ജൈവ കണങ്ങൾ ചേർന്ന് വ്യതിരിക്തമായ് സൃഷ്ടിക്കപെട്ടു. നിലവിലെ 118 മൂലകങ്ങളോരോന്നും വ്യത്യാസപെട്ടിരിക്കുന്നു, മെർക്കുറിയും സ്വർണ്ണവും അടുത്ത മൂലകങ്ങളാണെങ്കിലും വ്യത്യാസപെട്ടിരിക്കുന്നത് പോലെ തന്നെ ജൈവ ലോകത്തും ഓരോന്നും വ്യത്യാസപെട്ടിരിക്കുന്നു.

ജൈവ ജീവികൾ, ജിന്നുകൾ (തീയ് കൊണ്ട്), മലക്കുകൾ (പ്രകാശം കൊണ്ട്) എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ജീവനുള്ള സൃഷ്ടിപ്പിനെ കുറിച്ചാണ് ഖുർ‌ആനിൽ ഉള്ളത്. ഭൂമിയിലുള്ള നമ്മൾ കാണുന്നതെല്ലാം ജൈവകണങ്ങളാൽ സൃഷ്ടിക്കപെട്ടതാണ്. അതിൽ മനുഷ്യന്റെ ആദ്യത്തെ മോഡൽ സൃഷ്ടിക്കപെട്ടത് മുട്ടിയാൽ മുഴങ്ങുന്ന കളിമണ്ണ്കൊണ്ടാണ്. പിന്നീട് മനുഷ്യൻ ഭൂമിയിലെത്തിയത് എങ്ങനെയാണെന്ന് ഖുർ‌ആനിൽ വ്യക്തമായി പ്രസ്താവിക്കപെട്ടിട്ടില്ല. എന്നാൽ ജീവനുള്ള എല്ലാത്തിനേയും സൃഷ്ടിച്ചത് വെള്ളത്തിൽ നിന്നാണെന്ന് ഖു‌ർ‌ആനിലുണ്ട്. കൂടാതെ, ലോകത്തുള്ളവയെല്ലാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാണെന്നും ഉണ്ട്.  തീർച്ചയായും ഏത് വസ്തുവേയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു. إِنّا كُلَّ شَيءٍ خَلَقناهُ بِقَدَرٍ (ഖുർ‌ആൻ 54: 49). 

ഈ ലോകത്തിന്റെ നിർമ്മിതി, അതിന്റെ ഓരോഘട്ടങ്ങൾ എല്ലാം ഒരു വ്യവസ്ഥ പ്രകാരമാണ്. ശേഷം ഭൂമിയുടെ സൃഷ്ടിപ്പും [ നീ പറയുക: രണ്ടു ഘട്ടങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌. 

“ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല” എന്ന് പറയുന്നതില്‍ നിന്ന് ഓരോ സ്രിഷ്ടിപ്പിന്റെ പിന്നിലും കൃത്യമായ ഉദ്ദേശം ഉണ്ടെന്നും വ്യക്തം. തന്റെ സൃഷ്ടിപ്പ് തീര്‍ത്തും കുറ്റമറ്റതും വിശിഷ്ടവും ആണെന്നും അല്ലാഹു പറയുന്നു. (“സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍”).

തുടരും.

Friday, September 26, 2014

വിനോദവാർത്തകൾ വിലയ്ക്കു വാങ്ങുന്നവർ

"And of mankind is he who purchases idle talks to mislead (men) from the path of Allaah..." [Luqmaan 31:6]. ഇതിൽ പറഞ്ഞത് “യാതൊരു അറിവുമില്ലാതെ ദൈവമാർത്തിൽ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീർക്കുവാനും വേണ്ടി വിനോദവാർത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാർക്കാണ് അപമാനകരമായ ശിക്ഷയുള്ളത്.“  ഈ ആയത്തിനെ എന്തിനാണ് മ്യൂസിലേക്ക് ചുരുക്കികെട്ടുന്നത്? എല്ലാത്തിലും ഹറാമും ഹലാലും ഉണ്ട്.

അവർ ഒരു കച്ചവടമോ വിനോദമോ കണ്ടാൽ അവയുടെ അടുത്തേക്ക് പിരിഞ്ഞ് പോകുകയും നിന്നനിൽപിൽ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്. നീ പറയുക: അല്ലാഹുവിന്റെ അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനാകുന്നു. ഖുർആൻ, ജുമുഅ: 11, ഇവിടെ കച്ചവടത്തിന്റെ കൂടെയാണ് അല്ലാഹു വിനോദത്തെ ചേർത്തുപറഞ്ഞിരിക്കുന്നത്. ഒരു ഹലാലിന്റെ കൂടെ ഹറാമും ചേർത്തുപറയാറില്ല, കച്ചവടം ഹലാലാണ് എന്നതിൽ ആർക്കും എതിരഭിപ്രായമില്ലല്ലൊ. അപ്പോൾ വിനോദത്തെ വിലക്കുമാങ്ങുന്നവർ എന്നതിന്റെ ഉദ്ദേശ്യം അത് ദൈവമാർഗത്തിൽ നിന്നും തെറ്റിച്ചു കളയുന്നതും പരിഹാസ്യമാക്കുന്നതും എന്ന് സൂറത്തുൽ ലുഖ്‌മാനിലെ ആയത്തിൽ തന്നെ വ്യക്തമാക്കപെട്ടതാണ്.

കവിതകൾ:
കവിതയെ ഖുർആൻ വിമർശിച്ചിട്ടുണ്ട്, അത് അല്ലാഹുവിന്റെ ആയത്തുകളെ പരിഹാസമാക്കുന്ന കവിതകളെ കുറിച്ചാണ്. “കവികളാകട്ടെ, ദുർമാർഗികളാകുന്നു അവരെ പിൻപറ്റുന്നത്. സൂറത്ത് ശുഅറാഅ് (കവികൾ) :224, ഈ ആയത്തിൽ ആക്ഷേപിക്കുന്നത് ദുർമാർഗികളായ കവികളെയാണ്. കാൽപനിക വര്ണടനയുള്ള കവിതകളൊക്കെ ദുഷിച്ചതാണെന്നല്ല ഇതിൽ നിന്ന്‌ ഗ്രഹിക്കാവുന്നത്‌, തുടർ ആയത്തിൽ അത് വ്യകത്മാണ്.  അറേബ്യയിലുണ്ടായിരുന്ന പ്രശസ്ത കവി കഅ്ബുബ്നു സുഹൈർ തന്റെ വാഗ്വിലാസത്തിന്റെ വാൾമുനകൊണ്ട് പ്രവാചകനെ കുത്തി നോവിച്ചു, മക്കാവിജയ ശേഷം ഇനി പ്രവാചകനിൽ അഭയംതേടുകയല്ലാതെ രക്ഷിയില്ലെന്ന് കണ്ടു വേഷപ്രച്ഛന്നനായി നബിയുടെ സദസ്സിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട്. ‘ബാനത് സുആദ്‘ എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രവാചക കീർത്തനകാവ്യം അദ്ദേഹം പരസ്യമായി ആലപിച്ചു ഇസ്ലാം സ്വീകരിച്ചു. നബി സന്തുഷ്ടനായി അദ്ദേഹത്തിനഭയം നൽകി. മനോഹരമായ ഈ പ്രവാചക മദ്ഹ് ഗാനം ഭാഷാപഠിതാക്കൾക്ക് ഇന്നും ഒന്നാന്തരം സാഹിത്യകൃതിയാണ്. ബാനത്‌ സുഊദു എന്ന കാവ്യത്തിന്റെ ആദ്യ വരിതന്നെ കാമുകിയെ സംബന്ധിച്ച കാൽപനിക വർണ്ണനയാണ്‌. എന്നിട്ടും നബി(സ) അദ്ദഹേത്തെ അഭിനന്ദിക്കുകയാണുണ്ടായത്‌. പ്രവാചക സദസ്സിൽ നിന്നംഗീകാരം ലഭിച്ചതിനെക്കാൾ നല്ല പ്രവാചക മദ്ഹ് വേറെയില്ലല്ലോ, എന്നീട്ടും നബി അംഗീകരിച്ച ഒരു കീർത്തന കാവ്യമായി പുണ്യത്തിനു പാരായണം ചെയ്തിട്ടില്ല, ചെയ്യാവതുമല്ല. പക്ഷെ ഇസ്ലാം അത്തരം കവിതകളെ നിരുത്സാഹപെടുത്തുന്നില്ല. ബുആസ്‌ യുദ്ധത്തിൽ കൊല്ലപ്പെട്ട പൂര്വിലകരെ വാഴ്‌ത്തുന്ന കവിത തന്റെ വീട്ടിൽ വെച്ചു ചൊല്ലിക്കൊള്ളാന്‍ നബി(സ) അനുവദിച്ചുവെന്ന്‌ പ്രാമാണികമായ ഹദീസ് ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്.

കവിതയിൽ നല്ലതും ചീത്തയും. നല്ലതു പ്രോത്സാഹിപ്പിക്കുകയും ചീത്തയെ എതിര്ക്കു കയും ചെയ്തു. കവിതയെ കുറിച്ചു നബി(സ) പറഞ്ഞു: ”അതു ഒരിനം ഭാഷണമാണ്. അതില്‍ നല്ലതു നല്ലതു തന്നെ. ചീത്ത ചീത്തയും. (ദാറഖുത്‌നി, ഹാകിം, ബൈഹഖി) ”കവിതയില്‍ തത്വജ്ഞാനമുണ്ട്. സാഹിത്യത്തിൽ ഇന്ദ്രജാലവുമുണ്ട്.” (ബുഖാരി, മുസ്‌ലിം) സാഹിത്യ സംപുഷ്ടവും ആശയ പ്രധാനവുമായ നല്ല കവിതകൾക്ക് നബി(സ) അംഗീകാരം നൽകിയതിനു ധാരാളം രേഖകളുണ്ട്. പ്രമുഖ സ്വഹാബി ശരീദ്(റ) ഒരു ദിവസം നബി(സ)യുടെ സഹയാത്രികനായി വാഹനപ്പുറത്തു പോകുമ്പോള്‍ അവിടുന്നു ചോദിച്ചു: ”ഉമയ്യത്തുബ്‌നു അബീസ്വല്ത്തി ന്റെ കവിതകള്‍ വല്ലതും നിന്റെ വശത്തുണ്ടോ?” ഉണ്ടെന്നദ്ദേഹം മറുപടി പറഞ്ഞു. ”എങ്കില്‍ വരട്ടെ” -നബി(സ) പറഞ്ഞു. ഒരു വരി പാടിക്കേൾപ്പിച്ചപ്പോൾ വീണ്ടും വരട്ടെ എന്നു പറഞ്ഞു. അങ്ങനെ നൂറുവരികള്‍ കേൾപ്പിക്കുകയുണ്ടായി (മുസ്‌ലിം). നല്ല പാട്ട്, കവിത എന്നിവ രചിക്കുന്നതും ശ്രദ്ധിച്ചു കേൾക്കുന്നതും അനുവദനീയമാണ്. 

ഉപദ്രവകരമായ ആക്ഷേപം, അസത്യകാര്യങ്ങള്‍ പറഞ്ഞു പ്രശംസിക്കൽ, അന്യസ്ത്രീയെ വ്യക്തിപരമായി വര്ണിപക്കൽ ഭാര്യയുടെ ഗോപ്യമായ ശരീരഭാഗങ്ങളെയൊ ദാമ്പത്യ രഹസ്യങ്ങളോ അവൾക്കു  വിഷമം നേരിടുന്നവിധം വർണ്ണിക്കൽ, കൗമാരപ്രായത്തിലുള്ള സുന്ദരനെ വർണ്ണിക്കൽ, നരകാവകാശിയെന്ന് ഉറപ്പില്ലാത്തവനെ വ്യക്തിപരമായി ശപിക്കൽ എന്നിവയടങ്ങിയ കവിതയും ഗാനവും രചിക്കലും പാടലും ശ്രദ്ധിച്ചുകേൾക്കലും നിഷിദ്ധമാണ്. (ഇമാം മാവർദി(റ):തുഹ്ഫ 10/223). 

കഥകൾ:
ഇന്നത്തേതു പോലുള്ള ചെറുകഥകളോ നോവലുകളോ നബി(സ)യുടെ കാലത്ത്‌ ഉണ്ടായിരുന്നില്ല. എന്നാലും അക്കാലത്ത്‌ പലതരം കഥകൾ അറബികള്ക്കിനടയിൽ പ്രചരിച്ചിരുന്നു. അവയിൽ ചിലത്‌ അവരുടെ പൂര്വി്കര്ക്കി ടയിൽ നടന്ന യുദ്ധങ്ങളുടെ കഥകളായിരുന്നു. ചിലത്‌ യഥാര്ഥലത്തിൽ നടന്ന സംഭവങ്ങളുടെ വിവരണമായിരുന്നു. ചില കഥനങ്ങൾ കുറച്ചൊക്കെ അതിശയോക്തി കലര്ന്നരതായിരുന്നു. ചിലതാകട്ടെ അസാത്വീര്‍ (കെട്ടുകഥകൾ/ഐതിഹ്യങ്ങൾ) എന്ന വിഭാഗത്തിൽ പെട്ടവയും. ഇത്തരം കഥകൾ കേള്ക്കു കയോ പറയുകയോ ചെയ്യരുതെന്ന്‌ നബി(സ) കര്ശപനമായി വിലക്കിയതായി പ്രാമാണികമായ ഹദീസുകളിൽ കാണുന്നില്ല. സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യം സംഭവിച്ചുവെന്ന്‌ ധരിപ്പിക്കാനോ വിശ്വസിപ്പിക്കാനോ ഉദ്ദേശിച്ച്‌ പറയുന്നതാണ്‌ കള്ളം. കഥ, കവിത തുടങ്ങിയ കാല്‌പനിക സാഹിത്യങ്ങളിൽ, ഇല്ലാത്തത്‌ ഉണ്ടെന്ന്‌ വിശ്വസിപ്പിക്കുക എന്ന ഉദ്ദേശ്യമില്ല. അത്‌ കേവലം ഭാവനയുടെ ആവിഷ്‌കാരം മാത്രമാണെന്ന്‌ അതിനെക്കുറിച്ച്‌ ധാരണയുള്ളവര്ക്കെ ല്ലാം അറിയാം.

അഭ്യാസ പ്രകടനങ്ങൾ:
ആഇശ(റ) നിവേദനം: “ഒരു ദിവസം നബി(സ) എന്റെ മുറിയുടെ വാതിൽക്കൽ നിൽക്കുന്നത്‌ ഞാന്‍ കണ്ടു. അബ്‌സീനിയക്കാർ അന്നേരം പള്ളിയിൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. തിരുമേനി(സ) തട്ടംകൊണ്ട്‌ അവർ എന്നെ കാണാതെ മറച്ചു. ഞാന്‍ അവരുടെ കളി നോക്കിക്കൊണ്ടിരുന്നു.“ അതൊരു പെരുന്നാൾ ദിവസമായിരുന്നു. (ബുഖാരി)


സംഗീതം:
ഇസ്ലാമിൽ സംഗീതത്തിന് അംഗീകാരമുണ്ട്, എന്നാൽ ഏറെ നിയന്ത്രണങ്ങളുണ്ട്. അറേബ്യയിൽ അന്നുണ്ടായിരുന്ന സംഗീത ഉപകരണങ്ങൾ എന്തൊക്കെയായിരുന്നു എന്നും അതിൽ ഏത് ഉപകരണങ്ങൾക്ക് നിയന്ത്രണമുണ്ടായത് എന്നും പരിശോധിക്കുകയാണെങ്കിൽ ചിത്രം ഏറെ വ്യക്തമാക്കപെടും. ഇസ്ലാമിക ലോകത്തുള്ള പണ്ഢിതന്മാരുടെ ഉദ്ദരണികളിൽ സംഗീതത്തിലെ ഹറാമും ഹലാലും വേര്തി്രിക്കുന്ന കര്മ ശാസ്ത്രരീതികൾ പരിശോധിക്കുമ്പോഴും കൃത്യമായ ഒരു ചിത്രം ലഭിക്കുകയില്ല. കാരണം, ഉപകരണങ്ങളുടെ ഭൗതികരൂപത്തെ അടിസ്ഥാനപ്പെടുത്തിയാണ് അവയെ നിർവചിക്കുന്നത്. ഉദാഹരണത്തിന് മധ്യവശം ഉള്ളിലേക്ക് വളഞ്ഞ ഉപകരണത്തിൽ നിന്നുള്ള ശബ്ദം ഹറാം, നിരന്ന പ്രതലത്തിൽ നിന്നുള്ളത് ഹലാല്‍ എന്നിങ്ങനെ. അതിനൊപ്പം സംഗീതം നിര്വനഹിക്കുന്ന ദൗത്യത്തെ ആശ്രയിച്ചും അതിന്റെ നിഷിദ്ധാനുമതികൾ വിശദീകരിക്കപ്പെടാറുണ്ട്.

മക്കയില്‍ നിന്ന് പലായനം ചെയ്ത് നബിയും സഹചാരി അബൂബക്കറും മദീനയിലെത്തുമ്പോൾ അവിടുത്തെ പെണ്കുകട്ടികൾ പാട്ടുപാടിയും ദഫ്മുട്ടിയുമാണ് അവരെ സ്വീകരിച്ചത്. അതേസമയം ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിയുന്ന തരത്തിലുള്ള കവിതയും സംഗീതവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.

ആഇശ(റ) പറയുന്നു: “അബൂബക്കർ(റ) കടന്നുവന്നു. അയ്യാമുത്തശ്‌രീഖിന്റെ ദിവസങ്ങളിലായിരുന്നു അത്‌. അപ്പോൾ രണ്ടു പെണ്കുറട്ടികൾ ദഫ്‌മുട്ടി പാടുന്നുണ്ടായിരുന്നു. ബുആസ്‌-ഔസും ഖസ്‌റജും ഏറ്റുമുട്ടിയ- യുദ്ധ ദിവസം അന്സ്വാറുകൾ പരസ്‌പരം അഭിമാനം പ്രകടിപ്പിച്ചു പാടിയ ഗാനങ്ങളായിരുന്നു അവ. നബി(സ) തന്റെ വസ്‌ത്രം കൊണ്ട്‌ പുതച്ചിരിക്കുകയായിരുന്നു. അവിടെ കടന്നുവന്ന അബൂബക്കർ(റ) അവർ രണ്ടുപേരെയും കണ്ണുരുട്ടി വിരട്ടി. അപ്പോൾ നബി(സ) മുഖം പുറത്തുകാട്ടി പറഞ്ഞു: താങ്കൾ അവരെ അവരുടെ പാട്ടിനുവിട്ടേക്കുക. ഇത്‌ നമ്മുടെ ആഘോഷദിവസമല്ലേ.“ (ബുഖാരി, മുസ്‌ലിം).

സാഇബുബ്‌നിൽ യസീദ് പറയുന്നു: നബി(സ)യുടെ അടുത്ത് ഒരു സ്ത്രീ വന്നു. അപ്പോൾ നബി(സ) ആഇശയോട് ചോദിച്ചു: ഇവള്‍ ആരാണെന്ന് നിനക്കറിയാമോ? ഇല്ലായെന്ന് ആഇശ(റ) മറുപടി പറഞ്ഞു. അപ്പോൾ നബി(സ) പറഞ്ഞു: ഇവർ ഇന്ന ഗോത്രക്കാരുടെ ഗായികയാണ്. നിനക്കവളെ കേള്ക്ക്ണമോ? വേണമെന്ന് ആഇശ(റ) മറുപടി പറഞ്ഞപ്പോൾ നബി(സ) അവർക്ക്  ഒരു സംഗീതോപകരണം നൽകി, അവൾ അതുപയോഗിച്ച് പാട്ടുപാടുകയും ചെയ്തു (അഹ്മദ്). ബുറൈദ അൽ അസ്‌ലമിയില്നിെന്ന് നിവേദനം: നബി(സ) ഒരു യുദ്ധത്തിന് ശേഷം തിരിച്ചുവരികയായിരുന്നു. അപ്പോൾ ഒരു കറുത്ത വനിത പറഞ്ഞു: ദൈവദൂതരേ, അല്ലാഹു താങ്കളെ സുരക്ഷിതനായി തിരിച്ചെത്തിച്ചാൽ താങ്കള്ക്ക്ന മുന്നിൽ ദഫ്ഫ് മുട്ടി പാടുമെന്ന് ഞാന്‍ നേര്ച്ചുയാക്കിയിട്ടുണ്ട്. അപ്പോൾ തിരുമേനി അവളോടു പറഞ്ഞു: നീ നേര്ച്ചുയാക്കിയിട്ടുണ്ടെങ്കിൽ കൊട്ടിപ്പാടിക്കൊള്ളൂ. ഇല്ലെങ്കിൽ വേണ്ട. അപ്പോളവർ കൊട്ടിപ്പാടാന്‍ തുടങ്ങി (തുർമുദി).

അബൂമൂസ(റ)യിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) അദ്ദേഹത്തോട് (അദ്ദേഹത്തിന്റെ ശ്രവണസുന്ദരമായ ഖുർആൻ പാരായണത്തെ അഭിനന്ദിച്ചു കൊണ്ട്) പറഞ്ഞു: "അബൂമൂസാ, താങ്കൾക്ക് ദാവൂദ് നബിയുടെ കുടുംബത്തിനു കിട്ടിയത് പോലെ സംഗീതോപകരണം (മിസ്മാർ) കിട്ടിയിട്ടുണ്ടല്ലോ." (ബുഖാരി, Volume 6, Book 61, Number 568) നിവേദനം ചെയ്ത ഒരു ഹദീസില്‍ ആഇശ പറയുന്നു: ഞാന്‍ ഒരു സ്ത്രീയെ അൻസാരിയുടെ മണവാട്ടിയായി ഒരുക്കി അയച്ചു. അപ്പോൾ തിരുമേനി ചോദിച്ചു: "ആഇശാ, അവരുടെ കൂടെ നേരമ്പോക്കിന് ഒന്നുമുണ്ടായിരുന്നില്ലേ? അൻസ്വാറുകൾക്ക്  നേരമ്പോക്ക് ഇഷ്ടമാണ്.'' (ബുഖാരി, അഹ്മദ്)

സംഗീതത്തിന്റെ വിഷയത്തിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അഭിപ്രായ വ്യത്യാസമനുസരിച്ച് അവരുടെ പെരുമാറ്റത്തിലും മാറ്റം കാണും. ചിലർ എല്ലാതരം സംഗീതവും കേൾക്കും . അതൊക്കെ അല്ലാഹു അനുവദിച്ച നല്ല കാര്യമാണന്ന് പറയുന്നു. ചിലർ സംഗീതം കേൾക്കുമ്പോൾ തന്നെ റേഡിയോ ഓഫ് ചെയ്യും. അല്ലെങ്കിൽ ചെവിപൊത്തിപ്പിടിച്ച് പറയും: 'സംഗീതം പിശാചിന്റെ കുഴലൂത്താണ്. അനാവശ്യവുമാണ്. അത് ദൈവസ്മരണയിൽ നിന്നും നമസ്കാരത്തിൽ നിന്നും മനുഷ്യന്റെ ശ്രദ്ധ തിരിക്കും.' പാടുന്നത് സ്ത്രീയാണെങ്കിൽ പറയാനുമില്ല. അവരുടെ അഭിപ്രായത്തിൽ സ്ത്രീയുടെ ശബ്ദം ‏‏‏‏‏‏‏ സംഗീതമില്ലാതെ തന്നെ ‏‏‏‏‏ ഔറത്താ(നഗ്നത)കുന്നു. അപ്പോൾ സംഗീതത്തോടുകൂടിയാണെങ്കിൽ പറയാനുമില്ല. അതിന് ഖുര്ആെനിന്റെയും ഹദീസിന്റെയും തെളിവ് ഉദ്ധരിക്കുകയും ചെയ്യും.

ഇവരിൽ ചിലർ ഏതുതരം സംഗീതത്തെയും എതിർക്കുന്നവരാണ്. വാർത്തകൾക്ക് മുമ്പുള്ള ടൈറ്റിൽ മ്യൂസിക്, മൊബൈൽ ടോണുകൾ, അലാറം തുടങ്ങിയവ പോലും തെറ്റാണെന്ന് കരുതുന്നു.

മൂന്നാമതൊരു വിഭാഗം ഇവ രണ്ടിനും ഇടയിലുള്ളവരാണ്. അവർ ഇരുവശത്തേക്കും ചായും. ഗൌരവതരമായ ഈ വിഷയത്തിൽ പണ്ഡിതന്മാരിൽ നിന്ന് അവർ യുക്തമായ തീരുമാനം പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇത് മനുഷ്യരുടെ വികാരവും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടകാര്യവുമാണ്. ദൃശ്യശ്രാവ്യ മാധ്യമങ്ങൾ ജനങ്ങളുടെ വീടുകളില്‍ പ്രവേശിക്കുകയും മനുഷ്യർ നിര്ബെന്ധിതരായോ അല്ലാതെയോ അതിലെ പാട്ടും സംഗീതവും കേൾക്കാൻ ഇടയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

അസഭ്യം, അധാർമികത, പ്രേരിപ്പിക്കൽ എന്നീ കാര്യങ്ങൾ ഉൾക്കൊള്ളുന്ന എല്ലാ ഗാനവും ഹറാമാണെന്ന് അവർ യോജിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നു. കാരണം ഗാനം കേവലം വാക്കാണ്. അതിലെ നന്മ നന്മയും തിന്മ തിന്മയുമാണ്. ഹറാം ഉൾകൊള്ളുന്ന എല്ലാ വാക്കും ഹറാമാണ്. അപ്പോള്‍ അതിൽ വൃത്തവും രാഗവും ആകർഷണീയതയും ഉണ്ടാകുമ്പോൾ ഏതായാലും ഹറാമായിരിക്കും. എന്നാൽ ഉപകരണവും ദുഃസ്വാധീനവുമില്ലാത്ത പ്രകൃതിപരമായ ഗാനം ഹലാലാണെന്ന കാര്യത്തിൽ അവർ യോജിച്ചിരിക്കുന്നു. സന്തോഷാവസരങ്ങളിൽ സ്ത്രീ, അന്യപുരുഷന്മാരുടെ സാന്നിദ്ധ്യത്തിൽ പാടരുത് എന്ന നിബന്ധനയോടെ അതുപയോഗിക്കാം. കല്യാണം, യാത്ര കഴിഞ്ഞു തിരിച്ചുവരിക, പെരുന്നാൾ സുദിനങ്ങൾ എന്നിങ്ങനെ.

എന്നാൽ ഇതല്ലാത്ത സംഗീതങ്ങളുടെ കാര്യത്തിൽ അവർ ഭിന്നിച്ചിരിക്കുന്നു. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയും അല്ലാതെയുമുള്ള എല്ലാ ഗാനങ്ങളും ചിലർ നിരുപാധികം അനുവദനീയമാക്കിയിരിക്കുന്നു. മാത്രമല്ല, അത് അഭികാമ്യമാണെന്നുകൂടി അവര്‍ അഭിപ്രായപ്പെടുന്നു. ചിലർ ഉപകരണത്തോടുകൂടി പാടരുതെന്നും ഉപകരണമില്ലാതെ അനുവദനീയമാണെന്നും പറയുന്നു. ചിലർ ഉപകരണമില്ലാതെയും ഉപകരണത്തോടുകൂടിയും ഹറാമാണെന്ന് പറഞ്ഞിരിക്കുന്നു. മാത്രമല്ല, അത് വന്പാപപത്തിൽ പെടുന്നതാണെന്നും പറഞ്ഞിരിക്കുന്നു.

ഹലാലാണ് അടിസ്ഥാനം
എല്ലാ കാര്യത്തിലും അടിസ്ഥാന നിയമം 'ഹലാല്‍' എന്നതാകുന്നു. ഖുർആനാണ് അതിന് തെളിവ്: "അവനാണ് നിങ്ങള്ക്ക്യ ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്'' (അല്ബ്ഖറ: 29). ഖുർആനിലോ ഹദീസിലോ ഇജ്മാഇലോ വ്യക്തമായി വിവരിക്കാത്ത ഒരു കാര്യം ഹറാമാണെന്ന് പറയാവതല്ല. മറിച്ചാണെങ്കിൽ അത് അനുവദനീയതയുടെ വിശാലമായ വൃത്തത്തിൽ പെടുന്നതാണ്. അല്ലാഹു പറയുന്നു: "നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത് അവന്‍ നിങ്ങൾക്ക് വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങൾ (തിന്നുവാൻ) നിർബന്ധിതരായിത്തീരുന്നതൊഴികെ.'' (അൽ അൻഫാൽ: 119)

നബി(സ) പറഞ്ഞു: "അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ ഹലാലാക്കിയത് ഹലാലാകുന്നു. ഹറാമാക്കിയത് ഹറാമുമാകുന്നു. മൌനം പൂണ്ടത് അനുവദനീയമാകുന്നു. അതുകൊണ്ട് നിങ്ങൾ അല്ലാഹുവില്നിനന്ന് അവന്‍ അനുവദിനീയമാക്കിയത് സ്വീകരിക്കുക. അല്ലാഹു ഒരു കാര്യവും വിസ്മരിക്കുന്നതല്ല.''എന്നിട്ട് തിരുമേനി ഓതി: "നിന്റെ രക്ഷിതാവ് മറക്കുന്നവനല്ല.'' (മറിയം:64)

തിരുമേനി വീണ്ടും പറഞ്ഞു: "നിശ്ചയമായും അല്ലാഹു ചില ഫർദുകൾ നിശ്ചയിച്ചിരിക്കുന്നു. അത് നിങ്ങൾ പാഴാക്കരുത്. ചില പരിധികൾ വെച്ചിരിക്കുന്നു. അത് നിങ്ങൾ ലംഘിക്കരുത്. ചില കാര്യങ്ങളെക്കുറിച്ച് മൌനം പൂണ്ടിരിക്കുന്നു, അത് നിങ്ങളോടുള്ള കരുണകൊണ്ടാണ്, മറന്നുപോയതുകൊണ്ടല്ല. അതുകൊണ്ട് നിങ്ങൾ അതിനെക്കുറിച്ച് അന്വേഷിക്കരുത്.'' ഇതാണ് അടിസ്ഥാന തത്വം.

സംഗീതം ഹറാമാണെന്ന് പറയുന്നവരുടെ ന്യായം
തിരുമേനി പറഞ്ഞു: "എന്റെ സമുദായത്തിൽ ഒരു വിഭാഗം ഉണ്ടാകും. അവർ വ്യഭിചാരവും പട്ടും മദ്യവും സംഗീതോപകരണവും ഹലാലായിക്കരുതുന്നവരാണ്.''

മേൽ പറഞ്ഞ ഹദീസ് ബുഖാരി ഉദ്ധരിച്ചതാണെങ്കിലും അതിന്റെ നിവേദക പരമ്പര പൂർണ്ണമല്ല. അതുകൊണ്ട് ഇബ്നു ഹസം അത് തള്ളിക്കളഞ്ഞിരിക്കുന്നു.
"വ്യർഥമായ വാക്കുകൾ കേട്ടാൽ അതിൽ നിന്നവർ തിരിഞ്ഞുകളയും'' (അൽ ഖ്വസസ്: 55) എന്ന സൂക്തവും അവർ തെളിവായി ഉദ്ധരിക്കുന്നു. സംഗീതം വ്യർഥമായ വാക്കായതുകൊണ്ട് അതിൽനിന്ന് പിന്തിരിയേണ്ടത് നിർബന്ധമാണ് എന്നാണവരുടെ വാദം. മേൽ പറഞ്ഞ സൂക്തത്തിലെ 'വ്യർഥനമായ വാക്ക്' എന്നത് സംഗീതം ഉൾകൊള്ളുന്നു എന്ന് സമ്മതിച്ചാൽ തന്നെ അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കൽ സുന്നത്താണ്, നിർബന്ധമല്ല എന്ന് വരുന്നു.

ഇബ്നു ജുറൈജിൽ നിന്ന് നിവേദനം: അദ്ദേഹം സംഗീതം കേൾക്കുന്നതിന് ഇളവ് നല്കുനകയുണ്ടായി. അപ്പോൾ ഒരാൾ ചോദിച്ചു: അന്ത്യനാളിൽ അത് താങ്കളുടെ സൽകർമ്മങ്ങളിലോ അതോ ദുഷ്കർമ്മങ്ങളിലോ വരുക? അദ്ദേഹം പറഞ്ഞു: സൽകർമ്മങ്ങളിലുമല്ല, ദുഷ്കർമ്മങ്ങളിലുമല്ല. കാരണം, അത് വ്യർഥമായ വാക്കിനോട് സദൃശ്യമാണ്. അല്ലാഹു പറയുന്നു: "(ബോധപൂർവ്വമല്ലാതെ) വെറുതെ പറഞ്ഞുപോകുന്ന ശപഥ വാക്കുകൾ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല.“

മറ്റൊരു ഹദീസ്: "സത്യവിശ്വാസി ഏർപെടുന്ന എല്ലാ നേരമ്പോക്കും പ്രയോജനമില്ലാത്ത (ബാത്വിൽ)താകുന്നു. മൂന്ന് കാര്യം ഒഴികെ: ഒരാൾ തന്റെ ഭാര്യയുമായുള്ള ശൃംഖാരം, തന്റെ കുതിരയെ പരിശീലപ്പിക്കൽ, അമ്പെയ്ത്ത് എന്നിവ.''

സംഗീതം അനുവദനീയമാണെന്ന് പറയുന്നവർ ഈ ഹദീസ് ദുർബലമാണെന്ന് പറഞ്ഞിരിക്കുന്നു. അവർ പറയുന്നു: ഹദീസ് സ്വഹീഹാണെങ്കിൽ തന്നെ അത് തെളിവായി ഉദ്ധരിക്കാന്‍ പറ്റുകയില്ല. കാരണം, ഹദീസിൽ പറഞ്ഞ ബാത്വിൽ എന്ന പ്രയോഗം സംഗീതം ഹറാമാണെന്ന് സൂചിപ്പിക്കുന്നില്ല. മറിച്ച് പ്രയോജനകരമല്ലെന്നാണ് സൂചിപ്പിക്കുന്നത്.

മറ്റൊരു ഹദീസ്: "പാട്ടുകാരിയായ അടിമസ്ത്രീയെ വിൽക്കുന്നതും അതിന്റെ വിലയും അവളെ പരിശീലിപ്പിക്കുന്നതും അല്ലാഹു ഹറാമാക്കിയിരിക്കുന്നു.''
അതിന് മറുപടി:
ഒന്ന്: ഈ ഹദീസ് ദുർബലമാണ്.
രണ്ട്: ഇമാം ഗസ്സാലി പറയുന്നു: "ഇവിടെ സൂചിപ്പിച്ച പാട്ടുകാരി മദ്യസദസ്സുകളിൽ പുരുഷന്മാരുടെ മുമ്പിൽ പാട്ടുപാടുന്ന സ്ത്രീയാണ്. എന്നാൽ പാട്ടുകാരിയായ അടിമസ്ത്രീ തന്റെ യജമാനനുവേണ്ടി പാടുന്നത് ഹറാമാണെന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്നില്ല.'

താഴെപ്പറയുന്ന സംഭവവും അവർ തെളിവായി ഉദ്ധരിക്കുന്നു: "ഇബ്നു ഉമർ ഇടയന്റെ പുല്ലാങ്കുഴൽ ശബ്ദം കേട്ടു. അപ്പോള്‍ അദ്ദേഹം തന്റെ വിരലുകൾ ചെവിയിൽ തിരുകി. തന്റെ വാഹനം മറ്റൊരു വഴിക്ക് തിരിച്ചുവിടുകയും ചെയ്തു. അദ്ദേഹം നാഫിഇനോട് ചോദിച്ചു: നാഫിഅ് താങ്കൾ കേൾക്കുന്നുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ. അദ്ദേഹം മുമ്പോട്ടുപോയി. അങ്ങനെ പുല്ലാങ്കുഴലിന്റെ കേൾക്കാത്ത ദൂരം വരെയെത്തി. എന്നിട്ടദ്ദേഹം തന്റെ കൈ ഉയർത്തുകയും വാഹനത്തെ ശരിയായ വഴിക്ക് തിരിച്ചുവിടുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: നബി(സ) ഇടയന്റെ പുല്ലാങ്കുഴൽ കേട്ടപ്പോൾ ഇപ്രകാരം ചെയ്യുന്നത് ഞാന്‍ കാണുകയുണ്ടായി.''

എന്നാല്‍ തിരുമേനി അതൊഴിവാക്കിയത് മറ്റു അനുവദനീയമായ കാര്യങ്ങൾ അദ്ദേഹം ഉപേക്ഷിച്ചതുപോലെയാകുന്നു. ഈ ഹദീസ് മുങ്കർ ആണെന്നാണ് അബൂദാവൂദ് പറയുന്നത്. ഇനി ഇത് സ്വഹീഹാണ് എന്ന് തന്നെ വാദത്തിനു അംഗീകരിച്ചാൽ ഈ തെളിവ് സംഗീതോപകരണങ്ങൾ അനുവദനീയമാണെന്ന് വാദിക്കുന്നവർക്കും തെളിവാക്കാം, കാരണം ഇബ്നു ഉമർ(റ) നാഫിഇനെ പുല്ലാങ്കുഴൽ കേൾക്കാൻ അനുവദിച്ചു. അദ്ദേഹത്തോടും ചെവി പൊത്താന് പറഞ്ഞിട്ടില്ല.

"സംഗീതം മനസ്സിൽ കാപട്യമുണ്ടാക്കും'' എന്ന ഹദീസും അവർ തെളിവായി ഉദ്ധരിക്കുന്നു. ഇത് തിരുമേനിയിൽ നിന്ന് സ്വഹീഹായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. അത് ചില സ്വഹാബികളില്നിരന്ന് ഉദ്ധരിച്ചതാകുന്നു.

അതേപ്രകാരം സ്ത്രീയുടെ ഗാനം ഹറാമാണെന്ന് ചിലർ പറഞ്ഞിരിക്കുന്നു. സ്ത്രീയുടെ ശബ്ദം ഔറത്താണെന്ന് ചിലർ പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ സ്ത്രീയുടെ ശബ്ദം ഹറാമാണെന്ന് തെളിയിക്കുന്ന ഒരു തെളിവും കാണാന്‍ കഴിയുകയില്ല. സ്ത്രീകൾ സ്വഹാബികളുള്ള സദസ്സിൽ തിരുമേനിയോട് സംശയങ്ങൾ ചോദിക്കാറുണ്ടായിരിന്നു. സ്വഹാബികൾ പ്രവാചക പത്നിമാരെ സമീപിച്ച് മതവിധികൾ ചോദിച്ചറിയുകയും അവർ ഫത്‌വ നൽകുകയും സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോൾ ആരും അവരുടെ ശബ്ദം ഹറാമാണെന്ന് പറഞ്ഞിരുന്നില്ല.

ഇനി ഒരാൾ, ഇത് സാധാരണ സംസാരത്തിന്റെ കാര്യമാണ്; പാട്ടിന്റെ കാര്യമല്ല എന്നു പറയുകയാണെങ്കിൽ അതിന്റെ മറുപടി ഇങ്ങനെ പറയാം: തിരുമേനി രണ്ട് പെൺകുട്ടികളുടെ പാട്ട് കേൾക്കുകയുണ്ടായി. അതിനെ വിലക്കുകയുണ്ടായില്ല. അവരെ തടഞ്ഞ അബൂബക്റിനോട് പറഞ്ഞു: "അവരെ വിട്ടേക്കുക'' എന്ന്. സ്വഹാബികളിലും താബിഉകളിലും പെട്ട പലരും പെണ്കുകട്ടികളുടെ പാട്ട് കേൾക്കുമായിരുന്നു. ചുരിക്കത്തിൽ ഗാനവും സംഗീതവും ഹറാമാണെന്ന് പറയുന്നവർ ഉദ്ധരിച്ച തെളിവുകൾ അവ്യക്തമായ സ്വഹീഹാണ്. അല്ലെങ്കിൽ അവ്യക്തമാണ്; പക്ഷേ, സ്വഹീഹല്ല. എന്നാൽ തിരുമേനിയിൽ നിന്ന് സ്വഹീഹായി ഉദ്ധരിച്ച ഒരു ഹദീസും സംഗീതം വ്യക്തമായ ഹറാമാണെന്ന് പറയുന്നില്ല. ളാഹിരികൾ, മാലികികൾ, ഹമ്പലികൾ, ശാഫിഇകൾ എന്നിവരില്പെ ട്ട ഓരോ വിഭാഗം ഈ ഹദീസുകളെല്ലാം ദുര്ബിലമാണെന്ന് പറഞ്ഞിരിക്കുന്നു.

ഖാദീ അബൂബക്കർ ഇബ്നുല്അകറബി പറയുന്നു: 'സംഗീതം ഹറാമാണെന്ന് പറയുന്ന സ്വഹീഹായ ഒരു പ്രമാണവും ഇല്ല. അപ്രകാരം തന്നെയാണ് ഇമാം ഗസ്സാലിയും ഇബ്നുന്നഹ്വിയും അഭിപ്രായപ്പെട്ടിരിക്കുന്നതും.'

ഇബ്നു താഹിർ പറയുന്നു: 'ഈ വിഷയകമായി ഒരു അക്ഷരവും സ്വഹീഹായി വന്നിട്ടില്ല.

ഇബ്നു ഹസം പറയുന്നു: 'ഈ വിഷയത്തില്വയന്ന എല്ലാ തെളിവുകളും തെറ്റും പടച്ചുണ്ടാക്കിയതുമാണ്.' 

സംഗീതം അനുവദനീയമാണെന്ന് പറയുന്നവരുടെ ന്യായം

മേൽ പറഞ്ഞതൊക്കെയാണ് സംഗീതം ഹറാമാണെന്ന് പറയുന്ന തെളിവുകൾ. അത് ഓരോന്നായി പൊളിഞ്ഞുവീണു. അവയിൽ ഒന്നിനും നിലനില്പു്ണ്ടായില്ല. അത് ഹറാമാണ് എന്നതിന് തെളിവില്ലെങ്കിൽ അത് ഹലാലാണ് എന്നായിരിക്കും വരുക. അതിൽ സംശയമില്ല. അതോടൊപ്പംതന്നെ നമ്മുടെ പക്കല്‍ ഇസ്ലാമിന്റെ വ്യക്തമായ തെളിവുകളും അതിന്റെ ആത്മാവും പൊതുനിയമങ്ങളുമുണ്ട്.

പ്രമാണങ്ങൾ
ഈ വിഷയകമായി ധാരാളം സ്വഹീഹായ ഹദീസുകൾ കാണാം. തിരുമേനിയുടെ വീട്ടിൽ ആഇശയുടെ സാന്നിധ്യത്തിൽ രണ്ടുപെൺകുട്ടികൾ പാട്ടുപാടുകയും അബൂബക്കർ അതിനെ എതിർക്കുകയും അത് പിശാചിന്റെ കുഴലൂത്താണെന്ന് പറയുകയും ചെയ്തു. ഈ സംഭവം സൂചിപ്പിക്കുന്നത് ‏‏‏‏‏ ചിലർ പറയും പോലെ അവർ ചെറിയ പെണ്കുകട്ടികളായിരുന്നില്ല എന്നാണ്. അങ്ങനെയായിരുന്നെങ്കിൽ അതിന്റെ പേരിൽ അബൂബക്കർ ഇത്രയധികം ദേഷ്യപ്പെടുമായിരുന്നില്ല.

ഇവിടെ ശ്രദ്ധേയമായകാര്യം, തിരുമേനി അബൂബക്കർ(റ)നെ തടഞ്ഞതും അതിന് പറഞ്ഞ കാരണവുമാണ്. അതായത്, നമ്മുടെ വീട്ടിൽ ദീനില്‍ വിശാലതയുണ്ടെന്ന് ജൂതന്മാർ അറിയട്ടെ എന്നും താന്‍ സ്വച്ഛമായ പ്രകൃതിയോടുകൂടിയ ഒരു മതവുമായിട്ടാണ് ആഗതനായിരിക്കുന്നത് എന്നുമാണത്. അത് സൂചിപ്പിക്കുന്നത് മറ്റുള്ളവരുടെ മുമ്പില്‍ ഇസ്ലാമിന്റെ രൂപം ഭംഗിയായി അവതരിപ്പിക്കാനും ഇസ്ലാമിലെ വിശാലതയുടെ വശം നാം പ്രകടമാക്കണം എന്നുമാണ്.

ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസില്‍ ആഇശ പറയുന്നു: ഞാന്‍ ഒരു സ്ത്രീയെ അന്സ്വാപരിയുടെ മണവാട്ടിയായി ഒരുക്കി അയച്ചു. അപ്പോള്‍ തിരുമേനി ചോദിച്ചു: "ആഇശാ, അവരുടെ കൂടെ നേരമ്പോക്കിന് ഒന്നുമുണ്ടായിരുന്നില്ലേ? അന്സ്വാപറുകള്ക്ക്  നേരമ്പോക്ക് ഇഷ്ടമാണ്.''

ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം: "ആഇശ തന്റെ ഒരു അടുത്ത ബന്ധുവിനെ ഒരു അൻസ്വാരിയെ ക്കൊണ്ട് വിവാഹം കഴിപ്പിച്ചു. അപ്പോൾ തിരുമേനി ചോദിച്ചു: "നിങ്ങൾ പെൺകുട്ടിക്ക് സമ്മാനം നൽകിയോ? അവർ പറഞ്ഞു: അതെ. നിങ്ങൾ അവരുടെ കൂടെ പാട്ടുകാരിയെ അയച്ചോ? അവർ പറഞ്ഞു: ഇല്ല. അപ്പോൾ തിരുമേനി പറഞ്ഞു: അൻസ്വാരികൾ ഗസൽ ഇഷ്ടപ്പെടുന്നവരാണ്. നിങ്ങൾക്ക് പെൺകുട്ടിയുടെ കൂടെ 'ഇതാ വരുന്നേ, ഇതാ വരുന്നേ' എന്ന് പാടുന്ന ഒരു സ്ത്രീയെ അയച്ചുകൂടായിരുന്നോ?!''

ആമിറുബ്നു സഅദ് പറയുന്നു: "ഞാൻ ഖുർതുബ്നു കഅ്ബിന്റെയും അബൂമസ്ഊദിൽ അൻസ്വാരിയുടെയും കൂടെ കല്യാണത്തിൽ പങ്കെടുത്തു. അവിടെ പെൺകുട്ടികൾ പാടുന്നുണ്ടായിരുന്നു. അപ്പോൾ ഞാന്‍ ചോദിച്ചു: "പ്രവാചകന്റെ സ്വഹാബികളും ബദ്റിൽ പങ്കെടുത്തവരുമായവരേ, നിങ്ങളുടെ സാന്നിധ്യത്തിൽ ഇത് ചെയ്യുകയോ?'' അപ്പോൾ അവരിരുവരും പറഞ്ഞു: "താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഇവിടെയിരുന്ന് കേൾക്കുക. അല്ലെങ്കിൽ തിരിച്ചുപോവുകയും ചെയ്യുക. തിരുമേനി വിവാഹവേളയിൽ നമുക്ക് നേരമ്പോക്ക് അനുവദിച്ചിട്ടുണ്ട്.''

ഖുർ‌ആനിലെ "അവർ ഒരു കച്ചവടമോ വിനോദമോ കണ്ടാൽ അവയുടെ അടുത്തേക്ക് പിരിഞ്ഞുപോവുകയും നിന്നനില്പിംൽ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്. നീ പറയുക: അല്ലാഹുവിന്റെ അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തേക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്കുളന്നവരിൽ ഏറ്റവും ഉത്തമനാകുന്നു'' (അല്ജുമുഅ: 11) എന്ന ആയത്തിൽ വിനോദത്തെയും കച്ചവടത്തെയും ചേർത്തു പറഞ്ഞിരിക്കുന്നു. അതിനെ ആക്ഷേപിക്കുകയുണ്ടായില്ല. തിരുമേനി പ്രസംഗിച്ചുകൊണ്ടിരിക്കേ അദ്ദേഹത്തെ തനിച്ചാക്കി കച്ചവട സംഘത്തെ കാണാന്‍ പോയതിനെയാണ് ആക്ഷേപിച്ചത്.

അപ്രകാരംതന്നെ, സ്വഹാബികളിൽ ഒരു വിഭാഗം പാട്ട് കേൾക്കുകയും അതംഗീകരിക്കുകയും ചെയ്തു. അവരാണല്ലോ നമുക്ക് മാതൃക. പാട്ട് കേള്ക്കു ന്നത് അനുവദനീയമാണെന്ന കാര്യത്തിൽ ഇജ്മാഅ് ഉള്ളതായി ധാരാളം റിപ്പോര്ട്ടു കളുണ്ട്.

ചില നിബന്ധനകൾ:
ഗാനം കേൾക്കുന്ന കാര്യത്തിൽ ചില നിബന്ധകൾ കൂടി പാലിക്കണമെന്ന കാര്യം നാം വിസ്മരിക്കരുത്.

എല്ലാ ഗാനവും അനുവദനീയമല്ല. അതിന്റെ ആശയം ഇസ്ലാമികാധ്യാപനങ്ങളോടും മര്യാദയോടും യോജിക്കേണ്ടതനിവാര്യമാണ്.

അപ്പോൾ 'ജീവിതം പുകവലിയും മദ്യപാനവുമാണ്' എന്ന ഗനം ഇസ്ലാമികാധ്യാപനത്തോട് എതിരാണ്. ഇസ്ലാം മദ്യം പിശാചിന്റെ പ്രവര്ത്തി്യാണെന്ന് പറയുകയും മദ്യപാനികളെ ശപിക്കുകയും ചെയ്യുന്നു. അതുണ്ടാക്കുന്നവനെയും വില്ക്കു ന്നവനെയും അതിന്റെ പ്രവൃത്തിയിൽ സഹായിക്കുന്ന എല്ലാവരെയും ശപിക്കുന്നു. അതേപോലെ പുകവലിയും മാരകമായ വിപത്താണ്. ശരീരത്തിനും മനസ്സിനും സമ്പത്തിനും ദേഷം മാത്രമാണതുണ്ടാക്കുക.

അക്രമത്തെയും അധർമ്മത്തെയും അതു ചെയ്യുന്ന ഭരണാധികാരികളെയും സ്തുതിച്ചുകൊണ്ടുള്ള ഗാനങ്ങൾ. അതും ഇസ്ലാമികാധ്യാപനങ്ങൾക്ക്  എതിരാണ്. അക്രമികളെയും അവരെ സഹായിക്കുന്നവരെയും അത് ശപിക്കുന്നു. അതേപോലെ പുകവലിയും മാരകമായ വപത്താണ്. ശരീരത്തിനും മനസ്സിനും സമ്പത്തിനും ദോഷം മാത്രമാണതുണ്ടാക്കുക.

അരുതാത്തത് നോക്കുന്നതിനെ പ്രശംസിക്കുന്ന പാട്ടുകൾ ഇസ്ലാമിക മര്യാദക്ക് യോജിക്കുന്നതല്ല. അല്ലാഹു പറയുന്നു: "(നബീ) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും ഗുഹ്യവയവയങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത് . തീര്ച്ചുയായും അല്ലാഹു അവർ പ്രവര്ത്തി്ക്കുന്നതിന്റെ സൂക്ഷിമമായി അറിയുന്നവനാകുന്നു'' (അന്നൂര്‍: 30)

നബി(സ) അലിയോട് പറഞ്ഞു: "അലീ, നീ തുടർച്ചയായി നോക്കരുത്. ആദ്യത്തെ നോട്ടം നിനക്കനുവദനീയമാണ്; രണ്ടാമത്തേത് നിഷിദ്ധവും.''

സംഗീതത്തിന്റെ അവതരണരീതിക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. വിഷയം കുഴപ്പമില്ലാത്തതായിരിക്കും; അതിൽ ആക്ഷേപാർഹമായി ഒന്നുമുണ്ടായിരിക്കുകയില്ല. പക്ഷേ, ഗായകനോ ഗായികയോ അവതരിപ്പിക്കുന്ന ശൈലി സഭ്യതയുടെ പരിധി ലംഘിക്കുന്നതാണെങ്കിൽ അത് അനുവദനീയമല്ല.

നബി പത്നിമാരോട് ഖുർആൻ പറയുന്നു: "നിങ്ങൾ (അന്യരോട്) അനുനയസ്വരത്തിൽ സംസാരിക്കരുത്. അപ്പോൾ ഹൃദയത്തിൽ രോഗമുള്ളവന് മോഹം തോന്നിയേക്കും.'' (അൽ അഹ്സാബ്: 32)

ഗാനത്തോടൊപ്പം ഹറാമായ ഒരു കാര്യവുമുണ്ടാകരുത്. മദ്യപാനം, നഗ്നത, സ്ത്രീ പുരുഷന്മാർ തമ്മിൽ ഭ്രാന്തമായ രീതിയിൽ കൂടിക്കലരുക എന്നിങ്ങനെ. ഇതൊക്കെ പണ്ടുമുതലേ ഗാനവേദികളിൽ പതിവുള്ളതാണ്. ഗാനം എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ രൂപപ്പെടുന്ന ചിത്രങ്ങളാണിതെല്ലാം. പ്രത്യേകിച്ച് പാടുന്നത് സ്ത്രീകളാണെങ്കിൽ.


ഈ വിശദീകരണത്തിനുശേഷം ഒരു കാര്യം പറയാനാഗ്രഹിക്കുന്നു: അതായത്, ഗാനം തന്റെ വികാരത്തെ ഉണർത്തുകയും തന്നിൽ മാനുഷിക വിചാരത്തേക്കാൾ മൃഗീയ വികാരങ്ങൾ ഇളക്കിവിടുകയും ചെയ്താൽ അവനത് ഉപേക്ഷിക്കണം.

(References : Shabab weekly & Yuvatha Books)

Monday, May 26, 2014

മതിൽകെട്ട്


ശുഭവസ്ത്രം ധരിപ്പിച്ച് അമ്മ ഉമ്മ തന്നു

ശുഭാപ്തിയിൽ അച്ചനെന്റെ കൈപിടിച്ചു

ചുവടുവെച്ചു ജീവിതം മുന്നോട്ട് നീങ്ങി

അച്ചനെപ്പോഴും ഉപദേശിയായ്, കൂടെ വീട്ടിലമ്മയും കൂടി

നീയിങ്ങോട്ട് നോക്കരുത്, അങ്ങോട്ടും

ഇവരുടെ കൂടേ കൂടരുത്, അവരുടേയും

ഇവിടം ചീത്തയാണ്, അവിടേയും

മാർഗ്ഗരേഖ നിശ്ചയിച്ചു, സമയവും

മാലിന്യം പുരളാത്ത രേഖ, ശുഭാപ്തിയുള്ള രേഖ

നിയന്ത്രണങ്ങളുടെ വഴിയിലൂടെ നടന്നു

കാലം കൂടിയപ്പോൾ നിയന്ത്രണങ്ങളും കൂടി

വഴി അതിർവരമ്പുകളായ് മതിലുകളായ് ഉയർന്നു

മതിലിനു മുകളിലൂടെയായ് യാത്ര, ഒറ്റപെട്ടയാത്ര

നിയന്ത്രണങ്ങൾ കൂട്ടി മതിലിനുയരം കൂട്ടി

താഴേക്കിടയിലേക്ക് നോക്കുന്നത് പേടിയായ്, നടക്കുന്നതും പേടിയായ്

മതിലുകളിൽ നിന്നിറങ്ങി നാലു മതിലുകൾക്കുള്ളിൽ മാത്രമായ്

നിയന്ത്രണങ്ങൾ ജയിലുകൾ തീർത്തു, ഞാനെന്നിൽ മാത്രമായ് തീർന്നു.

Thursday, July 26, 2012

ശീലിക്കുക, ശീലങ്ങളെ മാറ്റിയെടുക്കുക.


‘സൌം‘ അഥവാ നോമ്പ് എന്നാൽ ‘ഇംസാക്‘ എന്ന അർത്ഥത്തിൽ ‘പിടിച്ചു നിർത്തുക‘ എന്നതാണ്.  ത്യാഗവും നിരാസവും നോമ്പിന്റെ ചൈതന്യമാണ്‌. അത്യാവശ്യമായതു പോലും താല്‌ക്കാലികമായി ത്യജിക്കുക, ആഗ്രഹങ്ങള്‍ക്ക്‌ മുന്നില്‍ പിടിച്ചുനില്‍ക്കുക. ഇതൊക്കെയാണ്‌ വ്രതത്തിന്റെ പൊതുസ്ഥിതി.

നോമ്പ് ഇച്ഛകളെ സംസ്കരിച്ചെടുക്കുന്നു. ദേഹേച്ഛകളെ വെടിയുവാനും തെറ്റുകളിൽ നിന്ന് അകന്നു നിൽക്കാനും പരിശീലനം ലഭിക്കുന്നു. സ്വഭാവത്തെ കീഴടക്കാനും മനസ്സിന് ഇഷ്ടമായതും ഭംഗിയായി തോന്നുന്നതുമായ കാര്യങ്ങളെ നിയന്ത്രിക്കാനും ജീവിതത്തിൽ ചിട്ടയും കണിശതയും പുലർത്താൻ സഹായകമാകുന്നു.

മനുഷ്യ സ്വഭാവത്തിൽ പ്രത്യേകമായികാണുന്ന ചില രീതികളാണ് ശീലങ്ങൾ. ജന്മ വാസനകളും ശീലങ്ങളായി മാറാവുന്നതാണ്. അതിൽ നല്ല ശീലങ്ങളുണ്ട്, ദുശീലങ്ങളുണ്ട്. നല്ല ശീലങ്ങളെ വളർത്തിയെടുക്കാനു ദുശീലങ്ങളെ തിരുത്തുന്നതിനും നോമ്പുകൊണ്ട് സാധ്യമാവുന്നു.

സാധാരണ ഗതിയിൽ മൂന്നാഴ്ച്ചകൊണ്ട് നല്ല ശീലങ്ങൾ ജീവിത സ്വഭാവത്തിന്റെ ഭാഗമായി സൃഷ്ടിച്ചെടുക്കാമെന്നാണ്. നല്ല ശീലങ്ങൾ സ്വീകരിക്കുകയും ചീത്ത ശീലങ്ങളെ ഒഴിവാക്കുന്നതിനും നോമ്പുകാലത്തെ നാം ഉപയോഗിക്കേണ്ടതുണ്ട്. ഒരു ശീലവും ശാശ്വതമായി നില നിൽക്കുന്നില്ല. പുകവലി ജന്മസിദ്ധമായ ശീലമല്ല. പരിതസ്ഥിതികളുടെ പ്രേരണകൊണ്ടാണ് അതൊരൂ ശീലമായി മാറുന്നത്. നല്ല മനസാന്നിദ്ധ്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും റംസാൻ മാസത്തിലൂടെ പുകവലി തുടങ്ങിയ ദുശീലങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാനാവുന്നതാണ്.

ഒരു ശീലം ജീവിതത്തിന്റെ ഭാഗമായി മാറിയാൽ പിന്നീടുള്ള ജീവിതത്തിൽ അത് യാന്ത്രികമായി തന്നെ നടന്നു കൊള്ളും. കൃത്യമായി പള്ളിയിലേക്ക് പോയി നമസ്കരിക്കുന്നത് നോമ്പിലൂടെ ശീലമാക്കിയാൽ തുടർന്നുള്ള കാലം പ്രത്യേക പ്രയത്നമോ പ്രയാസമോ കൂടാതെ തന്നെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുവരാൻ സാധിക്കും. നോമ്പ് ശരിയായ ചിട്ടയോടുകൂടി നിർവഹിക്കുകയാണെങ്കിൽ ജീവിതത്തിലെ സകല മേഖലകളിലും അത് പ്രതിഫലിക്കും.

മനുഷ്യന് മൂന്ന് തരം ശീലങ്ങളുണ്ട്. അവയെല്ലാം തന്നെ നോമ്പിലൂടെ മനുഷ്യന് ആർജ്ജിക്കാനാവുന്നതാണ്.

ശാരീരിക ശീലങ്ങൾ : സംസാരത്തിലും നടത്തത്തിലും നോട്ടത്തിലും ഭാവപ്രകടനത്തിലുമെല്ലാം കാണാവുന്ന ഈ ശീലം ശാരീ‍രികാവയവങ്ങളുടെ ഉപയോഗത്തിലൂടെയാണിത് പ്രകടമാകുന്നത്. അഹങ്കാരത്തോട് കൂടി നടക്കാതിരിക്കുക, അനുവദിക്കപെടാത്തവയിൽ നിന്നും ദൃഷ്ടികൾ താഴ്ത്തുക, ഉച്ചത്തിൽ സംസാരിക്കാതിരിക്കുക തുടങ്ങിയ കുറേ ശീലങ്ങളുണ്ട്. നോമ്പുകാരന്റെ വായയുടെ ഗന്ധം അന്ത്യനാളിൽ അല്ലാഹുവിങ്കൽ കസ്തൂരിയേക്കാൾ സുഗന്ധപൂരിതാമാണ് തുടങ്ങിയ കുറേ നബി വചനങ്ങൾ കാണാവുന്നതാണ്. 

സ്വഭാവ ശീലങ്ങൾ : അനുസരണം,സത്യം പറയുക, ഔദാര്യം സഹിഷ്ണുത, സഹാനുഭൂതി, കൃത്യനിഷ്ഠ, വൃത്തി തുടങ്ങിയ നല്ല സ്വഭാവശീലങ്ങളെ വളർത്തിയെടുക്കാനും മുൻ‌കോപം, അസൂയ, വിദ്വേഷം, അഹങ്കാരം തുടങ്ങിയ  ചീത്ത സ്വഭാവ ശീലങ്ങളെ ഒഴിവാക്കാനും സാധ്യമാകുന്നു.

വിചാര ശീലങ്ങൾ : വിചാരശീലമാണ് പ്രവർത്തനങ്ങളിൽ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്നത്. സൂക്ഷ്മത പുലർത്തുക, സ്വന്തത്തിനും സാമൂഹത്തിനും നന്മക്ക് വേണ്ടി ചിന്തിക്കുക, നിരീക്ഷിക്കുക, പരിശോധിക്കുക, കാര്യകാരണങ്ങൾ അന്വേഷിക്കുക തുടങ്ങിയ വിചാര ശീലങ്ങൾ ജീവിതത്തിന്റെ ഭാ‍ഗമാക്കുന്നതിന് വേണ്ടി സകാത്ത്, ദാന ധർമ്മങ്ങൾ, ഫിത്വ്ർ സകാത്ത് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുടുംബ സാമൂഹിക വിഷയങ്ങളിൽ മനുഷ്യനെ ബന്ധിപ്പിക്കുന്നു.

നബി(സ)യുടെ അടുക്കൽ ഒരിക്കൽ ഒരാൾ വന്നു പറഞ്ഞു; ഒരു പ്രവർത്തിയെ കുറിച്ച് എനിക്ക് പറഞ്ഞു തരണം. ഞാനതു ചെയ്താൽ അല്ലാഹു എന്നെ ഇഷ്ടപെടണം; ജനങ്ങളും. നബി(സ) പറഞ്ഞു, ലൌകിക കാര്യങ്ങളിൽ (ദുൻ‌യാവ്) നീ വിരക്തി കാണിക്കുക. എന്നാൽ അല്ലാഹു നിന്നെ ഇഷ്ടപെടും. ജനങ്ങളുടെ പക്കലുള്ളതിനോടും നീ വിരക്തി കാണിക്കുക, എന്നാൽ ജനങ്ങളും നിന്നെ ഇഷ്ടപെടും. കുറച്ച് സ്വപ്നങ്ങളും കുറച്ച് മോഹങ്ങളും മാത്രം മതി. അത് ജീവിതത്തിൽ സംതൃപ്തിയും സമാധാനവും പ്രധാനം ചെയ്യും. ലൌകിക ജീവിതത്തോടുള്ള വിരക്തി എന്നാൽ ജീവിതത്തിന് ആവശ്യമായതൊന്നും വേണ്ടന്നു വെക്കലല്ല, ജീവിത പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയുമല്ല, നബി(സ) പഠിപ്പിച്ചു, പരുത്തതും പരുക്കനുമായ വസ്ത്രങ്ങൾ ധരിക്കലല്ല വിരക്തി, നല്ല ഭക്ഷണം കഴിക്കാതിരിക്കലുമല്ല, മോഹങ്ങളെ നിയന്ത്രിക്കലാണ്.


തേജസ് @ ജൂലൈ 26, 2012